പിറവം: ഡിവൈഎഫ്ഐ വിട്ട് എഐവൈഎഫില്‍ ചേര്‍ന്ന പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ നാല് ഡിവൈഎഫ്ഐക്കാര്ക്കതിരെ കേസ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിധിന് രാജ്, വൈശാഖ്, വര്‍ഗീസുകുട്ടി, പ്രദീപ് എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തത്. എഐവൈഎഫ് നഗരസഭാ സമിതി വൈസ് പ്രസിഡന്റ് അനന്തു വേണുഗോപാലിനെയാണ് ആക്രമിച്ചത്.
ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. പിറവം പാറേക്കുന്ന് അമ്പലത്തിനടത്തുളള വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ ടൗണിലേയ്ക്ക് വരികയായിരുന്ന അന്തുവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിവന്നപ്പോഴാണ് സംഘം സ്ഥലം വിട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ അനന്തുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ചെവികള്‍ക്കും താഴെ ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡജിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
നേരത്തെ ഡിവൈഎഫ്ഐയിലായിരുന്ന അനന്തു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംഘടന വിട്ട് എഐവൈഎഫില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്നുളള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. അനന്തുവിന് കൃത്യമായി അറിയാവുന്നവരാണ് പ്രതികള്‍ എന്നതിനാല്‍ രാത്രി തന്നെ അനന്തു അവരെ സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയിരുന്നു.
അതിനിടെ അക്രമി സംഘം ശനിയാഴ്ച്ച പകല്‍ തന്നെ അനന്തുവിനെ തേടി വീട്ടിലെത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ സ്ത്രീകളടക്കമുളളവര്‍ ഉണ്ടായിരുന്നതിനാലാണ് അപ്പോള്‍ അക്രമത്തിന് മുതിരാതിരുന്നതെന്ന് എഐവൈഎഫ ഭാരവാഹികളായസി.എ. സതീഷ് അഡ്വ ബിമല്‍ ചന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: