Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൂരം ഉയര്‍ത്തിയ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 05:34 am IST
in Editorial

പൂരപ്പൊലിമ അങ്ങനെ മുമ്പെങ്ങുമില്ലാത്ത ആഹ്ലാദാരവങ്ങളോടെ തന്നെ നിറഞ്ഞുതെളിഞ്ഞു. പതിനായിരങ്ങളില്‍ വിസ്മയത്തിന്റെയും സന്തോഷത്തിന്റെയും കുടമാറ്റത്തോടെ സാംസ്‌കാരിക പാരമ്പര്യത്തിന് ഒട്ടും ഉടവുതട്ടാതെ വര്‍ണാഞ്ചിതമായി. ഇത് ഉയര്‍ത്തുന്ന സന്ദേശം തികച്ചും പ്രതീക്ഷാഭരിതമാണ്. ഇന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തരത്തില്‍ തൃശൂര്‍പൂരത്തിനെതിരെ നീക്കമുണ്ടായി എന്നത് അത്ര ലാഘവത്തോടെ കാണേണ്ടതല്ല. കേവലം ഒരാനയുടെ സാന്നിധ്യം അപകടമാവുമെന്ന മ്ലേച്ഛ വിശകലനത്തിനപ്പുറത്ത് അജണ്ടാധിഷ്ഠിത രാഷ്‌ട്രീയ ഉദ്യോഗസ്ഥ നീക്കങ്ങളുണ്ടായി എന്നതാണ് അതില്‍ വേറിട്ടുനില്‍ക്കുന്ന അപകടകരമായ വസ്തുത. 

പാരമ്പര്യവും ചിട്ടയും സംസ്‌കാരവും ചില ജുഗുപ്‌സാവഹമായ താല്‍പ്പര്യങ്ങളുടെ പേരില്‍ അട്ടിമറിക്കാനുള്ള നീക്കമാണ് ഇവിടെ എട്ടുനിലയില്‍ പൊട്ടിയമര്‍ന്നത്. അത് ജനാധിപത്യ വിജയത്തിന്റെ പ്രസന്നമായ മുഖമാണ്. കേവലം ഒരാഘോഷത്തിന്റെയോ ആചാരത്തിന്റെയോ നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ ഒരു സംസ്‌കാരത്തെ മൊത്തമായി ഇല്ലായ്‌മ ചെയ്യാനുള്ള ഒളിയജണ്ടയാണ് ചീറ്റിപ്പോയത്. രാഷ്‌ട്രീയ താല്‍പ്പര്യങ്ങളും വിഭാഗീയ ചിന്താഗതികളും ചേര്‍ന്ന വൈറസ് ആക്രമണത്തിന് വിധേയരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും പൂരത്തിനെതിരെ നിലപാട് സ്വീകരിച്ചത് വാസ്തവത്തില്‍ ഞെട്ടലുണ്ടാക്കുന്നു. തങ്ങള്‍വരച്ച വരയ്‌ക്കപ്പുറം കടക്കരുതെന്ന നീതിനിഷേധത്തിന്റെ മതില്‍ക്കെട്ടാണ് ജനാഭിലാഷത്തിനു മുന്നില്‍ തകര്‍ന്നുവീണത്.

തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയുടെ പേരില്‍ പൂരത്തിനെതിരെ കൊണ്ടുപിടിച്ചുനടത്തിയ ചര്‍ച്ചയും തുടര്‍നീക്കങ്ങളും സര്‍ക്കാറിന്റെയും അതിനെ താങ്ങിനിര്‍ത്തുന്ന രാഷ്‌ട്രീയകക്ഷിയുടെയും പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു. സംസ്ഥാനത്തെ നീറുന്ന പ്രശ്‌നങ്ങളും പൊട്ടിത്തെറിക്കാന്‍ വെമ്പിനില്‍ക്കുന്ന തീവ്രവാദമുഖങ്ങളും അഴിമതിക്കഥകളും സമൂഹത്തില്‍ ചര്‍ച്ചയാവാതിരിക്കാനുള്ള ബോധപൂര്‍വമായ നീക്കമായിരുന്നു നടത്തിയത്. അത് തെച്ചിക്കാട്ട്കാവ് രാമചന്ദ്രനിലൂടെ നടപ്പാക്കാം എന്നുകരുതി. ജില്ലാഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും അഹമഹമികയാ ഈ സമീപനത്തിന് പിന്‍പാട്ടുകാരായി എന്നത് പ്രത്യേകം ശ്രദ്ധിക്കണം. സ്വാഭാവികമായ സാംസ്‌കാരിക മുന്നേറ്റം ഇത്തരം എല്ലാ ദുരാരോപണങ്ങളും കാറ്റില്‍പറത്തി. സാധാരണഗതിയില്‍ കുറച്ചുപേര്‍ മാത്രം സാക്ഷ്യം വഹിച്ചിരുന്ന പൂര വിളംബരചടങ്ങില്‍ പോലും ഇരമ്പിയെത്തിയ ആയിരങ്ങളുടെ സാന്നിദ്ധ്യം മാത്രം നോക്കിയാല്‍ മതി സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഗതി മനസ്സിലാവാന്‍.

ഇന്ന് പൂരം, നാളെ മറ്റൊരു ഉത്സവം എന്ന തരത്തില്‍ ഒന്നൊന്നായി ഈ സംസ്ഥാനത്തിന്റെ സാംസ്‌കാരികധാരയെ വഴിതിരിച്ചുവിട്ട് ഛിദ്രശക്തികള്‍ക്ക് കരുത്തുപകരാനുള്ള ശ്രമമായിരുന്നു അണിയറയില്‍ ഒരുങ്ങിയത്. അത്തരം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ഉദ്യോഗസ്ഥരെ മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ ഔദ്യോഗികതലത്തില്‍ത്തന്നെ അട്ടിമറിക്ക് കളമൊരുക്കി. കാട്ടുവാസികളില്‍നിന്ന് ജനകീയ വാസികളിലേക്കുള്ള മനുഷ്യയാത്ര ഇന്നത്തെ സഫല നിമിഷങ്ങളിലെത്തിയത് ഇത്തരം ഒരുപാട് ഉത്സവങ്ങളിലൂടെയും ആചാരങ്ങളിലൂടെയുമാണ്. ഇത് മറന്നുപോകുന്നത് തീവ്രചിന്താഗതികളുടെ അനിഷേധ്യസാന്നിധ്യംമൂലമാണ്. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രതിമ തകര്‍ത്ത് ലോകത്തെ ഞെട്ടിച്ച കാടന്‍ സംസ്‌കാരം ഇവിടെയും മുളപൊട്ടുന്നതിന്റെ സൂചനയായി വേണം പൂരമുള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ ശോഭകെടുത്താനുള്ള നീക്കങ്ങള്‍ കാണാന്‍. അതിനെതിരെ സംസ്‌കാരമുള്ള തലമുറ സ്വമേധയാ ഉയര്‍ത്തെഴുന്നേറ്റുവരുമെന്ന എക്കാലത്തെയും പ്രചോദനാത്മകമായ സന്ദേശമാണ് വടക്കുംനാഥന്റെ മണ്ണില്‍നിന്ന് ഉയര്‍ന്നത്. ഇത് കേരളം തീര്‍ച്ചയായും നെഞ്ചേറ്റുകതന്നെ ചെയ്യും. എതിരുനിന്ന് പൂരത്തെയും പൂരപ്പൊലിമയെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഇനിയെങ്കിലും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശക്തിയും സൗന്ദര്യവും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് ഇത്തരുണത്തില്‍ പറയാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.