Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തുകാര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിമുറുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 02:20 am IST
inKerala

കണ്ണൂര്‍: മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കളളക്കടത്തുകാരും മയക്കുമരുന്നു കടത്ത് സംഘവും പിടിമുറുക്കുന്നു. പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് മാസം തികയുമ്പോഴേക്കും യാത്രക്കാരില്‍ നിന്നായി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും മയക്കുമരുന്നുമാണ് പിടിച്ചത്. 

തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നിരീക്ഷണം ശക്തമാക്കി. ഡിസംബറില്‍ വിമാനത്താവളം തുറന്നപ്പോള്‍ത്തന്നെ സ്വര്‍ണക്കടത്തുകാര്‍ ഇവിടം പ്രധാന കടത്തുവഴിയായി തെരഞ്ഞെടുക്കുമോയെന്ന ആശങ്കകളുയയര്‍ന്നിരുന്നു. 

2018 ഡിസംബര്‍ 9 ന് ഉദ്ഘാടനം ചെയ്ത്  പതിനൊന്നാം  ദിവസമാണ് സ്വര്‍ണ്ണക്കടത്തിന്  പിണറായി സ്വദേശി കസ്റ്റംസിന്റെ പിടിയിലായത്. പിന്നീട് നിരവധി പേരില്‍ നിന്നായി 50 കിലോയോളം  സ്വര്‍ണ്ണം പിടികൂടി. പിണറായി സ്വദേശിയില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണമാണ്  പിടിച്ചത്. തുടര്‍ന്ന് 2.708 കിലോഗ്രാം സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് ഉപ്പള സ്വദേശിയെ കസ്റ്റംസ് പിടിച്ചു.  അബുദാബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശി 280 ഗ്രാം സ്വര്‍ണം കുഴമ്പ് രൂപത്തില്‍ കവറുകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതും കണ്ടെത്തിയിരുന്നു.   മെയ്  ആദ്യം 2.675 കിലോ സ്വര്‍ണമാണ്  പിടികൂടിയത്. 2 കിലോഗ്രാം സ്വര്‍ണം അയണ്‍ ബോക്‌സിലും ബാക്കി പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും ആയിരുന്നു. 

 കൊട്ടാരക്കര സ്വദേശിയില്‍  നിന്നാണ് ആദ്യമായി ഒരു കിലോ  ഹാഷിഷ് ഓയില്‍  സിഐഎസ്എഫ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയിലേക്ക് പോകുകയായിരുന്ന ഷബിന്‍ ഷായുടെ ഷൂസിനുള്ളില്‍ ഒളിപ്പിച്ചുവെച്ചതായിരുന്നു ഹാഷിഷ് ഓയില്‍. ഇത്തരം  സംഘങ്ങളെ  പിടിക്കാന്‍ ആധുനിക യന്ത്രങ്ങളാണ് വിമാനത്താവളത്തില്‍ ഉപയോഗിക്കുന്നത്. ഇതറിഞ്ഞിട്ടും ഇവ കടത്തുകയാണ്.  

തിരുവനന്തപുരത്ത് ഇടനിലക്കാര്‍ അഭിഭാഷകര്‍

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍ അഭിഭാഷകരെന്ന് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 25 കിലോ സ്വര്‍ണവുമായി കെഎസ്ആര്‍ടിസി കണ്ടക്ടറായ സുനിലും ദുബൈയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന കഴക്കൂട്ടം സ്വദേശി സ്ത്രീയും പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍ അഭിഭാഷകരെന്ന് വ്യക്തമായത്. 

തിരുവനന്തപുരത്തെ അഭിഭാഷകരായ ബിജുവും വിഷ്ണുവുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. അഭിഭാഷകര്‍ക്കായുള്ള അന്വേഷണം ഡിആര്‍എ ഊര്‍ജ്ജിതമാക്കി. സുനില്‍ സ്വര്‍ണവുമായി വിമാനത്താവളത്തിലെത്തിയ സമയത്ത് അഭിഭാഷകര്‍ വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സുനിലിനെ പിടികൂടിയ വിവരം അറിഞ്ഞ ഉടന്‍ ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സുനിലനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലോടെ അഭിഭാഷകരുടെ പങ്ക് കൂടുതല്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷ. 

പിടിയിലായ സുനില്‍ ഇതിനു മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊച്ചിയും കരിപ്പൂരും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിലും സജീവമെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. 

രാജ്യാന്തര വിമാനത്താവളം വഴി ഒരു ദിവസം കടത്തുന്നത് ശരാശരി 50 കിലോ സ്വര്‍ണമാണെന്നാണ് ഡിആര്‍ഐയുടെ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) നിഗമനം. പിടികൂടുന്നവരില്‍ നിന്നും കടത്തു സംഘങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്ക്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.