Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കള്ളവോട്ടോ? ഛായ്

കള്ളവണ്ടികയറുക എന്ന പ്രയോഗത്തില്‍ വണ്ടി കള്ളനല്ലെന്നതു പോലെ വോട്ടും കള്ളനല്ല. കള്ള തിരിച്ചറിയല്‍ വഴി ഒരാള്‍ വോട്ടു ചെയ്യുന്നു എന്നുമാത്രം. അതു കൊണ്ട് ഇനി മുതല്‍ കള്ളവോട്ടിനെ മറ്റെന്തെങ്കിലും പേരില്‍ വിശേഷിപ്പിക്കണമെന്നാണ് നമ്മുടെ തലശ്ശേരിക്കാരന്‍ ജനപ്രതിനിധി ആവശ്യപ്പെട്ടിരിക്കുന്നത്.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
May 12, 2019, 05:43 am IST
in Article

സിംപിളാണ് പ്രശ്‌നം. നടേ സംഭവിച്ചതാണ്, സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ജനാധിപത്യത്തെക്കുറിച്ച് വലിയ വായിലും ചെറിയവായിലും പറയുന്നവരും എഴുതുന്നവരും ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് മേപ്പടി കാര്യങ്ങളില്‍ വ്യാപരിക്കുന്നത്. എന്നുവെച്ചാല്‍ ഇന്നലെയോ മിനിഞ്ഞാന്നോ പൊട്ടിവീണതോ, മുളച്ചുവന്നതോ അല്ല. സംഗതി എന്താണെന്ന് ഇനിയും പിടികിട്ടിയില്ല, അല്ലേ? പരിണാമഗുപ്തിയിലേക്കു പോകുന്നില്ല. കാര്യം ഇതാണ്: കള്ളവോട്ട്. വോട്ട് എങ്ങനെയാണ് കള്ളനാവുക എന്ന് പറയാനാവില്ല. ഈ സംശയം സാധാരണക്കാരായ നമുക്കു മാത്രമല്ല, ഇക്കാണായ ലോകത്തെ സകല വിപ്ലവ പാതകളിലൂടെയും നടന്ന് മണ്ണും മനസ്സും കൃത്യമായി മനസ്സിലാക്കിയ വിദ്വാന് പോലുമുണ്ട്. അദ്യം അത് കിറുകൃത്യമായി ചാനല്‍ വഴിയും അല്ലാതെയും പറഞ്ഞുവെച്ചിട്ടുണ്ട്.

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവര്‍ക്കാണ് വോട്ടുചെയ്യാനാവുക. ലിസ്റ്റ് അചേതനമായ ഒരു വസ്തുവാകയാല്‍ ചേതനയുള്ളവര്‍ വന്നിട്ടുവേണം അതിന് ഊര്‍ജം കൊടുക്കാന്‍. ആയതിനാല്‍ ആര് വന്നാലും ലിസ്റ്റിന് പ്രശ്‌നമില്ല. വന്നയാള്‍ ലിസ്റ്റില്‍ പേരുള്ള വിദ്വാനാണോ എന്നു നോക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ ചിലയാളുകളെ പോളിംഗ് ബൂത്തില്‍ നിര്‍ത്തുന്നത്. വന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി ഉറപ്പുവരുത്തിയ ശേഷമാണ് മേല്‍നടപടികള്‍ സ്വീകരിക്കുക. പേര്, വീട്ടുപേര് തുടങ്ങിയവയൊന്നും ഉദ്യോഗസ്ഥര്‍ക്കറിയില്ല എങ്കിലും ചിത്രം നോക്കി മുമ്പിലെത്തിയ ആളെ മനസ്സിലാക്കാന്‍ കഴിയും. (ആധാര്‍കാര്‍ഡ് മാതൃകയിലാണ് ഫോട്ടെയെങ്കില്‍ കാര്യം ശ്ശി കഠിനമാണേ). അങ്ങനെ അറിഞ്ഞാല്‍ അയാള്‍ക്ക് വോട്ട് അമര്‍ത്താനുമാവും. ഇതില്‍ എന്തെങ്കിലും  അപാകമുണ്ടെങ്കില്‍ അവിടെ ഇരിക്കുന്ന പാര്‍ട്ടി ഏജന്റുമാര്‍ക്ക് ചൂണ്ടിക്കാണിക്കാം. അതൊക്കെ പൂര്‍ത്തിയായാലേ വോട്ടമര്‍ത്തല്‍ നടക്കൂ.

എന്നാല്‍ മേല്‍പ്പറഞ്ഞ നേരെവാ, നേരെപോ പരിപാടികളൊന്നും എണ്‍പതുശതമാനം പോളിംഗ് ബൂത്തിലും ഉണ്ടാവാറില്ല എന്നതത്രെ സത്യം. കാരണം അവിടെ ജനാധിപത്യത്തിന്റെ വ്യാഖ്യാനം വേറെയാണ്. ജനങ്ങളുടെ ആധിപത്യത്തില്‍ നിന്ന് തട്ടിത്തിരിഞ്ഞ് പാര്‍ട്ടികളുടെ, അവരുടെ ഏജന്റുമാരുടെ ആധിപത്യത്തിലേക്ക് ആയത് മാറുന്നു. വോട്ടമര്‍ത്തിയ ശേഷം പുറത്തുകടന്നാല്‍ കൈയും കാലും യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പു വരുത്താന്‍ പോലും കഴിയാത്ത പരശ്ശതം പോളിംഗ് ബൂത്തുകള്‍ ഈ കേരളത്തില്‍ ഉണ്ടെന്നതത്രേ വസ്തുത. കാര്യം ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ആവേശം കൊള്ളുമെങ്കിലും ചെകുത്താന്‍മാരാണ് കൈകാര്യകര്‍ത്താക്കള്‍. അതുകൊണ്ടുതന്നെ ജനാധിപത്യ നടപടിക്രമങ്ങളൊക്കെ ഒരു പ്രഹസനത്തിന്റെ മുഖംമൂടിയ നിലയിലാണ്. നേരത്തെയുള്ള സ്ഥിതിഗതികളില്‍ ഇത്തിരി മാറ്റമൊക്കെ വന്നുവെങ്കിലും ആത്യന്തിക അവസ്ഥ അങ്ങനെ തന്നെ തുടരുകയാണ്.

നാം പറഞ്ഞുവന്നത് കള്ളവോട്ടിന്റെ കാണാപ്പുറത്തെക്കുറിച്ചാണല്ലോ. സത്യത്തില്‍ കള്ളവോട്ട് എന്നൊരു വോട്ടില്ല എന്നത് വ്യക്തം. കള്ളവണ്ടികയറുക എന്ന പ്രയോഗത്തില്‍ വണ്ടി കള്ളനല്ലെന്നതു പോലെ വോട്ടും കള്ളനല്ല. കള്ള തിരിച്ചറിയല്‍ വഴി ഒരാള്‍ വോട്ടു ചെയ്യുന്നു എന്നുമാത്രം. അതു കൊണ്ട് ഇനി മുതല്‍ കള്ളവോട്ടിനെ മറ്റെന്തെങ്കിലും പേരില്‍ വിശേഷിപ്പിക്കണമെന്നാണ് നമ്മുടെ തലശ്ശേരിക്കാരന്‍ ജനപ്രതിനിധി ആവശ്യപ്പെട്ടിരിക്കുന്നത്. ശരിക്കും ന്യായമാണ് ആ വാദം. വോട്ടെന്തു പിഴച്ചു? ആരു ചെയ്താലും വോട്ട് വോട്ടാണ്. മാന്യന്‍ ചെയ്താല്‍ മാന്യവോട്ട് കള്ളന്‍ ചെയ്താല്‍ കള്ള വോട്ട് എന്നിങ്ങനെ തരംതിരിക്കാന്‍ കഴിയില്ല. ആയതിനാല്‍ നമുക്ക് അതിനായി നല്ലൊരു പേരു തേടാവുന്നതാണ്.

തന്റെ പാര്‍ട്ടി ജയിക്കണമെന്ന അത്യാഗ്രഹത്തിന്റെ ബാക്കിപത്രമാണല്ലോ വാസ്തവത്തില്‍ ഇത്തരം വോട്ടുകള്‍. അതുകൊണ്ട് ഇതിനെ കള്ളവോട്ടില്‍ നിന്ന് മാറ്റി ആഗ്രഹവോട്ട്, സഹായകവോട്ട് തുടങ്ങിയ പേരുകള്‍ നല്‍കി വിശുദ്ധീകരിക്കാമെന്നാണ് തോന്നുന്നത്. കാരണം സമൂഹം പുതിയ പുതിയ മാര്‍ഗ്ഗങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പഴഞ്ചന്‍ രീതികളും പേരുകളും മാറ്റേണ്ടതു തന്നെ. അതിനുള്ള നല്ല അന്തരീക്ഷമാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ജനാധിപത്യം പുഷ്‌കലമാകുന്നത് ആ പ്രക്രിയയുമായി ജനങ്ങള്‍ സര്‍വാത്മനാ സഹകരിക്കുമ്പോഴാണ്. ഒരാള്‍ വോട്ടുചെയ്യാന്‍ പോകാതിരിക്കുമ്പോള്‍ ഈ പ്രക്രിയയെ അപമാനിക്കാനുള്ള അവസരമാണുണ്ടാവുക. ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ കക്ഷികള്‍ക്ക് അത് അനുവദിച്ചുകൊടുക്കാനാവില്ല. അതുകൊണ്ടാണ് അത്തരം വോട്ടുകള്‍ ചെയ്യാന്‍ അവര്‍ യുക്തിസഹമായ നടപടികള്‍ സ്വീകരിക്കുന്നത്. അങ്ങനെ ചെയ്യുന്ന വോട്ടുകള്‍ ഒരിക്കലും കള്ളവോട്ടാകില്ല എന്നത് വ്യക്തമല്ലേ? മാത്രമല്ല ജനപ്രതിനിധി അത് അര്‍ത്ഥശങ്കക്കിടവരാത്തവിധം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ജനപ്രതിനിധി പറഞ്ഞാല്‍ ജനങ്ങള്‍ പറഞ്ഞതുപോലെ തന്നെയല്ലേ? ജനങ്ങളുടെ ആധിപത്യമായ ജനാധിപത്യത്തില്‍ ഇത്തരം വോട്ടുകള്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കാലാകാലങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇനിയും മാറ്റങ്ങള്‍ അനിവാര്യമാവാം. അതിനനുസരിച്ച് മാറുകയത്രേ കരണീയം. വോട്ടിന്റെ മനശ്ശാസ്ത്രത്തില്‍ നിന്ന് നോട്ടിന്റെ മനഃശാസ്ത്രത്തിലേക്കുള്ള വഴിയില്‍ ഇത്തരം ഒട്ടേറെ പരിഷ്‌കാരങ്ങളിലൂടെ കടന്നുപോകേണ്ടിവരും. അങ്ങനെ പോകുമ്പോള്‍ ചെറിയ ചതവും ഉളുക്കും ഒക്കെ പറ്റിയെന്നു വരും. അതൊന്നും പ്രശ്‌നമായി കരുതി മുഖം തിരിക്കരുത്.

പ്രസന്ന മുഖത്തോടെ എന്തിനെയും സ്വാഗതം ചെയ്യുക. ബി പോസിറ്റീവ് എന്ന് സായ്‌വ് പറഞ്ഞത് എന്നിനാണെന്ന അറിയുമോ? പോസിറ്റീവായെങ്കിലേ പൊസിഷന്‍ നില നിര്‍ത്താന്‍ പറ്റൂ. ജനമായാലും ജനപ്രതിനിധി ആയാലും പൊസിഷന്‍ എന്നാല്‍ അതൊരു സംഭവമാണ്. അത് കളഞ്ഞ്കുളിക്കാന്‍ ആരും തയാറാവില്ല; ജനാധിപത്യോത്സവത്തില്‍ പ്രത്യേകിച്ചും. ആയതിനാല്‍ഇനി കള്ളവോട്ടില്ല; സഹായവോട്ട്, സ്‌നേഹവോട്ട്, ആഗ്രഹവോട്ട് എന്നിങ്ങനെ ഏതെങ്കിലും പേരു കൊടുക്കുന്നതാവും ഉചിതം. വെറും സിംപ്‌ളായ  കാര്യം വെറുതെ കടിച്ച്പറിച്ച് അലമ്പാക്കിയതിന് ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കേണ്ടതാണ്.

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)
Kerala

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

India

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

പുതിയ വാര്‍ത്തകള്‍

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.