Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരതയെ പൂട്ടി ഇന്ത്യയുടെ നയതന്ത്ര വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 01:45 am IST
in Editorial

ചൈനയും വഴങ്ങിയതോടെ കൊടുംഭീകരന്‍ മസൂദ് അസര്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യാന്തരരംഗത്ത് ഇന്ത്യയുടെ നിലപാടിനു കിട്ടിയ വമ്പന്‍ അംഗീകരമാണിത്. പാക്കിസ്ഥാനു കിട്ടിയ കനത്ത പ്രഹരവും. ആഗോള ഭീകരതയ്‌ക്കെതിരെ ഇന്ത്യ വിരിച്ച വല മുറുകിവരുന്നതിന്റെ ശരിയായ തെളിവായി, ഐക്യരാഷ്‌ട്ര സംഘടനയുടെ ഈ പ്രഖ്യാപനത്തെ കണക്കാക്കാം. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തലച്ചോറാണ്, ജയ്ഷെ മുഹമ്മദ് സ്ഥാപകനും അതിന്റെ തലവനുമായ മസൂദ് അസറിന്റെ വിലക്കോടെ നിര്‍വീര്യമാക്കപ്പെട്ടത്. പാക്കിസ്ഥാനിലെ സുരക്ഷിതമായ ഒളിത്താവളത്തിലിരുന്ന്, ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പുകളെ നിയന്ത്രിച്ചിരുന്ന ബുദ്ധികേന്ദ്രമാണ് മസൂദ്. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരം കൂടിയാണിത്. ഇനി മസൂദിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടും. ധനസമ്പാദനവും യാത്രയും വാര്‍ത്താവിനിമയ ബന്ധങ്ങളും നിഷേധിക്കപ്പെടും. പാക്കിസ്ഥാനില്‍നിന്നു പുറത്തുപോകാനാവില്ല. അതോടെ ഭീകരസംഘടനകളുടെ കണ്ണികളുമായുള്ള ബന്ധവും വിലക്കപ്പെടും. സമാധാനം കാംക്ഷിക്കുന്ന രാഷ്‌ട്രങ്ങള്‍ക്കും ജനതയ്‌ക്കും ഇതുനല്‍കുന്ന ആത്മവിശ്വാസവും ആശ്വാസവും ചെറുതല്ല. ലോകത്തിലാകെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രത്യേകിച്ചും നിറഞ്ഞുനില്‍ക്കുന്ന ഭീകരതയുടെ കെട്ടുറപ്പിനെ ഇത് ഉലയ്‌ക്കാതിരിക്കില്ല. എങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ ഇതു തുടക്കം മാത്രമാണ്. ഇനിയും ഏറെ ചെയ്യാനുണ്ട്. ഈ വിജയം അതിന് ഊര്‍ജം പകരും. 

ഐക്യരാഷ്‌ട്ര സംഘടനയുടെ ഈ നടപടിക്കു നിമിത്തമാകാന്‍ സാധിച്ചു എന്നത് ഇന്ത്യക്കും കേന്ദ്രസര്‍ക്കാരിനും ആശ്വാസത്തോടൊപ്പം അഭിമാനവും നല്‍കും. അത്തരമൊരു തീരുമാനത്തെ എതിര്‍ത്തുപോന്ന ചൈനയുടെ നിലപാടുമാറ്റം, അവര്‍ക്കുമേല്‍ ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവന്ന സമ്മര്‍ദ്ദം എത്രമാത്രം കടുത്തതായിരുന്നു എന്നതിനു തെളിവുനല്‍കുന്നു. പത്തുവര്‍ഷമായി തുടര്‍ന്നുപോന്ന നിലപാടില്‍നിന്നാണു ചൈന വ്യതിചലിച്ചത്. അവരുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിനെതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള വന്‍ശക്തികളെ അണിനിരത്താന്‍ കഴിഞ്ഞിടത്താണ് ഇന്ത്യയുടെ വിജയം. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടാണു നൂറുശതമാനവും ശരിയെന്ന് ഉറപ്പിച്ചുപറയാനും ചൈനയ്‌ക്കുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്താനും അമേരിക്ക തയാറായതാണ് ആത്യന്തിക വിജയത്തില്‍ കലാശിച്ചത്. യുഎന്‍ രക്ഷാസമിതിയില്‍ നാലുതവണ എതിര്‍ത്തു തോല്‍പിച്ച ആവശ്യത്തിനുമുന്നില്‍ അവസാനം ചൈനയ്്ക്കു വഴങ്ങേണ്ടിവന്നു. അല്ലെങ്കില്‍ പൂര്‍ണമായും ഒറ്റപ്പെടുമെന്നും നാണംകെടുമെന്നും അവര്‍ക്കു ബോധ്യമായി. ഇതു തങ്ങളുടെ നയതന്ത്ര വിജയമാണെന്ന് അമരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഇടപെടല്‍ ലോകരാഷ്‌ട്രങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞതാണ്. 

പാക്കിസ്ഥാനില്‍ ജനിച്ച് ഇന്ത്യയിലേയ്‌ക്കു കടന്ന മസൂദ് അസറിന്റെ പ്രഥമ ലക്ഷ്യം ഇന്ത്യയുടെ സര്‍വനാശമായിരുന്നു. അതിനായി രൂപം നല്‍കിയ സംഘടനയാണ് ജയ്ഷെ മുഹമ്മദ്. 1994 ജനുവരിയില്‍ ഇന്ത്യയിലെത്തിയ മസൂദ് തൊട്ടടുത്ത മാസം കശ്മീരില്‍വച്ച് സൈന്യത്തിന്റെ പിടിയിലായി. പക്ഷേ പിന്നീട്, തട്ടിയെടുത്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ബന്ദികളുടെ ജീവനു പകരമായി, ഭീകരര്‍ മസൂദിന്റെ മോചനം ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയ്‌ക്കു വഴങ്ങേണ്ടിവന്നു. കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യയിലേയ്‌ക്കു പറന്ന ആ വിമാനത്തില്‍ 189 പേരുണ്ടായിരുന്നു. അന്നു മോചിപ്പിക്കപ്പെട്ട മസൂദ് ആണു പിന്നീട് പാര്‍ലമെന്റ്് ആക്രമണവും ജമ്മുകശ്മീര്‍ നിയമസഭാ ആക്രമണവും മുംബൈ ഭീകരാക്രമണവുമൊക്കെ ആസൂത്രണം ചെയ്തത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന്റെകൂടി ഫലമായി നടത്തേണ്ടിവന്ന ആ മോചനത്തിന്റെ പേരില്‍ അന്നത്തെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ ഏറെ പഴികേട്ടിരുന്നു. അതിനു പരിഹാരമാണ് മോദിയുടെ സര്‍ക്കാര്‍ കൈവരിച്ച ഈ നേട്ടം. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയില്‍ ഏറെ പരിഹാസവും ആരോപണങ്ങളും ഏറ്റുവാങ്ങി നടത്തിയ വിദേശപര്യടനങ്ങളും അതുവഴി ലോക രാഷ്‌ട്രങ്ങളുടെ തലവന്‍മാരുമായി സ്ഥാപിച്ച ബന്ധങ്ങളും രാജ്യത്തിനു മാത്രമല്ല ലോകത്തിനുതന്നെ നല്‍കിയ വിലപിടിപ്പുള്ള നേട്ടമാണിത്. നേര്‍ബുദ്ധിയോടെ ചിന്തിക്കുന്നവര്‍ക്ക് അതു മനസ്സിലാക്കാന്‍ ഇതിനപ്പുറം തെളിവ് ആവശ്യമില്ല. ഇന്ത്യയുടേയും മോദിയുടേയും നിലപാടും ലക്ഷ്യവും വ്യക്തമാണ്. മതവിഭാഗങ്ങളെ സംരക്ഷിക്കുക, ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുക. ലോകം അംഗീകരിച്ച ഈ നിലപാട് ആഗോളതലത്തില്‍ മികച്ച നേട്ടങ്ങളോടെ ഇന്ത്യയെ ഇനിയും ഉയരങ്ങളിലെത്തിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)
India

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

Kerala

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

Kerala

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

News

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

India

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.