Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരം വെടിക്കെട്ട്; മാലപ്പടക്കത്തിന് അനുമതിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 07:45 am IST
inKerala

തൃശൂര്‍: പൂരം വെടിക്കെട്ടിന് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് സൃഷ്ടിച്ച പ്രതിസന്ധി പരിഹാരത്തിന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ അപ്പീലുമായി നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറെ സമീപിച്ചു. 

ഇരു ദേവസ്വങ്ങളുടേയും പ്രതിനിധിയായി പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന്റെ ചുമതല വഹിക്കുന്ന മാനേജിങ്ങ് കമ്മിറ്റിയംഗം രാജേഷ് ഉണ്ണിയാണ് ചീഫ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. 

നിലവില്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് കണ്‍ട്രോളറോട് ദേവസ്വം പ്രതിനിധി വിശദീകരിച്ചു. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള അപേക്ഷയും നല്‍കി. അപേക്ഷ പരിശോധിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് കണ്‍ട്രോളര്‍ അറിയിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ഓലപ്പടക്കത്തിന് അനുമതി നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.  സുപ്രീംകോടതി വിധിയനുസരിച്ച് ഓലപ്പടക്കം ഉപയോഗിച്ച് തന്നെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

2018ല്‍ നടത്തിയതുപോലെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയായിരുന്നു സുപ്രീംകോടതി വിധി. ദേവസ്വങ്ങളുടെ അപേക്ഷയില്‍ മൂന്ന് ദിവസത്തനകം എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നിരോധിത രാസവസ്തുക്കള്‍ വെടിക്കെട്ടിനുപയോഗിക്കരുതെന്നും സാമ്പിള്‍ പരിശോധനയ്‌ക്ക് നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ഇതനുസരിച്ച് ഗുണ്ട്, കുഴിമിന്നല്‍, അമിട്ട്, ഓലപ്പടക്കം എന്നിവയുടെ സാമ്പിള്‍ ശിവകാശിയിലെ ലാബില്‍ പരിശോധനയ്‌ക്ക് നല്‍കിയപ്പോഴാണ് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഉത്തരവ് നല്‍കിയത്. ഓലപ്പടക്കം നിരോധിച്ച് 2018ല്‍ സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നായിരുന്നു നിരോധനത്തിന് കാരണം.

എന്നാല്‍ 2018ലെ സുപ്രീംകോടതി ഉത്തരവ് ദീപാവലിക്കും മറ്റും വീടുകളില്‍ ഓലപ്പടക്കം ഉപയോഗിക്കുന്നതിനെതിരെ മാത്രമാണെന്നും വന്‍സുരക്ഷാസംവിധാനങ്ങളോടെ നടക്കുന്ന പൂരംവെടിക്കെട്ടിന് ബാധകമല്ലെന്നും അക്കാര്യം പരിഗണിച്ചാണ് സുപ്രീംകോടതി വിധിയെന്നുമാണ് ദേവസ്വങ്ങളുടെ വാദം. 

ചീഫ് കണ്‍ട്രോളറില്‍ നിന്നു അനുമതി ലഭിക്കുന്നില്ലെങ്കില്‍ ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി പറഞ്ഞു. കുറെ വര്‍ഷങ്ങളായി വെടിക്കെട്ട് പല കാരണങ്ങളാല്‍ പ്രതിസന്ധിയിലായിരുന്നുവെങ്കിലും രാഷ്‌ട്രീയ ഇടപെടലില്‍ മുടക്കമില്ലാതെ നടത്തി വരികയായിരുന്നു. പ്രതിസന്ധികള്‍ നീക്കാന്‍ ഇത്തവണ ദേവസ്വങ്ങള്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടി ആഹ്ലാദത്തിലിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.