Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി വിരളുന്നത് എന്തിനാണ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 02:39 am IST
inEditorial

തെരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും ഇടതുപക്ഷം മൊത്തത്തിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ചും വിറളിപിടിച്ച നിലയിലാണ്. പറയുന്നതിനും കാട്ടിക്കൂട്ടുന്നതിനും ഒരു നിയന്ത്രണവുമില്ല. പന്തം കണ്ട പെരുച്ചാഴി, ചുവപ്പുകണ്ട കാള, കുരിശുകണ്ട ചെകുത്താന്‍ എന്നൊക്കെ പറയാറുണ്ടല്ലോ. ഇവിടെയിപ്പോള്‍ കാവി കണ്ട കമ്യൂണിസ്റ്റ് എന്നൊരു പാഠഭേദമാകാം. ബിജെപിയുടെ കാവിക്കൊടി ഇടതുപക്ഷത്തെ വല്ലാതെ പേടിപ്പിക്കുന്നു. മനോവിഭ്രാന്തി ബാധിച്ചവര്‍ക്ക് ഔചിത്യം കുറയും. അതു ലോകനിയമമാണ്. അവര്‍ വായില്‍ത്തോന്നുന്നതൊക്കെ പുലമ്പും. അരുതാത്തതൊക്കെ ചെയ്യും. അതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. നാമജപം കേട്ടാല്‍ ഫ്യൂസ് ഊരും. ആധ്യാത്മികാചാര്യന്‍മാരെ പുലഭ്യം പറയും. പ്രകടനം നടത്തിയാല്‍ ഓടിച്ചിട്ടുതല്ലും. തലപ്പത്തുള്ളവര്‍ ഇത്രയൊക്കെ ചെയ്താല്‍പ്പിന്നെ അണികള്‍ക്കു വെറുതെ ഇരിക്കാനാവില്ലല്ലോ. അവര്‍ പുലഭ്യ സാഹിത്യമെഴുതി മുഖപുസ്തകം നിറയ്‌ക്കും. 

വീണാ ജോര്‍ജ് എന്ന യുവതിയെ പത്തനംതിട്ടയിലിറക്കിയത് എംപിയാക്കി ശബരിമലയില്‍ മേയാന്‍ വിടാമെന്ന വ്യാമോഹത്തില്‍ത്തന്നെയാണെന്നു മനസ്സിലാക്കാന്‍ മലയാളിക്ക് പ്രത്യേക പരിശീലനമാവശ്യമില്ല. അതു നടക്കില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ടതിന്റെ ബാക്കിപത്രമാണ് കുട്ടിസഖാവിന്റെ ഫേസ്ബുക്ക് സാഹിത്യം. ഒരുതരം ദീനവിലാപം. കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ. പിണറായി വിജയന്റെ പോലീസ് അധികാര ഗര്‍വില്‍ നടുറോഡില്‍ വലിച്ചിഴച്ച കെ. സുരേന്ദ്രന്‍ എന്ന സ്വയംസേവകന്‍ നാടിന്റെ വികാരമായി ആളിപ്പടരുമ്പോള്‍ പരാജയബോധം ഉള്ളില്‍ ഒതുക്കാനാവുന്നില്ല പാര്‍ട്ടിക്ക്. ആറ്റിങ്ങലില്‍ ഏതു ശോഭ, എന്തു ശോഭ എന്നു ചോദിച്ചവര്‍ ഇപ്പോള്‍ ശോഭാ സുരേന്ദ്രന്റെ കാവി മുന്നേറ്റംകണ്ട് കണ്ണുതള്ളിയ നിലയിലാണ്. തട്ടകം നഷ്ടപ്പെടുമ്പോള്‍ തടയാന്‍ കഴിയാത്ത നിരാശയില്‍ നിന്നാണ് നിയന്ത്രണംവിട്ട് ആക്രമണത്തിനു ചാടിപ്പുറപ്പെട്ടത്. ആയിരക്കണക്കിനു പോലീസുകാരും അതിലേറെ പാര്‍ട്ടി ഗുണ്ടകളും കിണഞ്ഞു ശ്രമിച്ചിട്ടും അമര്‍ത്താന്‍ കഴിയാത്ത നാമജപധ്വനി തന്റെ പ്രസംഗവേദിയില്‍ വന്ന് അലയടിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും നിയന്ത്രണംവിട്ടുപോയി. വാള്‍മുനയ്‌ക്കിടയിലൂടെ നടന്നെന്നു വീമ്പുപറയുന്ന മാന്യന്‍ ഫ്യൂസ്മുന ഉപയോഗിച്ച് ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശ്ശബ്ദമാക്കി. മുന്‍പ്, പാട്ടുപാടുന്നവരെ അക്ബര്‍ ചക്രവര്‍ത്തി തുറുങ്കില്‍ അടച്ചിരുന്നതായി കേട്ടിട്ടുണ്ട്. ആ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരുടെ സന്തോഷത്തിനുവേണ്ടിയാണല്ലോ ഇന്നത്തെ കേരള ചക്രവര്‍ത്തിയുടെ പൊറാട്ടു നാടകങ്ങള്‍.

ഹൈന്ദവ സമൂഹം ആദരവോടെ കാണുന്ന സ്വാമി ചിദാനന്ദപുരിയെ വിശേഷിപ്പിക്കാന്‍ പാര്‍ട്ടി നേതാവു തെരഞ്ഞെടുത്ത വാക്കുകള്‍ മാന്യന്‍മാര്‍ക്ക് എഴുതാനും പറയാനും കേള്‍ക്കാനും കൊള്ളില്ല. വിവരമുള്ളവര്‍ തിരിച്ച് പ്രയോഗിക്കില്ലെന്ന് ഉറപ്പുള്ള ഇത്തരം ഭാഷ ഉപയോഗിക്കുന്നതു സ്വന്തം വിജയമായി കാണുന്ന നേതാക്കളുടെ സാന്നിധ്യം, സമ്പത്തായി കരുതുന്ന ഒരു പാര്‍ട്ടി നാടുഭരിക്കുന്ന കാലം ശാപകാലമെന്നേ പറയാനുള്ളു. തല്ലുകിട്ടാതിരിക്കാന്‍ ദേഹമാസകലം മാലിന്യംകൊണ്ടു ലേപനം ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. അറപ്പുള്ളവര്‍ പിന്നെ തൊടില്ലല്ലോ. ലോകത്തു വേറൊരിടത്തും കിട്ടാത്തത്ര ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങള്‍ സ്വന്തം മനസ്സില്‍ത്തന്നെ കൊണ്ടുനടക്കുന്നവര്‍ക്ക് അതിനായി അന്വേഷിച്ചു നടക്കേണ്ടിവരുന്നുമില്ലല്ലോ. 

ചിദാനന്ദപുരി സ്വാമി തന്നെ ചോദിച്ച കാര്യമേ ഇവരോടു ചോദിക്കാനുള്ളൂ. ഈ വിശേഷണങ്ങളില്‍ ഒരെണ്ണമെടുത്ത് ഒരു മെത്രാനേയോ മൗലവിയേയോ വിശേഷിപ്പിക്കാന്‍ ധൈര്യമുണ്ടോ? ഇല്ലെന്ന് അറിയാം. അവര്‍ക്കു മുന്നില്‍ പാര്‍ട്ടിക്കു വിറളിയല്ല, പേടിയാണ്. മുട്ടുകൂട്ടിയിടിക്കുന്ന പേടി. ആ പേടി ഇനി പരാജയ ഭീതിയായി വളരും. കീഴടങ്ങലിനു മുന്‍പുള്ള അവസാന വെപ്രാളം കാണാന്‍ കാത്തിരിക്കുകയാണു വിശ്വാസിസമൂഹവും രാഷ്‌ട്രീയ കേരളവും. അത് ഉണ്ടാവും. അതു കാലത്തിന്റെ ആവശ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.