Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി വിരളുന്നത് എന്തിനാണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 02:39 am IST
in Editorial

തെരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും ഇടതുപക്ഷം മൊത്തത്തിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ചും വിറളിപിടിച്ച നിലയിലാണ്. പറയുന്നതിനും കാട്ടിക്കൂട്ടുന്നതിനും ഒരു നിയന്ത്രണവുമില്ല. പന്തം കണ്ട പെരുച്ചാഴി, ചുവപ്പുകണ്ട കാള, കുരിശുകണ്ട ചെകുത്താന്‍ എന്നൊക്കെ പറയാറുണ്ടല്ലോ. ഇവിടെയിപ്പോള്‍ കാവി കണ്ട കമ്യൂണിസ്റ്റ് എന്നൊരു പാഠഭേദമാകാം. ബിജെപിയുടെ കാവിക്കൊടി ഇടതുപക്ഷത്തെ വല്ലാതെ പേടിപ്പിക്കുന്നു. മനോവിഭ്രാന്തി ബാധിച്ചവര്‍ക്ക് ഔചിത്യം കുറയും. അതു ലോകനിയമമാണ്. അവര്‍ വായില്‍ത്തോന്നുന്നതൊക്കെ പുലമ്പും. അരുതാത്തതൊക്കെ ചെയ്യും. അതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. നാമജപം കേട്ടാല്‍ ഫ്യൂസ് ഊരും. ആധ്യാത്മികാചാര്യന്‍മാരെ പുലഭ്യം പറയും. പ്രകടനം നടത്തിയാല്‍ ഓടിച്ചിട്ടുതല്ലും. തലപ്പത്തുള്ളവര്‍ ഇത്രയൊക്കെ ചെയ്താല്‍പ്പിന്നെ അണികള്‍ക്കു വെറുതെ ഇരിക്കാനാവില്ലല്ലോ. അവര്‍ പുലഭ്യ സാഹിത്യമെഴുതി മുഖപുസ്തകം നിറയ്‌ക്കും. 

വീണാ ജോര്‍ജ് എന്ന യുവതിയെ പത്തനംതിട്ടയിലിറക്കിയത് എംപിയാക്കി ശബരിമലയില്‍ മേയാന്‍ വിടാമെന്ന വ്യാമോഹത്തില്‍ത്തന്നെയാണെന്നു മനസ്സിലാക്കാന്‍ മലയാളിക്ക് പ്രത്യേക പരിശീലനമാവശ്യമില്ല. അതു നടക്കില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ടതിന്റെ ബാക്കിപത്രമാണ് കുട്ടിസഖാവിന്റെ ഫേസ്ബുക്ക് സാഹിത്യം. ഒരുതരം ദീനവിലാപം. കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ. പിണറായി വിജയന്റെ പോലീസ് അധികാര ഗര്‍വില്‍ നടുറോഡില്‍ വലിച്ചിഴച്ച കെ. സുരേന്ദ്രന്‍ എന്ന സ്വയംസേവകന്‍ നാടിന്റെ വികാരമായി ആളിപ്പടരുമ്പോള്‍ പരാജയബോധം ഉള്ളില്‍ ഒതുക്കാനാവുന്നില്ല പാര്‍ട്ടിക്ക്. ആറ്റിങ്ങലില്‍ ഏതു ശോഭ, എന്തു ശോഭ എന്നു ചോദിച്ചവര്‍ ഇപ്പോള്‍ ശോഭാ സുരേന്ദ്രന്റെ കാവി മുന്നേറ്റംകണ്ട് കണ്ണുതള്ളിയ നിലയിലാണ്. തട്ടകം നഷ്ടപ്പെടുമ്പോള്‍ തടയാന്‍ കഴിയാത്ത നിരാശയില്‍ നിന്നാണ് നിയന്ത്രണംവിട്ട് ആക്രമണത്തിനു ചാടിപ്പുറപ്പെട്ടത്. ആയിരക്കണക്കിനു പോലീസുകാരും അതിലേറെ പാര്‍ട്ടി ഗുണ്ടകളും കിണഞ്ഞു ശ്രമിച്ചിട്ടും അമര്‍ത്താന്‍ കഴിയാത്ത നാമജപധ്വനി തന്റെ പ്രസംഗവേദിയില്‍ വന്ന് അലയടിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും നിയന്ത്രണംവിട്ടുപോയി. വാള്‍മുനയ്‌ക്കിടയിലൂടെ നടന്നെന്നു വീമ്പുപറയുന്ന മാന്യന്‍ ഫ്യൂസ്മുന ഉപയോഗിച്ച് ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശ്ശബ്ദമാക്കി. മുന്‍പ്, പാട്ടുപാടുന്നവരെ അക്ബര്‍ ചക്രവര്‍ത്തി തുറുങ്കില്‍ അടച്ചിരുന്നതായി കേട്ടിട്ടുണ്ട്. ആ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരുടെ സന്തോഷത്തിനുവേണ്ടിയാണല്ലോ ഇന്നത്തെ കേരള ചക്രവര്‍ത്തിയുടെ പൊറാട്ടു നാടകങ്ങള്‍.

ഹൈന്ദവ സമൂഹം ആദരവോടെ കാണുന്ന സ്വാമി ചിദാനന്ദപുരിയെ വിശേഷിപ്പിക്കാന്‍ പാര്‍ട്ടി നേതാവു തെരഞ്ഞെടുത്ത വാക്കുകള്‍ മാന്യന്‍മാര്‍ക്ക് എഴുതാനും പറയാനും കേള്‍ക്കാനും കൊള്ളില്ല. വിവരമുള്ളവര്‍ തിരിച്ച് പ്രയോഗിക്കില്ലെന്ന് ഉറപ്പുള്ള ഇത്തരം ഭാഷ ഉപയോഗിക്കുന്നതു സ്വന്തം വിജയമായി കാണുന്ന നേതാക്കളുടെ സാന്നിധ്യം, സമ്പത്തായി കരുതുന്ന ഒരു പാര്‍ട്ടി നാടുഭരിക്കുന്ന കാലം ശാപകാലമെന്നേ പറയാനുള്ളു. തല്ലുകിട്ടാതിരിക്കാന്‍ ദേഹമാസകലം മാലിന്യംകൊണ്ടു ലേപനം ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. അറപ്പുള്ളവര്‍ പിന്നെ തൊടില്ലല്ലോ. ലോകത്തു വേറൊരിടത്തും കിട്ടാത്തത്ര ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങള്‍ സ്വന്തം മനസ്സില്‍ത്തന്നെ കൊണ്ടുനടക്കുന്നവര്‍ക്ക് അതിനായി അന്വേഷിച്ചു നടക്കേണ്ടിവരുന്നുമില്ലല്ലോ. 

ചിദാനന്ദപുരി സ്വാമി തന്നെ ചോദിച്ച കാര്യമേ ഇവരോടു ചോദിക്കാനുള്ളൂ. ഈ വിശേഷണങ്ങളില്‍ ഒരെണ്ണമെടുത്ത് ഒരു മെത്രാനേയോ മൗലവിയേയോ വിശേഷിപ്പിക്കാന്‍ ധൈര്യമുണ്ടോ? ഇല്ലെന്ന് അറിയാം. അവര്‍ക്കു മുന്നില്‍ പാര്‍ട്ടിക്കു വിറളിയല്ല, പേടിയാണ്. മുട്ടുകൂട്ടിയിടിക്കുന്ന പേടി. ആ പേടി ഇനി പരാജയ ഭീതിയായി വളരും. കീഴടങ്ങലിനു മുന്‍പുള്ള അവസാന വെപ്രാളം കാണാന്‍ കാത്തിരിക്കുകയാണു വിശ്വാസിസമൂഹവും രാഷ്‌ട്രീയ കേരളവും. അത് ഉണ്ടാവും. അതു കാലത്തിന്റെ ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.