കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് 30,000 രൂപയ്ക്കാണെന്ന് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട്് എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവര്‍ വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ആക്രമണം നടത്തിയതിന് ശേഷം ഇരുവരും പല തവണ കാസര്‍കോട് എത്തിയെന്നും പ്രതികള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പിടിയിലായവരില്‍ നിന്ന് ക്യത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്.
മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഫോണ്‍ വിളിച്ചിരുന്നു. എന്നാല്‍ 25 കോടി രൂപ നല്‍കണമെന്നാശ്യപ്പെട്ട് രവി പൂജാരി നടി ലീന മരിയ പോളിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അത് നടക്കാതെ വന്നതോടെയാണ് ബ്യൂട്ടി പാര്‍ലറിന് നേരെ സംഘത്തെ അയയ്ച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: