Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രീയ കേരളത്തിന്റെ നിറപുഞ്ചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 03:39 am IST
in Editorial

തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പരാജയമറിയാത്ത നേതാവാണു കരിങ്ങോഴയ്‌ക്കല്‍ മാണി മകന്‍ മാണി എന്ന കെ.എം. മാണി. പ്രസരിപ്പിന്റെ പര്യായമായിരുന്ന, പാലാക്കാരുടെ കുഞ്ഞുമാണി 1965ല്‍ പാലാ മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തി. പിന്നെ മരണം വരെ ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 13 വിജയങ്ങള്‍. കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയ ചെറിയ ഇടവേളയൊഴിച്ചാല്‍, 54 വര്‍ഷത്തെ തുടര്‍ച്ചയായ നിയമസഭാംഗത്വം.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി. കൈകാര്യം ചെയ്തതു ധനകാര്യം, ആഭ്യന്തരം, റവന്യു, നിയമം, വൈദ്യുതി വകുപ്പുകള്‍. 13 ബജറ്റ് അവതരണങ്ങള്‍.  മന്ത്രി സ്ഥാനത്തേയ്‌ക്കു 11 സത്യപ്രതിജ്ഞ. വിശ്വസിക്കാന്‍ വിഷമം തോന്നുന്ന റെക്കോര്‍ഡുകളും വിശേഷണങ്ങളും ഏറെയുണ്ടെങ്കിലും കെ.എം. മാണിയെ ജനകീയനാക്കിയത് വിടര്‍ന്ന ചിരിയോടെയുള്ള തുറന്ന പെരുമാറ്റമായിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇച്ഛാശക്തിയും ഉന്മേഷവുമാണ് രോഗത്തോടും മരണത്തിനോടു തന്നെയും പൊരുതി പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനു കരുത്തേകിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 

  അടിമുടി നിറഞ്ഞുതുളുമ്പിയ ഊര്‍ജസ്വലത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ഉടനീളം നിലനിര്‍ത്തി. ചടുലമായ നീക്കങ്ങളും തന്ത്രപരമായ ഇടപെടലുകളുമാണ് ഇക്കാലമത്രയും കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തെ നിറസാന്നിധ്യമായി നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ്സിന്റെ ജനനം മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന മാണിസ്സാര്‍ പാര്‍ട്ടിയുടെ ചാലകശക്തിയായിരുന്നു.

ശക്തമായ രാഷ്‌ട്രീയ നിലപാടുകളുണ്ടെങ്കിലും വ്യക്തിജീവിതത്തില്‍ അദ്ദേഹം രാഷ്‌ട്രീയക്കാരനായിരുന്നില്ല, നാട്ടുകാരനായിരുന്നു. മണ്ഡലം മുഴുവന്‍ അറിയുന്ന നാട്ടുകാരന്‍. ഓരോരുത്തരേയും പേരെടുത്തു വിളിക്കുന്ന സുഹൃത്ത്. പാര്‍ട്ടിയുടെയല്ല, ജനങ്ങളുടെ എംഎല്‍എയായിരുന്നു. ഈ ആത്മബന്ധമായിരിക്കാം പാലാക്കാര്‍ മാണി സാറിനപ്പുറമൊരു എംഎല്‍എയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കാരണം. 

ജനിച്ചതു മരങ്ങാട്ടുപിള്ളിയിലാണെങ്കിലും പാലായെ സ്വന്തം നാടാക്കി മാറ്റിയ മാണിക്ക് കേരളം ആകെത്തന്നെ സുപരിചിതമായിരുന്നു. കര്‍ഷകജനതയുടെ തോഴനായിരുന്ന അദ്ദേഹം എന്നും മണ്ണിനോടു മല്ലിടുന്നവര്‍ക്കൊപ്പം നിന്നു. ധനമന്ത്രിയായിരിക്കെ കാര്‍ഷിക മേഖലയ്‌ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ദേശ രാഷ്‌ട്രീയ ഭേദമില്ലാതെ കര്‍ഷകരുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. അധ്വാനവര്‍ഗം എന്ന വാക്ക് മലയാളത്തിനു കെ.എം. മാണിയുടെ സംഭാവനയാണ്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന് ബദലായി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു. 

അഭിഭാഷക വൃത്തിയില്‍ തുടങ്ങി, രാഷ്‌ട്രീയത്തിലിറങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായ കെ.എം. മാണി 1964ല്‍ കേരള കോണ്‍ഗ്രസ്സിന്റെ പിറവിയോടെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി. തൊട്ടടുത്ത വര്‍ഷം ആദ്യ തെരഞ്ഞെടുപ്പു വിജയം. പത്തു വര്‍ഷത്തിനു ശേഷം 1975ല്‍ മന്ത്രിയായി. പിന്നീടു പാര്‍ട്ടി ചെയര്‍മാനായി, പലകുറി മന്ത്രിയായി. കേരള കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്ത് പാര്‍ട്ടിയെ നയിക്കുകയും മന്ത്രിസ്ഥാനം അലങ്കരിക്കുകയും ചെയ്ത മാണി സാര്‍, പാര്‍ട്ടി പലതവണ പിളര്‍ന്നെങ്കിലും കേരള രാഷ്‌ട്രീയത്തില്‍ തലയെടുപ്പോടുകൂടിത്തന്നെ നിന്നു. മുന്നണി മാറ്റങ്ങളും ആരോപണങ്ങളുമൊന്നും മാണിയെ പാലാക്കാരുടെ മനസ്സില്‍ നിന്ന് അകറ്റിയുമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

India

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.