Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രീയ കേരളത്തിന്റെ നിറപുഞ്ചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 03:39 am IST
in Editorial

തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പരാജയമറിയാത്ത നേതാവാണു കരിങ്ങോഴയ്‌ക്കല്‍ മാണി മകന്‍ മാണി എന്ന കെ.എം. മാണി. പ്രസരിപ്പിന്റെ പര്യായമായിരുന്ന, പാലാക്കാരുടെ കുഞ്ഞുമാണി 1965ല്‍ പാലാ മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തി. പിന്നെ മരണം വരെ ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 13 വിജയങ്ങള്‍. കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയ ചെറിയ ഇടവേളയൊഴിച്ചാല്‍, 54 വര്‍ഷത്തെ തുടര്‍ച്ചയായ നിയമസഭാംഗത്വം.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി. കൈകാര്യം ചെയ്തതു ധനകാര്യം, ആഭ്യന്തരം, റവന്യു, നിയമം, വൈദ്യുതി വകുപ്പുകള്‍. 13 ബജറ്റ് അവതരണങ്ങള്‍.  മന്ത്രി സ്ഥാനത്തേയ്‌ക്കു 11 സത്യപ്രതിജ്ഞ. വിശ്വസിക്കാന്‍ വിഷമം തോന്നുന്ന റെക്കോര്‍ഡുകളും വിശേഷണങ്ങളും ഏറെയുണ്ടെങ്കിലും കെ.എം. മാണിയെ ജനകീയനാക്കിയത് വിടര്‍ന്ന ചിരിയോടെയുള്ള തുറന്ന പെരുമാറ്റമായിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇച്ഛാശക്തിയും ഉന്മേഷവുമാണ് രോഗത്തോടും മരണത്തിനോടു തന്നെയും പൊരുതി പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനു കരുത്തേകിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 

  അടിമുടി നിറഞ്ഞുതുളുമ്പിയ ഊര്‍ജസ്വലത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ഉടനീളം നിലനിര്‍ത്തി. ചടുലമായ നീക്കങ്ങളും തന്ത്രപരമായ ഇടപെടലുകളുമാണ് ഇക്കാലമത്രയും കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തെ നിറസാന്നിധ്യമായി നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ്സിന്റെ ജനനം മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന മാണിസ്സാര്‍ പാര്‍ട്ടിയുടെ ചാലകശക്തിയായിരുന്നു.

ശക്തമായ രാഷ്‌ട്രീയ നിലപാടുകളുണ്ടെങ്കിലും വ്യക്തിജീവിതത്തില്‍ അദ്ദേഹം രാഷ്‌ട്രീയക്കാരനായിരുന്നില്ല, നാട്ടുകാരനായിരുന്നു. മണ്ഡലം മുഴുവന്‍ അറിയുന്ന നാട്ടുകാരന്‍. ഓരോരുത്തരേയും പേരെടുത്തു വിളിക്കുന്ന സുഹൃത്ത്. പാര്‍ട്ടിയുടെയല്ല, ജനങ്ങളുടെ എംഎല്‍എയായിരുന്നു. ഈ ആത്മബന്ധമായിരിക്കാം പാലാക്കാര്‍ മാണി സാറിനപ്പുറമൊരു എംഎല്‍എയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കാരണം. 

ജനിച്ചതു മരങ്ങാട്ടുപിള്ളിയിലാണെങ്കിലും പാലായെ സ്വന്തം നാടാക്കി മാറ്റിയ മാണിക്ക് കേരളം ആകെത്തന്നെ സുപരിചിതമായിരുന്നു. കര്‍ഷകജനതയുടെ തോഴനായിരുന്ന അദ്ദേഹം എന്നും മണ്ണിനോടു മല്ലിടുന്നവര്‍ക്കൊപ്പം നിന്നു. ധനമന്ത്രിയായിരിക്കെ കാര്‍ഷിക മേഖലയ്‌ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ദേശ രാഷ്‌ട്രീയ ഭേദമില്ലാതെ കര്‍ഷകരുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. അധ്വാനവര്‍ഗം എന്ന വാക്ക് മലയാളത്തിനു കെ.എം. മാണിയുടെ സംഭാവനയാണ്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന് ബദലായി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു. 

അഭിഭാഷക വൃത്തിയില്‍ തുടങ്ങി, രാഷ്‌ട്രീയത്തിലിറങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായ കെ.എം. മാണി 1964ല്‍ കേരള കോണ്‍ഗ്രസ്സിന്റെ പിറവിയോടെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി. തൊട്ടടുത്ത വര്‍ഷം ആദ്യ തെരഞ്ഞെടുപ്പു വിജയം. പത്തു വര്‍ഷത്തിനു ശേഷം 1975ല്‍ മന്ത്രിയായി. പിന്നീടു പാര്‍ട്ടി ചെയര്‍മാനായി, പലകുറി മന്ത്രിയായി. കേരള കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്ത് പാര്‍ട്ടിയെ നയിക്കുകയും മന്ത്രിസ്ഥാനം അലങ്കരിക്കുകയും ചെയ്ത മാണി സാര്‍, പാര്‍ട്ടി പലതവണ പിളര്‍ന്നെങ്കിലും കേരള രാഷ്‌ട്രീയത്തില്‍ തലയെടുപ്പോടുകൂടിത്തന്നെ നിന്നു. മുന്നണി മാറ്റങ്ങളും ആരോപണങ്ങളുമൊന്നും മാണിയെ പാലാക്കാരുടെ മനസ്സില്‍ നിന്ന് അകറ്റിയുമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

India

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

India

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.