Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഷ്‌ട്രീയ കേരളത്തിന്റെ നിറപുഞ്ചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 03:39 am IST
in Editorial

തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പരാജയമറിയാത്ത നേതാവാണു കരിങ്ങോഴയ്‌ക്കല്‍ മാണി മകന്‍ മാണി എന്ന കെ.എം. മാണി. പ്രസരിപ്പിന്റെ പര്യായമായിരുന്ന, പാലാക്കാരുടെ കുഞ്ഞുമാണി 1965ല്‍ പാലാ മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തി. പിന്നെ മരണം വരെ ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 13 വിജയങ്ങള്‍. കോടതി തെരഞ്ഞെടുപ്പു റദ്ദാക്കിയ ചെറിയ ഇടവേളയൊഴിച്ചാല്‍, 54 വര്‍ഷത്തെ തുടര്‍ച്ചയായ നിയമസഭാംഗത്വം.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി. കൈകാര്യം ചെയ്തതു ധനകാര്യം, ആഭ്യന്തരം, റവന്യു, നിയമം, വൈദ്യുതി വകുപ്പുകള്‍. 13 ബജറ്റ് അവതരണങ്ങള്‍.  മന്ത്രി സ്ഥാനത്തേയ്‌ക്കു 11 സത്യപ്രതിജ്ഞ. വിശ്വസിക്കാന്‍ വിഷമം തോന്നുന്ന റെക്കോര്‍ഡുകളും വിശേഷണങ്ങളും ഏറെയുണ്ടെങ്കിലും കെ.എം. മാണിയെ ജനകീയനാക്കിയത് വിടര്‍ന്ന ചിരിയോടെയുള്ള തുറന്ന പെരുമാറ്റമായിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇച്ഛാശക്തിയും ഉന്മേഷവുമാണ് രോഗത്തോടും മരണത്തിനോടു തന്നെയും പൊരുതി പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനു കരുത്തേകിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 

  അടിമുടി നിറഞ്ഞുതുളുമ്പിയ ഊര്‍ജസ്വലത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ഉടനീളം നിലനിര്‍ത്തി. ചടുലമായ നീക്കങ്ങളും തന്ത്രപരമായ ഇടപെടലുകളുമാണ് ഇക്കാലമത്രയും കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തെ നിറസാന്നിധ്യമായി നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ്സിന്റെ ജനനം മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന മാണിസ്സാര്‍ പാര്‍ട്ടിയുടെ ചാലകശക്തിയായിരുന്നു.

ശക്തമായ രാഷ്‌ട്രീയ നിലപാടുകളുണ്ടെങ്കിലും വ്യക്തിജീവിതത്തില്‍ അദ്ദേഹം രാഷ്‌ട്രീയക്കാരനായിരുന്നില്ല, നാട്ടുകാരനായിരുന്നു. മണ്ഡലം മുഴുവന്‍ അറിയുന്ന നാട്ടുകാരന്‍. ഓരോരുത്തരേയും പേരെടുത്തു വിളിക്കുന്ന സുഹൃത്ത്. പാര്‍ട്ടിയുടെയല്ല, ജനങ്ങളുടെ എംഎല്‍എയായിരുന്നു. ഈ ആത്മബന്ധമായിരിക്കാം പാലാക്കാര്‍ മാണി സാറിനപ്പുറമൊരു എംഎല്‍എയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കാരണം. 

ജനിച്ചതു മരങ്ങാട്ടുപിള്ളിയിലാണെങ്കിലും പാലായെ സ്വന്തം നാടാക്കി മാറ്റിയ മാണിക്ക് കേരളം ആകെത്തന്നെ സുപരിചിതമായിരുന്നു. കര്‍ഷകജനതയുടെ തോഴനായിരുന്ന അദ്ദേഹം എന്നും മണ്ണിനോടു മല്ലിടുന്നവര്‍ക്കൊപ്പം നിന്നു. ധനമന്ത്രിയായിരിക്കെ കാര്‍ഷിക മേഖലയ്‌ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. ദേശ രാഷ്‌ട്രീയ ഭേദമില്ലാതെ കര്‍ഷകരുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. അധ്വാനവര്‍ഗം എന്ന വാക്ക് മലയാളത്തിനു കെ.എം. മാണിയുടെ സംഭാവനയാണ്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന് ബദലായി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു. 

അഭിഭാഷക വൃത്തിയില്‍ തുടങ്ങി, രാഷ്‌ട്രീയത്തിലിറങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായ കെ.എം. മാണി 1964ല്‍ കേരള കോണ്‍ഗ്രസ്സിന്റെ പിറവിയോടെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി. തൊട്ടടുത്ത വര്‍ഷം ആദ്യ തെരഞ്ഞെടുപ്പു വിജയം. പത്തു വര്‍ഷത്തിനു ശേഷം 1975ല്‍ മന്ത്രിയായി. പിന്നീടു പാര്‍ട്ടി ചെയര്‍മാനായി, പലകുറി മന്ത്രിയായി. കേരള കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്ത് പാര്‍ട്ടിയെ നയിക്കുകയും മന്ത്രിസ്ഥാനം അലങ്കരിക്കുകയും ചെയ്ത മാണി സാര്‍, പാര്‍ട്ടി പലതവണ പിളര്‍ന്നെങ്കിലും കേരള രാഷ്‌ട്രീയത്തില്‍ തലയെടുപ്പോടുകൂടിത്തന്നെ നിന്നു. മുന്നണി മാറ്റങ്ങളും ആരോപണങ്ങളുമൊന്നും മാണിയെ പാലാക്കാരുടെ മനസ്സില്‍ നിന്ന് അകറ്റിയുമില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

Kerala

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

India

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.