Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതസംവാദം

അമ്മയോടൊപ്പംbyഅമ്മയോടൊപ്പം
Mar 31, 2019, 03:56 am IST
inSamskriti

മക്കളെ, 

വിവിധ സംസ്‌കാരങ്ങളും മതങ്ങളും അവയുടെ ആചാര്യന്മാരും തമ്മിലുള്ള സംവാദം ഇന്നു പലയിടങ്ങളിലും നടക്കുന്നുണ്ട്.  പക്ഷേ, നമ്മള്‍ സംവാദത്തിനു സ്ഥിരമായി ഉപയോഗിക്കുന്ന സമ്പ്രദായങ്ങളും ഭാഷയും മതിയായതാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. യുക്തികള്‍ നിരത്തി ബുദ്ധിപരമായി കാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഇന്നു പലര്‍ക്കും സാധിക്കുന്നുണ്ട്. പക്ഷേ, യുക്തിയോടൊപ്പം ഹൃദയം കൂടി പകര്‍ന്നു നല്കാന്‍ നാം മറന്നുപോകുന്നു. വെറും മീറ്റിങ് അല്ല വേണ്ടത്, ഹൃദയങ്ങളുടെ മീറ്റിങ് കൂടിയുണ്ടാകണം.

പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരചൈതന്യമായിക്കണ്ട്  സ്‌േനഹിക്കുകയും ആരാധിക്കുകയും ചെയ്തവരാണു  മഹാത്മാക്കള്‍. ‘നാനാത്വത്തില്‍ ഏകത്വം’ ദര്‍ശിച്ചവരാണവര്‍. എന്നാല്‍, ഇന്നു പലരും ആ ആചാര്യന്മാരുടെ വാക്കുകളുടെ പേരില്‍ ദുര്‍ബ്ബലമനസ്സുകളെ ചൂഷണം ചെയ്യുന്നതായാണു കണ്ടുവരുന്നതു്. 

മതവും ആദ്ധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണ്. എന്നാല്‍ ഇന്ന് സ്വാര്‍ത്ഥതകൊണ്ട്   അന്ധരായവര്‍ക്കു തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോല്‍കൊണ്ടു ഹൃദയത്തെ അടച്ച്, കൂടുതല്‍ അന്ധകാരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 

ഒരു മതസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോയവരില്‍ നാലുപേര്‍ ഒരു ദ്വീപില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി. യാത്രക്കാര്‍ നാലു പേരുടെയും ഭാണ്ഡത്തില്‍ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, തന്റെ കൈയില്‍ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂ എന്ന് അവര്‍ ഓരോരുത്തരും വിചാരിച്ചു. 

ആദ്യത്തെയാള്‍ ചിന്തിച്ചു, ‘അവന്റെ കഴുത്തില്‍കിടക്കുന്ന ലോക്കറ്റു കണ്ടിട്ടു് അവന്‍ അന്യമതസ്ഥനാണെന്നു മനസ്സിലാക്കാം. ഞാനെന്തിന് അവനുവേണ്ടി തീ കൂട്ടണം?’ രണ്ടാമത്തെയാള്‍ ചിന്തിച്ചു, ‘ഇവന്‍ എന്റെ ശത്രുരാജ്യക്കാരനാണ്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവന്‍. എന്റെ വിറകും തീപ്പെട്ടിയും കൊണ്ട്  അങ്ങനെ ഇവന്‍ തീ കായണ്ട. അതെനിക്ക് ഒട്ടും സഹിക്കില്ല.’ മൂന്നാമന്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു, ‘ഇവനെ എനിക്കറിയാം. എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിഭാഗത്തില്‍ പെടുന്നവനാണ്. എന്റെ വിറകും തീപ്പെട്ടിയും ഉപയോഗിച്ച്  ഇവന്‍ തീ കായുന്നത്  എനിക്കു സ്വപ്‌ന

ത്തില്‍പോലും ചിന്തിക്കാന്‍ കഴിയില്ല.’ നാലാമന്‍ വിചാരിച്ചു, ‘ദാ, അവന്റെ തൊലിയുടെ നിറംകണ്ടില്ലേ. എനിക്ക് ഈ വര്‍ഗ്ഗത്തിനോടു വെറുപ്പാണ്. ഞാനിവനു തീ കൂട്ടികൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’

അങ്ങനെ നാലുപേരും അവരുടെ കൈയിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പത്തു മരവിച്ചു മരിച്ചുപോയി. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരിച്ചതു പുറത്തെ തണുപ്പുകൊണ്ടല്ല. തണുത്തു മരവിച്ച അവരുടെ ഹൃദയം കാരണമാണ്. നമ്മള്‍ ഇതുപോ

ലെയാവുകയാണ്. രാജ്യത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരു പറഞ്ഞു പരസ്പരം കലഹിക്കുകയാണ്.

തന്നെയും മറ്റുള്ളവരെയും ഒരുപോലെ രക്ഷിക്കാനുള്ള ആദര്‍ശങ്ങള്‍ അവരുടെ മതതത്ത്വങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയ്‌ക്കു വിപരീതമായാണ് അവര്‍ ചിന്തിച്ചത്. മതത്തിന്റെ ചട്ടക്കൂട്ടിനപ്പുറം മതത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്കു സാധിക്കാതെപോയി. 

‘എന്റെ മതം മാത്രം നല്ലത്, നിന്റെ മതം ചീത്ത’ എന്നു പറയുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ‘എന്റെ അമ്മ നല്ലത്, നിന്റമ്മ വേശ്യ’ എന്നു പറയുന്നതുപോ

ലെയാണിത്. ഓരോരുത്തര്‍ക്കും അവരവരുടെ അമ്മ വലുതാണ്. അതുപോലെ ഓരോരുത്തര്‍ക്കും അവരവരുടെ വീക്ഷണം വലുതാണ്. ഇത് ഉള്‍ക്കൊള്ളുമ്പോള്‍ മറ്റുള്ളവരുമായി ഫലപ്രദമായി സംവദിക്കാന്‍ നമുക്കു കഴിയും. 

നമ്മളോടു വിയോജിക്കുന്നവരുമായി സമാധാനത്തില്‍ കഴിയുവാനും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുവാനും അവരെക്കൂടി ഉള്‍ക്കൊള്ളുവാനുമുള്ള വിശാലതയാണ് സംസ്‌ക്കാരത്തിന്റെ ലക്ഷണം. അഹങ്കാരവും ഇടുങ്ങിയ മനോഭാവവും ഉപേക്ഷിക്കാനുള്ള ജീവിത തത്വങ്ങളാണ് മതം ഉപദേശിക്കുന്നത്. എന്നാല്‍ മതതത്വങ്ങളുടെ പൊരുള്‍ മനസ്സിലാക്കാത്തതുകൊണ്ട് ഇന്ന് മതം ഇതേ ദുര്‍ഗ്ഗുണങ്ങളുടെ വിളനിലമായിമാറുന്നു. ജനങ്ങള്‍ മതത്തിന്റെ അന്തഃസത്ത മനസ്സിലാക്കാത്തതുകൊണ്ട് ഇടുങ്ങിയ മനഃസ്ഥിതിയും മത്സരവും കലഹവും വളരുകയാണ്.  ഇന്നു മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണ് എന്നാല്‍ മതത്തില്‍ ജീവിക്കാന്‍ ആരും തയ്യാറല്ല. മതം ജീവിതമാണ്, ജീവിതരീതിയാണ്. മതതത്ത്വങ്ങള്‍ ദൈനംദിനജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്. അക്കാര്യം നമ്മള്‍ മറക്കരുത്. 

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.