Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 03:01 am IST
in Vicharam

കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ മനസ്സുമടുത്ത ഹിമാചലുകാര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയത് 2014-ല്‍ രാജ്യത്താകെ ആഞ്ഞു വീശിയ മോദി തരംഗമായിരുന്നു. രാഷ്‌ട്രീയ മാറ്റം ആഗ്രഹിച്ചിരുന്ന ഹിമാചല്‍ ഒറ്റക്കെട്ടായി ആ പക്ഷത്തേക്ക് ചേര്‍ന്നു. ഹിമാചലിന്റെ വിശ്വാസം തെറ്റിയില്ലെന്ന് തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകള്‍ അടിവരയിടുന്നു. മോദി സര്‍ക്കാരിന് ആ വിശ്വാസം സംരക്ഷിക്കാന്‍ പിന്നീടിങ്ങോട്ട് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ ഭൂരിപക്ഷം. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചാണ് സംസ്ഥാനം ബിജെപിയെ നെഞ്ചിലേറ്റിയത്. 

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനമായിരുന്ന ഹിമാചല്‍പ്രദേശില്‍ എണ്‍പതുകളുടെ അവസാനത്തോടെ രാഷ്‌ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നു. കോണ്‍ഗ്രസ്സിന്റെ അഴിമതിയും വികസന മുരടിപ്പും ജനങ്ങളെ അവരില്‍ നിന്നകറ്റി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനമാകെ ബിജെപി വ്യക്തമായ ആധിപത്യം നിലനിര്‍ത്തുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും സിപിഐ(എം)യുടെയും ശിവസേനയുടെയും സാന്നിധ്യം സംസ്ഥാനത്തുണ്ടെങ്കിലും ബിജെപിയും  കോണ്‍ഗ്രസുമാണ് ശക്തരായ പാര്‍ട്ടികള്‍. 

ലോകതാന്ത്രിക് മോര്‍ച്ച, ഹിമാചല്‍ വികാസ് കോണ്‍ഗ്രസ്, ഹിമാചല്‍ ലോഹിത് പാര്‍ട്ടി, ഹിമാചല്‍ ക്രാന്തി പാര്‍ട്ടി, ജനഹിത് മോര്‍ച്ച, ഹിമാചല്‍പ്രദേശ് ലോക്‌രാജ് പാര്‍ട്ടി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുമുണ്ട്. ഇവരെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും ദേശീയ മുന്നണികള്‍ക്കൊപ്പം ചേരുകയാണ് പതിവ്. വിമതരാണ് ചില ഘട്ടങ്ങളില്‍ വിജയപരാജയം നിര്‍ണയിക്കുന്നത്. ആം ആദ്മി പാര്‍ട്ടി  2014ലെ തെരഞ്ഞെടുപ്പില്‍ എത്തി നോക്കിയെങ്കിലും വന്നതുപോലെ തന്നെ തിരിച്ചുപോയി.

2014 വരെ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരണം നടത്തിയിരുന്നെങ്കിലും മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ സംതൃപ്തരായ ഹിമാചല്‍ ഇപ്പോള്‍ പൂര്‍ണമായും ബിജെപിക്കൊപ്പമാണ്. പ്രാദേശിക ജനങ്ങളുമായി ജനപ്രതിനിധികള്‍ നിരന്തരബന്ധം പുലര്‍ത്തുന്നതാണ് ബിജെപിയുടെ സജീവത. 

ശക്തനായ നേതാവില്ലാതെ നിറം മങ്ങിയ കോണ്‍ഗ്രസ്

പഴയ നേതാക്കള്‍ അഴിമതിയില്‍ മുങ്ങി. കഴിവുള്ള പുതിയ നേതാക്കളുടെ തലമുറയൊട്ടില്ലതാനും. ഇതാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് വീരഭദ്രസിങ് മാത്രമാണ് എടുത്തു പറയാനുള്ള നേതാവ്. കേന്ദ്രമന്ത്രിയായിരിക്കെ 2012-ല്‍ വീരഭദ്രസിങ് അഴിമതിക്കേസില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടിവന്നത് തിരിച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. 1989-ല്‍ സിങ് ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെയാണ്അഴിമതി ആരോപണത്തിനാസ്പദമായ സംഭവം.

സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ ലാലും മറ്റു ചില വ്യവസായികളുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ സിഡി പുറത്തുവന്നത് വന്‍വിവാദത്തിനിടയാക്കി. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വിജയ് സിങ് മങ്കോട്ടിയയാണ് സിഡി പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് 2009-ല്‍ വീര്‍ഭദ്ര സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2010 ഒക്ടോബറില്‍ അദ്ദേഹത്തിനും ഭാര്യക്കുമെതിരെ പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം ചുമത്തിയതിനാല്‍ 2012-ല്‍ രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ വീരേന്ദ്രസിങ്ങിന്റെ മണ്ഡലത്തില്‍പ്പോലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. 

2019ലെ ഹൈലൈറ്റ്‌സ്

53.85 ശതമാനം വോട്ട് നല്‍കിയാണ് 2014-ല്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ഹിമാചലുകാര്‍ ബിജെപിയെ വിജയതിലകമണിയിച്ചത്. മോദി അധികാരത്തിലേറിയതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 44.7 ശതമാനം വോട്ട് നേടി എല്ലാ മണ്ഡലത്തിലും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 68 മണ്ഡലങ്ങളില്‍ 21ലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. 44 സീറ്റില്‍ ബിജെപി വന്‍ വിജയം നേടി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് അഭിപ്രായ വോട്ടെടുപ്പുകളെല്ലാം പറയുന്നത്. അഴിമതിയില്ലാതാക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, കുടിവെള്ളം എത്തിക്കുന്നതിലും ബിജെപി അധികാരത്തിലേറിയതോടെ വിജയിച്ചു. ടൂറിസം രംഗത്തും തീര്‍ഥാടന രംഗത്തും ഏറെ മുന്നേറ്റം നടത്താന്‍ അഞ്ച് വര്‍ഷം കൊണ്ട് ബിജെപിക്ക് സാധിച്ചു. ടൂറിസം രംഗത്തിന്റെ സാമ്പത്തിക സാധ്യതകള്‍ അതുവരെ ഹിമാചലുകാര്‍ മനസ്സിലാക്കിയിരുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇപ്പോള്‍ ടൂറിസത്തിനാണ്.

ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി ഹിമാചലിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളെയും വിലയിരുത്താം. മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ വികസന പദ്ധതികളും ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാണ്. 

അധികാര ചരിത്രം

ഹിമാചലിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ്സിനെതിരായ ആദ്യ വിധിയെഴുത്ത് 1977ലാണ്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ വീര്‍പ്പുമുട്ടിയ ജനങ്ങള്‍ ജനതാ പാര്‍ട്ടിക്ക് അധികാരത്തിലേറാന്‍ അവസരം നല്‍കി. ശാന്താകുമാറായിരുന്നു മുഖ്യമന്ത്രി. 1990-ല്‍ ബിജെപി അധികാരത്തിലേറി. ജനതാപാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന ശാന്താകുമാര്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.