Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിതൃശൂന്യ ആരോപണങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 01:46 am IST
in Editorial

കോണ്‍ഗ്രസ് എന്നത് അഴിമതിയുടെ പര്യായമായിട്ട് കാലമേറെയായി. നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും അഴിമതി ചരിത്രം വിസ്തരിക്കുന്നില്ല. സോണിയയുടെയും മകന്‍ രാഹുലിന്റെയും യുഗം പിറന്നതോടെ അഴിമതി ആചാരമായി. സോണിയ നയിച്ച യുപിഎ സര്‍ക്കാരിന്റെ കാലത്തെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും കുംഭകോണങ്ങളുടെയും കെട്ടുനാറിയ സംഭവങ്ങള്‍ രാഷ്‌ട്രീയ ആരോപണമെന്ന് എഴുതിത്തള്ളാനാകില്ല. ഭരണഘടനാ സ്ഥാപനമായ സിഎജിയാണ് കുംഭകോണങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറംലോകത്തെയറിയിച്ചത്. ഏഴര ലക്ഷം കോടിയാണ് കോണ്‍ഗ്രസും ഘടകകക്ഷികളും തട്ടിയെടുത്തത്. പല മന്ത്രിമാരും രാജിവച്ചു. ചിലര്‍ ജയിലിലുമായി. ഇതിനെതിരായ ജനവിധിയാണ് 2014 ല്‍ ഉണ്ടായത്. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉന്നയിക്കാന്‍ സാഹചര്യമുണ്ടാക്കിയില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസ് മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ ചുറ്റിപ്പറ്റി ആരോപണം ഉന്നയിച്ചത്. ഇതിനായി ഒരു ഡയറിക്കുറിപ്പും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

യെദ്യൂരപ്പ എഴുതിയതെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു മാഗസിന്‍ പുറത്തുവിട്ട ഡയറി വ്യാജമെന്ന് ആദായനികുതി വകുപ്പ് മേധാവി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. വെള്ളിയാഴ്ച ഡയറി വലിയ ആയുധമാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ മൗനത്തിലാണ്. ഇതോടൊപ്പം ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ അടക്കമുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കുന്നുമില്ല. ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് ഡയറി കണ്ടെത്തിയെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം. പ്രധാനമായും എട്ടു ചോദ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എപ്പോഴാണ് ഡയറി ലഭിച്ചത്, ആരാണ് ഡയറി തന്നത്, എവിടെ വച്ചാണ് തന്നത്, ഇതിന്റെ ഒറിജിനല്‍ എവിടെ, എന്തുകൊണ്ട് ഇതുവരെ കര്‍ണാടക ലോകായുക്തയിലും ആന്റി കറപ്ഷന്‍ ബ്യൂറോയിലും പരാതി നല്‍കിയില്ല, 2013 മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടില്ല, ഈ ഡയറി എങ്ങനെ ലഭിച്ചെന്ന് ഡി.കെ. ശിവകുമാര്‍ വിശദീകരിക്കാത്തത് എന്തുകൊണ്ട്, കോണ്‍ഗ്രസിന് ആന്റികറപ്ഷന്‍ ബ്യൂറോയ്‌ക്ക് പരാതി നല്‍കാമായിരുന്നു. എന്തുകൊണ്ട് ഇതുവരെ നല്‍കിയില്ല… എന്നീ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഉയര്‍ന്നെങ്കിലും ഒന്നിനും മറുപടിയില്ല. അതില്‍നിന്നു തന്നെ ബിജെപിയെ കരിവാരിത്തേക്കാന്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ് ഡയറി എന്ന് വ്യക്തമായി.

കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയുടെ താളുകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കര്‍ണാടക, ഗോവ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇതിനകം വ്യക്തമാക്കി. ഡയറിയുടെ ഒറിജിനല്‍ ലഭിച്ചിട്ടില്ല. ലഭിച്ച പേജിന്റെ കോപ്പികള്‍ നേരത്തെ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്‌ക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ത്തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നുവെന്നും അന്വേഷണ ഏജന്‍സിക്ക് വ്യക്തമായിട്ടുണ്ട്. പേജുകള്‍ക്ക് കൃത്യതയുണ്ടായിരുന്നില്ല. തുടര്‍ച്ചയായുള്ള തീയതികളിലായിരുന്നില്ല ഡയറി എഴുതിയിരുന്നത്. ഇത് വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്. 

ഡയറികള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് നിരവധി കേസുകളില്‍ സുപ്രീംകോടതി ഉത്തരവുണ്ട്. 1991ലെ ജയിന്‍ ഹവാല കേസിലാണ് ഡയറി, നോട്ട്ബുക്ക്, പേപ്പര്‍താളുകള്‍ എന്നിവയ്‌ക്ക് നിയമസാധുത ലഭിക്കില്ലെന്ന ഉത്തരവ് സുപ്രീംകോടതി ആദ്യമായി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2017 ആഗസ്തിലാണ് കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ വീട്ടില്‍നിന്ന് ഡയറിയുടെ താളുകള്‍ കിട്ടിയത്. 2017 നവംബറില്‍ യെദ്യൂരപ്പയെ ചോദ്യം ചെയ്തു. തന്റെ കൈയക്ഷരവും കൈയൊപ്പും യെദ്യൂരപ്പ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതും ഡയറിയില്‍ കണ്ട കൈയൊപ്പുമാണ് ഹൈദരാബാദിലെ ലാബിലേക്കയച്ചത്. യെദ്യൂരപ്പയുടേതായി കോണ്‍ഗ്രസ് പ്രചരിപ്പിച്ച ഡയറി പിതൃശൂന്യമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഇത് സംബന്ധിച്ച് നടത്താന്‍ നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത്. തുപ്പി ഓടുക എന്ന കോണ്‍ഗ്രസ് നിലപാട് അവര്‍ക്കുതന്നെ തിരിച്ചടിയാകാനാണ് പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

Kerala

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

Kerala

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

Kerala

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.