Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൗഖ്യത്തിലല്ലാത്ത സഖ്യം

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Mar 19, 2019, 04:45 am IST
inVicharam

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് അവസരവാദ കൂട്ടുകെട്ടില്‍ അതൃപ്തി പുകയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുപങ്കിടല്‍ പൂര്‍ത്തിയായതോടെ ഇരുപാര്‍ട്ടികളിലും ആഭ്യന്തരകലഹം രൂക്ഷമായി. 

സംസ്ഥാനത്തെ 28 ലോക്‌സഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-20ഉം, ജെഡിഎസ്-8 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാജ്യത്തെ മഹാസഖ്യത്തിന്റെ ആദ്യമാതൃകയെന്ന് കൊട്ടിഘോഷിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ എത്തിയത്. 

224 അംഗ സഭയില്‍ 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ രാജ്യത്തെ ബിജെപി വിരുദ്ധരെല്ലാം ഒന്നിച്ച വേദിയായിരുന്നു കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 224 അംഗസഭയില്‍ 37 സീറ്റുമാത്രം നേടിയ ജെഡിഎസ്സിന് മുഖ്യമന്ത്രിപദം നല്‍കിയാണ് കോണ്‍ഗ്രസ് അവസരവാദസഖ്യം രൂപീകരിച്ചത്. ബിജെപി വിരുദ്ധ നേതാക്കളെല്ലാം പങ്കെടുത്ത് ആഘോഷമായാണ് ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മകന്‍ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി വാഴിച്ചത്. 

സംസ്ഥാനഭരണത്തിന് പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും അധികം സീറ്റുനേടുന്ന കര്‍ണാടകയില്‍ സഖ്യത്തില്‍ മത്സരിച്ച് പരമാവധി സീറ്റുകള്‍ കരസ്ഥമാക്കുകയെന്ന ലക്ഷ്യവും ഇരുപാര്‍ട്ടികള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും പ്രതീക്ഷകളെല്ലാം തകിടംമറിക്കുന്നതാണ് നിലവിലെ സാഹചര്യം. 

2014 തെരഞ്ഞെടുപ്പില്‍ ബിജെപി-17, കോണ്‍ഗ്രസ്-9, ജെഡിഎസ്-2 സീറ്റുകളില്‍ വിജയിച്ചു. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴായിരുന്നു ബിജെപിയുടെ മിന്നുന്ന വിജയം. ഇത്തവണ 22 സീറ്റാണ് ബിജെപി ലക്ഷ്യം. 

തകര്‍ന്നടിഞ്ഞ മാതൃക

കര്‍ണാടക സംസ്ഥാനത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി 2018 മെയ് 23ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ അത് രാജ്യത്തെ പ്രതിപക്ഷ ഐക്യമായി വാഴ്‌ത്തിപ്പാടി.  

രാജ്യത്തെ ബിജെപിവിരുദ്ധരെല്ലാം പങ്കെടുത്ത ചടങ്ങ് മഹാസഖ്യത്തിന്റെ ആദ്യപടിയെന്നാണ് കൊട്ടിഘോഷിച്ചത്. മുന്‍ പ്രധാനമന്ത്രിയും ജെഡിയു നേതാവുമായ എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമതാ ബാനര്‍ജി, അരവിന്ദ് കേജ്‌രിവാള്‍, ചന്ദ്രബാബുനായിഡു, കെ. ചന്ദ്രശേഖരറാവു, മുന്‍ മുഖ്യമന്തിമാരായ അഖിലേഷ് യാദവ്, മായാവതി, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങി 22 നേതാക്കളുടെ നീണ്ട നിരയായിരുന്നു സത്യപ്രതിജ്ഞാചടങ്ങില്‍. 

ഇതോടെ കോണ്‍ഗ്രസ് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന് മനക്കോട്ടകെട്ടി. എന്നാല്‍ എട്ട് മാസം പിന്നിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തില്‍ ജെഡിഎസ്സും കോണ്‍ഗ്രസും മാത്രം.

നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സഖ്യത്തിനൊപ്പം മത്സരിച്ചിരുന്ന ബിഎസ്പി കോണ്‍ഗ്രസുമായി ബന്ധം തുടരാനില്ലെന്ന് പ്രഖ്യാപിച്ച് സഖ്യസര്‍ക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ച് ബന്ധം ഉപേക്ഷിച്ചു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് സഖ്യത്തില്‍ പങ്കാളിയായ ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുള്‍പ്പെടെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ഇരുട്ടടിയായി. 

ബിജെപിയെ പരാജയപ്പെടുത്താന്‍ രൂപീകരിച്ച സഖ്യം ബിജെപിക്ക് ഗുണമാകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. പരസ്പരം പോരടിച്ചിരുന്ന കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളുടെ കൂട്ടുകെട്ട് ഉള്‍ക്കൊള്ളാനാകാത്ത അതൃപ്തരായ നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും ബിജെപിയിലേക്ക് എത്തുകയാണ്. 

പുകയുന്ന സീറ്റു വിഭജനം

മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റുവിഭജനം പൂര്‍ത്തിയായപ്പോള്‍ ഇരുപാര്‍ട്ടികളിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. 12 സീറ്റെന്ന ആവശ്യവുമായി ഉറച്ചുനിന്ന ജെഡിഎസ്സിന് ഒടുവില്‍ കോണ്‍ഗ്രസ് വിട്ടുനല്‍കിയ എട്ട് സീറ്റ് അംഗീകരിക്കേണ്ടിവന്നു. 

ഇതില്‍ രണ്ടുസീറ്റ് ജെഡിഎസ് സിറ്റിങ്‌സീറ്റും ഒരെണ്ണം കോണ്‍ഗ്രസ് സിറ്റിങ്‌സീറ്റുമാണ്. ജെഡിഎസ് സിറ്റിങ്‌സീറ്റുകളായ ഹാസന്‍, മാണ്ഡ്യ മണ്ഡലങ്ങളില്‍ ദേവഗൗഡയുടെ കൊച്ചുമക്കളായ പ്രജ്വലിനെയും നിഖിലിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ടുനല്‍കിയ മറ്റു സീറ്റുകളിലൊന്നിലും ജെഡിഎസ്സിന് വിജയ സാധ്യതയില്ല. 

ഇതോടെ ഒരിക്കല്‍കൂടി പ്രധാനമന്ത്രി മോഹം സ്വപ്‌നം കാണുന്ന ദേവഗൗഡ സുരക്ഷിതമണ്ഡലം തേടുകയാണ്. കുടുംബത്തിന്റെ സുരക്ഷിതത്വത്തിനായി ദേവഗൗഡ പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവ് വച്ചെന്ന വാദം ഉയര്‍ത്തി ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. 

കോണ്‍ഗ്രസിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി മുന്‍ സംസ്ഥാനഅധ്യക്ഷനും സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയുടെ വീടുള്‍പ്പെടുന്ന സ്ഥലമാണ് തുമക്കൂരു. 

ഇത് ജെഡിഎസ്സിന് വിട്ടുനല്‍കിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരമേശ്വര പരസ്യമായി പ്രതിഷേധിച്ചു. സിദ്ധരാമയ്യയാണ് ഇതിനുപിന്നിലെന്നാണ് പരമേശ്വരയുടെ വാദം. കോണ്‍ഗ്രസ് വിട്ടുനല്‍കിയ മറ്റുമണ്ഡലങ്ങളിലും ജെഡിഎസ്സിന് സ്വാധീനമില്ല. ഇവിടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ നേതാക്കളുടെ അഭിപ്രായം ചോദിക്കാതെ സീറ്റുകള്‍ വിട്ടുനല്‍കിയതില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

പുതിയ വാര്‍ത്തകള്‍

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.