Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൗഖ്യത്തിലല്ലാത്ത സഖ്യം

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 19, 2019, 04:45 am IST
in Vicharam

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് അവസരവാദ കൂട്ടുകെട്ടില്‍ അതൃപ്തി പുകയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുപങ്കിടല്‍ പൂര്‍ത്തിയായതോടെ ഇരുപാര്‍ട്ടികളിലും ആഭ്യന്തരകലഹം രൂക്ഷമായി. 

സംസ്ഥാനത്തെ 28 ലോക്‌സഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-20ഉം, ജെഡിഎസ്-8 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാജ്യത്തെ മഹാസഖ്യത്തിന്റെ ആദ്യമാതൃകയെന്ന് കൊട്ടിഘോഷിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ എത്തിയത്. 

224 അംഗ സഭയില്‍ 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ രാജ്യത്തെ ബിജെപി വിരുദ്ധരെല്ലാം ഒന്നിച്ച വേദിയായിരുന്നു കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 224 അംഗസഭയില്‍ 37 സീറ്റുമാത്രം നേടിയ ജെഡിഎസ്സിന് മുഖ്യമന്ത്രിപദം നല്‍കിയാണ് കോണ്‍ഗ്രസ് അവസരവാദസഖ്യം രൂപീകരിച്ചത്. ബിജെപി വിരുദ്ധ നേതാക്കളെല്ലാം പങ്കെടുത്ത് ആഘോഷമായാണ് ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മകന്‍ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി വാഴിച്ചത്. 

സംസ്ഥാനഭരണത്തിന് പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും അധികം സീറ്റുനേടുന്ന കര്‍ണാടകയില്‍ സഖ്യത്തില്‍ മത്സരിച്ച് പരമാവധി സീറ്റുകള്‍ കരസ്ഥമാക്കുകയെന്ന ലക്ഷ്യവും ഇരുപാര്‍ട്ടികള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും പ്രതീക്ഷകളെല്ലാം തകിടംമറിക്കുന്നതാണ് നിലവിലെ സാഹചര്യം. 

2014 തെരഞ്ഞെടുപ്പില്‍ ബിജെപി-17, കോണ്‍ഗ്രസ്-9, ജെഡിഎസ്-2 സീറ്റുകളില്‍ വിജയിച്ചു. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴായിരുന്നു ബിജെപിയുടെ മിന്നുന്ന വിജയം. ഇത്തവണ 22 സീറ്റാണ് ബിജെപി ലക്ഷ്യം. 

തകര്‍ന്നടിഞ്ഞ മാതൃക

കര്‍ണാടക സംസ്ഥാനത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി 2018 മെയ് 23ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ അത് രാജ്യത്തെ പ്രതിപക്ഷ ഐക്യമായി വാഴ്‌ത്തിപ്പാടി.  

രാജ്യത്തെ ബിജെപിവിരുദ്ധരെല്ലാം പങ്കെടുത്ത ചടങ്ങ് മഹാസഖ്യത്തിന്റെ ആദ്യപടിയെന്നാണ് കൊട്ടിഘോഷിച്ചത്. മുന്‍ പ്രധാനമന്ത്രിയും ജെഡിയു നേതാവുമായ എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമതാ ബാനര്‍ജി, അരവിന്ദ് കേജ്‌രിവാള്‍, ചന്ദ്രബാബുനായിഡു, കെ. ചന്ദ്രശേഖരറാവു, മുന്‍ മുഖ്യമന്തിമാരായ അഖിലേഷ് യാദവ്, മായാവതി, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങി 22 നേതാക്കളുടെ നീണ്ട നിരയായിരുന്നു സത്യപ്രതിജ്ഞാചടങ്ങില്‍. 

ഇതോടെ കോണ്‍ഗ്രസ് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന് മനക്കോട്ടകെട്ടി. എന്നാല്‍ എട്ട് മാസം പിന്നിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തില്‍ ജെഡിഎസ്സും കോണ്‍ഗ്രസും മാത്രം.

നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സഖ്യത്തിനൊപ്പം മത്സരിച്ചിരുന്ന ബിഎസ്പി കോണ്‍ഗ്രസുമായി ബന്ധം തുടരാനില്ലെന്ന് പ്രഖ്യാപിച്ച് സഖ്യസര്‍ക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ച് ബന്ധം ഉപേക്ഷിച്ചു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് സഖ്യത്തില്‍ പങ്കാളിയായ ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുള്‍പ്പെടെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ഇരുട്ടടിയായി. 

ബിജെപിയെ പരാജയപ്പെടുത്താന്‍ രൂപീകരിച്ച സഖ്യം ബിജെപിക്ക് ഗുണമാകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. പരസ്പരം പോരടിച്ചിരുന്ന കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളുടെ കൂട്ടുകെട്ട് ഉള്‍ക്കൊള്ളാനാകാത്ത അതൃപ്തരായ നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും ബിജെപിയിലേക്ക് എത്തുകയാണ്. 

പുകയുന്ന സീറ്റു വിഭജനം

മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റുവിഭജനം പൂര്‍ത്തിയായപ്പോള്‍ ഇരുപാര്‍ട്ടികളിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. 12 സീറ്റെന്ന ആവശ്യവുമായി ഉറച്ചുനിന്ന ജെഡിഎസ്സിന് ഒടുവില്‍ കോണ്‍ഗ്രസ് വിട്ടുനല്‍കിയ എട്ട് സീറ്റ് അംഗീകരിക്കേണ്ടിവന്നു. 

ഇതില്‍ രണ്ടുസീറ്റ് ജെഡിഎസ് സിറ്റിങ്‌സീറ്റും ഒരെണ്ണം കോണ്‍ഗ്രസ് സിറ്റിങ്‌സീറ്റുമാണ്. ജെഡിഎസ് സിറ്റിങ്‌സീറ്റുകളായ ഹാസന്‍, മാണ്ഡ്യ മണ്ഡലങ്ങളില്‍ ദേവഗൗഡയുടെ കൊച്ചുമക്കളായ പ്രജ്വലിനെയും നിഖിലിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ടുനല്‍കിയ മറ്റു സീറ്റുകളിലൊന്നിലും ജെഡിഎസ്സിന് വിജയ സാധ്യതയില്ല. 

ഇതോടെ ഒരിക്കല്‍കൂടി പ്രധാനമന്ത്രി മോഹം സ്വപ്‌നം കാണുന്ന ദേവഗൗഡ സുരക്ഷിതമണ്ഡലം തേടുകയാണ്. കുടുംബത്തിന്റെ സുരക്ഷിതത്വത്തിനായി ദേവഗൗഡ പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവ് വച്ചെന്ന വാദം ഉയര്‍ത്തി ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. 

കോണ്‍ഗ്രസിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി മുന്‍ സംസ്ഥാനഅധ്യക്ഷനും സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയുടെ വീടുള്‍പ്പെടുന്ന സ്ഥലമാണ് തുമക്കൂരു. 

ഇത് ജെഡിഎസ്സിന് വിട്ടുനല്‍കിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരമേശ്വര പരസ്യമായി പ്രതിഷേധിച്ചു. സിദ്ധരാമയ്യയാണ് ഇതിനുപിന്നിലെന്നാണ് പരമേശ്വരയുടെ വാദം. കോണ്‍ഗ്രസ് വിട്ടുനല്‍കിയ മറ്റുമണ്ഡലങ്ങളിലും ജെഡിഎസ്സിന് സ്വാധീനമില്ല. ഇവിടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ നേതാക്കളുടെ അഭിപ്രായം ചോദിക്കാതെ സീറ്റുകള്‍ വിട്ടുനല്‍കിയതില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.