Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൈനികരുടെ കഴിവില്‍ സംശയം ഉന്നയിച്ചവര്‍ ഒറ്റപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 07:45 am IST
inVicharam

തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ വിഷയങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാടു വ്യക്തമാക്കുന്നു.

? ഭരണപരാജയം മറച്ചുവെയ്‌ക്കാനുള്ള ഉപാധിയായി ബിജെപി ദേശസുരക്ഷാ വിഷയത്തെ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

 ഭീകരാക്രമണം നടക്കുന്ന സമയം തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നാണോ പറഞ്ഞുവരുന്നത്. ഭീകരാക്രമണം നടക്കുന്നത് പ്രവചിക്കാന്‍ രാജ്യത്ത് ആര്‍ക്കെങ്കിലും സാധിക്കുമോ? രാജ്യത്തിന്റെ ശത്രുക്കളാണ് അത് തീരുമാനിക്കുന്നത്. അത്തരം ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നത് എങ്ങനെയാണ് രാജ്യസുരക്ഷയെ രാഷ്‌ട്രീയവത്കരിക്കുന്നതാകുന്നത്. ഇങ്ങനെ ആരോപിക്കുന്ന ആളുകള്‍ സൈന്യത്തിനൊപ്പം പാറ പോലെ ഉറച്ചുനിന്നാല്‍ രാഷ്‌ട്രീയവത്കരണം ഉണ്ടാവില്ല. സൈനികരുടെ കഴിവില്‍ സംശയം ഉന്നയിച്ചവര്‍ ഒറ്റപ്പെടുകയാണ് ചെയ്തത്. അവര്‍ നിലപാട് പുനഃപരിശോധിക്കണം. രാഷ്‌ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതും ഭീകരര്‍ക്ക് തിരിച്ചടി നല്‍കുന്നതും ജനങ്ങള്‍ക്ക് ഭരണനേതൃത്വത്തില്‍ മതിപ്പുണ്ടാക്കും. 1965ലും ബംഗ്ലാദേശ് വിമോചന സമയത്തും ഇത് സംഭവിച്ചിട്ടുണ്ട്. 

? ബലാക്കോട്ടിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം താങ്കള്‍ 250ലെത്തിച്ചുവെന്നതാണ് ആരോപണം

 പല കേന്ദ്രങ്ങളില്‍നിന്നും നമുക്ക് വിവരങ്ങള്‍ ലഭിക്കും. നിരവധി തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഞാന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. എല്ലാവര്‍ക്കും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പറഞ്ഞത്. പാക് പാര്‍ലമെന്റ്, അവിടുത്തെ മാധ്യമങ്ങള്‍, നിയന്ത്രണരേഖ കടന്ന് പാക്് വിമാനങ്ങള്‍ ആക്രമണത്തിന് തുനിഞ്ഞത് തുടങ്ങിയവയെല്ലാം ബലാകോട്ട് ആക്രമണത്തില്‍ കനത്ത നാശമുണ്ടായെന്ന് തെളിയിക്കുന്നതാണ്. അല്ലെങ്കില്‍ പിന്നെന്തിനാണ് അവര്‍ 20 യുദ്ധവിമാനങ്ങള്‍ അയച്ചത്. ഇത് ഇതിന് മുന്‍പ് ഇങ്ങനെ നടന്നിട്ടുണ്ടോ. പാക്കിസ്ഥാനിലെ ഭീകരസംഘടനകളും നഷ്ടത്തെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ പ്രതിപക്ഷം മാത്രമാണ് തെളിവ് ആവശ്യപ്പെടുന്നത്. 

? ബിജെപി ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് താങ്കള്‍ പറയുന്നു. പല സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇത് കുറയാനല്ലേ സാധ്യത

 പാര്‍ട്ടികളുടെ പ്രകടനമാണ് ഫലം നിര്‍ണ്ണയിക്കുന്നത്. ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കും. വളരാനുള്ള മേഖലകള്‍ ഇപ്പോഴുമുണ്ട്. 

? ഉത്തര്‍പ്രദേശ് ബിജെപിക്ക് വലിയ വെല്ലുവിളിയാകും. മൂന്ന് പ്രധാനപ്പെട്ട എതിരാളികളാണുള്ളത്

 മൂന്നല്ല, രണ്ട്. അതില്‍ ഒരു പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ഒരു സീറ്റ് പോലുമില്ല. ഒരാള്‍ക്ക് അഞ്ച്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയപ്പോള്‍ ബിജെപി തോല്‍ക്കുമെന്നായിരുന്നു ചര്‍ച്ച. പക്ഷെ യുപിയില്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണ് പാര്‍ട്ടി നേടിയത്. 2014 അപേക്ഷിച്ച് ബിജെപിക്ക് ഇപ്പോള്‍ ശക്തമായ സംഘടനാ സംവിധാനമുണ്ട്. പ്രധാനമന്ത്രിയുടെ ജനപ്രീതി പലമടങ്ങ് വര്‍ധിച്ചു. ക്രമസമാധാനം മെച്ചപ്പെട്ടു. വികസനം യാഥാര്‍ഥ്യമായി വരുന്നു. ഏറെക്കാലത്തിന് ശേഷം യുപിയിലെ ജനങ്ങള്‍ എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന സര്‍ക്കാരിനെ അനുഭവിച്ചറിയുകയാണ്. 73 സീറ്റാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇത്തവണ 74ലെത്തും. 72 ആകില്ല. 

? മോദിയുടെ ജനപ്രീതി വര്‍ധിച്ചെന്നാണ് താങ്കള്‍ പറയുന്നത്. പക്ഷെ ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടു. ഗുജറാത്തില്‍ ഭൂരിപക്ഷം കുറഞ്ഞു

  കാര്യങ്ങളെ തെറ്റായി വിലയിരുത്തുന്ന രീതിയാണത്. 2014ല്‍ ഞങ്ങള്‍ക്ക് ആറ് സര്‍ക്കാരുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 16 സര്‍ക്കാരുകള്‍. 12 ശതമാനത്തില്‍നിന്നും 50 ശതമാനം വിസ്തൃതിയിലേക്ക് പാര്‍ട്ടി വളര്‍ന്നു. 2.4 കോടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് 11 കോടിയിലെത്തി. സര്‍ക്കാരിന്റെ പദ്ധതികളില്‍ 22 കോടി ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിച്ചു. അവരുടെ അനുഗ്രഹമുണ്ട്. 17 കോടി വോട്ടുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റാന്‍ സാധിക്കുന്ന തരത്തില്‍ സംഘടനാ സംവിധാനമുണ്ട്. അഴിമതിയില്ലാത്ത സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി.  

? റഫാല്‍ കരാറില്‍ പ്രതിപക്ഷം അഴിമതി ആരോപിക്കുന്നുണ്ട്

  നുണ പ്രചരിപ്പിക്കുന്നവര്‍ അനുഭവിക്കും. വെറുതെ അഴിമതി ആരോപിക്കുന്നത് ഗുണം ചെയ്യില്ല. ഈ ആരോപണം ഉന്നയിക്കുന്ന അവരുടെ പൂര്‍വചരിത്രം പരിശോധിക്കണം. സിഎജിയും സുപ്രീംകോടതിയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഇനിയും ഇതുമായി മുന്നോട്ട് പോകുന്നത് ബൂമറാങ്ങാകും. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍നിന്നും ശ്രദ്ധതിരിക്കാന്‍ തുടര്‍ച്ചയായി ഒരു പ്രതിരോധ കരാറില്‍ അഴിമതി ആരോപിക്കുകയാണ്. എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അവര്‍ക്ക് അറിയാം. 

കള്ളപ്പണം തിരിച്ചെത്തിക്കാന്‍ പ്രത്യേക സംഘം, നോട്ട് റദ്ദാക്കല്‍. ഷെല്‍ കമ്പനികള്‍ക്കെതിരെ മിന്നലാക്രമണം, വായ്‌പയെടുത്ത് മുങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ക്ക് നിയമം തുടങ്ങിയ ശക്തമായ നടപടികള്‍ അഴിമതികള്‍ക്കെതിരെ സ്വീകരിച്ചു. 

നോട്ട് റദ്ദാക്കല്‍ 1.3 ലക്ഷം കോടി രൂപയുടെ വസ്തുവകകള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാക്കി. യുപിഎ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട് വായ്‌പ നല്‍കി. 2008ല്‍ 18 ലക്ഷം കോടി വായ്‌പയുണ്ടായിരുന്നത് 2014ല്‍ 52 ലക്ഷം കോടിയായി ഉയര്‍ന്നു. തിരിച്ചടവ് മുടക്കിയവരില്‍നിന്നും മൂന്ന് ലക്ഷം കോടി രൂപ ഈ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. നാട് വിട്ടവര്‍ക്ക് തിരിച്ചുവരാന്‍ പോലും ഭയമാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.