കൂറ്റനാട്: മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം (85) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു അന്ത്യം.
മക്കള്‍: പാര്‍വതി അന്തര്‍ജനം(പാവുട്ടി മന കാറല്‍മണ്ണ), ഇന്ദിര (ആത്രശ്ശേരി മന. റിട്ട.സാഹിത്യ അക്കാദമി, തൃശൂര്‍), പ്രസിദ്ധ ചിത്രകാരന് അക്കിത്തം വാസുദേവന്‍ (എം.എസ് യൂണിവേഴ്സിറ്റി, ബറോഡ), ശ്രീജ (സംഗീത അധ്യാപിക), ലീല ഇൗക്കാട്ട് മന പട്ടാമ്പി (ബിസിനസ് മുംബൈ ), നാരായണന് (ബിസിനസ് പട്ടാമ്പി ).
മരുമക്കള്‍: പാവുട്ടി മന സുബ്രഹ്മണ്യന് നമ്പൂതിരി (കാറല്‍മണ്ണ), ത്രിവിക്രമന്‍ നമ്പൂതിരി (റിട്ട.പ്രൊഫ. തൃശൂര്‍ ), പ്രസിദ്ധ ചിത്രകാരി മനിന ദ്വോഷി (അഹമ്മദാബാദ്), ഉണ്ണികൃഷ്ണന് (റിട്ട.ട്രഷറി ചെര്‍പ്പുളശേരി), ഇ.എം.നാരായണന് നമ്പൂതിരി (എഞ്ചിനീയര്‍ മുംബൈ ), ബിന്ദു (ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തൃക്കാവ്, പൊന്നാനി ). സംസ്കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടത്തി.
സാഹിത്യ- സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. ജന്മഭൂമിക്ക് വേണ്ടി തൃശൂര്‍ യൂണിറ്റ് മാനേജര്‍ പി.സുധാകരന്, ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന്‍, അസി.മാര്‍ക്കറ്റിങ് മാനേജര്‍ ടി.ആര് രമേശ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രാണന്റെ പാതി വിടപറഞ്ഞത്താങ്ങാനാകാതെ അക്കിത്തം
പാലക്കാട്: പ്രാണനിലൊരുപാതി വിടവാങ്ങിയത് വിശ്വസിക്കാനാവാതെ അക്കിത്തം. 1949ല്‍ 23-ാം വയസ്സിലാണ് പട്ടാമ്പി കിഴായൂര്‍ ആലമ്പിള്ളി മനയില്‍ ശ്രീദേവി, അക്കിത്തത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. എഴുത്തിന്റെ വെളിച്ചമായി ഒപ്പം നിന്ന്, എഴുത്തിന്റെ ലോകത്തേക്ക് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ പ്രയത്നിച്ചതും ശ്രീദേവി അന്തര്‍ജനമായിരുന്നു.
സാഹിത്യവും നാടകവുമായി പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ അലയുന്ന കാലത്താണ് വിവാഹം. അമ്മാവനാണ് വധുവിനെ കണ്ടെത്തിയത്. അന്ന് തറവാട്ട് മഹിമ നോക്കിയായിരുന്നു വിവാഹം. വിവാഹശേഷം ആചാരാനുഷ്ഠാനങ്ങളുമായി അവിടെ തന്നെയായിരുന്നു അഞ്ചു ദിവസം താമസിച്ചത്. അഞ്ചാംദിവസമാണ് വധുവുമായുള്ള ജീവിതം തുടങ്ങിയത്. ഊണിലും ഉറക്കത്തിലും എഴുത്തിലും കൂടെയുണ്ടായിരുന്ന പ്രിയതമയുടെ വിയോഗം അക്കിത്തത്തെ വല്ലാതെ തളര്‍ത്തി. രാവിലെ 9.30 ഓടെയാണ് കുമരനല്ലൂരിലെ അക്കിത്തം മനയിലേക്ക് ശ്രീദേവിയുടെ ഭൗതികദേഹം വഹിച്ചുളള ആംബുലന്‍സ് എത്തിയത്. പൂമുഖത്ത് വീല്‍ച്ചെയറില്‍ ശ്രീദേവിയെയും കാത്തിരിക്കുകയായിരുന്നു അക്കിത്തം. ആംബുലന്‍സില്‍ നിന്ന് മൃതദേഹം പൂമുഖത്ത് കിടത്തിയതും, അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് അടര്‍ന്നുവീഴുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: