ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണായുധമായി രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാടിനെ കൂട്ടുപിടിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ രാഷ്ട്രീയ സ്വഭാവമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തില്‍ റഫാല്‍ ഇടപാടിനെ ചൊല്ലി ബിജെപിയെ രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച ജാവദേക്കര്‍ റഫാല്‍ എന്നാല്‍ രാഹുലിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റൊന്നും പറയാനും കാണിക്കാനുമില്ലാത്തതിനാലാണ് റഫാലിനെ പറ്റി സദാസമയവും രാഹുല്‍ പറയുന്നത്. എന്നാല്‍ രാഹുലിന്റെ ആരോപണങ്ങളിലൊന്നും സത്യവും കഴമ്പുമില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് അതിപ്രധാനമാകുമായിരുന്ന ഇടപാടിനെ ചോദ്യം ചെയ്ത രാഹുലിന്റെ നിലാടിനെ അസഭ്യമെന്ന് ബിജെപി നേരത്ത വിലയിരുത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തിരുന്നെങ്കില്‍ റഫാല്‍ വിമാനങ്ങളുടെ കഴിവിനെ പറ്റി വ്യോമസേന തന്നെ വ്യക്തമാക്കുമായിരുന്നു. നേരത്തെ, രാഹുല്‍ കള്ളങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു
ഫ്രഞ്ച് വിമാനത്തിന് വലിയ വിലയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്ന് രാഹുല്‍ ആരോപിക്കുന്നു. കൂടാതെ ജെറ്റ് നിര്‍മ്മാണത്തിന് അനില്‍ അംബാനിക്ക് കോണ്‍ട്രാക്ട് കൊടുത്തപ്പോള്‍ എന്തുകൊണ്ടാണ് ഹിന്തുസ്ഥാന് എയ്റോനോട്ടിക്സിന് നല്‍കാതിരുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം എതിര്‍ത്ത ബിജെപി, കേന്ദ്രസര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ലെന്ന് വ്യകതമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: