Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാ’യുദ്ധ’ത്തിന് അരങ്ങൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 01:45 am IST
in Editorial

പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഇനി രാജ്യം തെരഞ്ഞെടുപ്പുചൂടിലേക്ക്. അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങളുമായി ‘ചൗക്കിദാര്‍’ ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആ ചൗക്കീദാരെ കള്ളനെന്ന് ചൂണ്ടിക്കാട്ടി മറ്റൊരാള്‍ രംഗത്തുവരുന്നു എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും ഹാസ്യാത്മകമായ വശം. അറുപതു വര്‍ഷം രാജ്യം ഭരിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് ഇന്നും പൂര്‍ണമായി കരകയറാന്‍ കഴിയാത്ത അവസ്ഥയുണ്ടായെങ്കില്‍ അതിന് ഉത്തരം പറയേണ്ടവര്‍ എങ്ങനെയെങ്കിലും തട്ടിക്കൂട് ഭരണത്തിനായി ഒരുങ്ങിയിരിക്കുകയാണ്.

ഭാരതത്തെ പ്രഭാവശാലിയായ രാജ്യമാക്കാനുള്ള ശ്രമം അതിന്റെ എല്ലാ ആര്‍ജവത്തോടെയും നടത്തുമ്പോള്‍ അതിനെ എങ്ങനെ തകര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതിനായി ഛിദ്രശക്തികളെയൊക്കെ കൂടെ കൂട്ടി മഹാഗട്ബന്ധന്‍നിലേക്ക് നീങ്ങുന്നു. രാജ്യത്തെ എങ്ങനെ നയിക്കാമെന്നതിനല്ല അവര്‍ പ്രാധാന്യം കൊടുക്കുന്നത്. ഇപ്പോഴത്തെ ഭരണത്തെ എങ്ങനെ പുറത്തിറക്കാമെന്നതിനാണ്. കാരണം അങ്ങേയറ്റത്തെ സാധാരണക്കാരനും ഭരണത്തിന്റെ തണലുകിട്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. അങ്ങനെ വരുമ്പോള്‍ രാജ്യം മുടിക്കുന്നവര്‍ക്ക് രക്ഷയുണ്ടാവില്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മുമ്പോട്ടുപോകാനാവില്ല. അതുകൊണ്ടാണ് എന്‍ഡിഎ ഭരണകൂടത്തെ അട്ടിമറിക്കാന്‍ തല്‍പരകക്ഷികളെ കൂടെക്കൂട്ടി കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്.

രാജ്യത്തിന്റെ ഭാവിഭാഗധേയം യുവാക്കളിലാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് മോദി ഭരണകൂടം യുക്തിസഹവും ക്രിയാത്മകവുമായി പദ്ധതികളും നടപടികളുമായി മുന്നേറുന്നത്. ‘ജയ്ജവാന്‍ ജയ്‌കിസാന്‍’ എന്നത് വെറും മുദ്രാവാക്യം മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ അടിയറ വച്ചവരും രാജ്യം ഛിന്നഭിന്നമായിത്തീരണമെന്ന് ആഗ്രഹിച്ച് നടക്കുന്നവരും ഒന്നായി ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ രംഗത്താണ്. അവരുടെ കൂട്ടുകെട്ടിന്റെ ഉള്ളറകളിലേക്ക് ചെറുതായൊന്ന് ഊളിയിട്ടാല്‍ തന്നെ താല്‍പര്യം വ്യക്തമാവും. അങ്ങനെ പരിശോധിക്കാനും വിചിന്തനം ചെയ്യാനും ആരും തയാറാവരുതെന്ന അജണ്ട കൈവശമുള്ളതിനാലാണ് ഇന്നത്തെ ഭരണാധികാരിയെ ‘കള്ളനെന്ന്’ മുദ്രകുത്തി പ്രചാരണം നടത്തുന്നത്.

യഥാര്‍ത്ഥ കള്ളന്മാരും കൊള്ളക്കാരും ആരാണെന്ന് ഇതിനകം ജനസാമാന്യം അറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഭരണത്തിന്റെ ആധികാരികതയും അതിലെ സുതാര്യതയും എന്താണെന്ന് ഇന്ന് രാജ്യത്തിലെ കൊച്ചു കുട്ടിക്കു കൂടി അറിയാനായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് നിശ്ചയമായും കിട്ടുന്നത് നരേന്ദ്ര മോദി എന്ന ചൗക്കിദാറിനാണ്. അത്തരമൊരാള്‍ കാവല്‍ നില്‍ക്കുന്നതിനാലാണ് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഒന്നുംചെയ്യാനാവാത്തത്. അത് അവരെ അക്ഷരാര്‍ഥത്തില്‍ അരിശപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രതികരണമാണ് പ്രധാനമന്ത്രിക്കുപ്പായം കൊതിച്ചിരിക്കന്നയാളുടെ പ്രലപനങ്ങള്‍.

എങ്ങനെയാണ് കള്ളത്തരം നടത്തേണ്ടതെന്നും കൊള്ളയടിക്കേണ്ടതെന്നും ചിന്തിച്ചിരിക്കുന്നവര്‍ക്ക് അതല്ലാതെ മറ്റൊന്നും തോന്നില്ല. നരേന്ദ്ര മോദിയെ മ്ലേച്ഛമായി വിശേഷിപ്പിക്കുന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്. മോദിയുടെ വിദേശയാത്രയെ പരിഹസിച്ചവര്‍ ബാലകോട്ട് സംഭവത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പാകിസ്ഥാന്‍ എങ്ങനെ ഒറ്റപ്പെട്ടു എന്ന് വിശകലനം ചെയ്തില്ല. ലോകരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചതിന്റെ നിദര്‍ശനമായിരുന്നു അത്. ഇങ്ങനെ ഓരോ കാര്യത്തിലും നരേന്ദ്ര മോദി ആര്‍ജവത്തോടെ ചെയ്ത കാര്യങ്ങളെ വക്രീകരിച്ചും വളച്ചൊടിച്ചും മുമ്പോട്ടുപോവുന്ന സംഘവും ആദര്‍ശ പ്രചോദിതമായ ഭരണനേതൃത്വവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഏപ്രില്‍ 11 മുതല്‍ ഏഴു ഘട്ടമായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. കൊള്ളക്കാര്‍ക്ക് രാജ്യം വിട്ടുകൊടുക്കാന്‍ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ തയാറാവില്ല എന്നുതന്നെ വിശ്വസിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.