കൊല്ലം: സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിലൂടെ ഇടത്-വലതു മുന്നണികള്‍ നേതൃദാരിദ്ര്യവും, വളര്‍ച്ചാ മുരടിപ്പുമാണ് പ്രകടമാക്കിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സ്ഥാനാര്‍ത്ഥികളായി ഇരുമുന്നണികളിലും ക്രിമിനല്‍ മാഫിയ സംഘാംഗങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിക്ക് ഇരുപത് സ്ഥാനാര്‍ത്ഥികളെപോലും കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് എംഎല്‍എമാര്‍ മത്സരിക്കുന്നത് എന്ന് കോടിയേരി പറഞ്ഞതില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ രാജിവച്ച് മത്സരിക്കാന്‍ തയാറാകണം. അല്ലെങ്കില്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ വോട്ട് കുറഞ്ഞാല്‍ രാജിവയ്ക്കാനുള്ള ഉത്തരവാദിത്വമെങ്കിലും ഏറ്റെടുക്കണം.
നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍, ഇടുക്കി എംപി ജോയ്സ് ജോര്‍ജ് എന്നിവര്‍ സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈയേറിയ കേസുകളില്‍ പ്രതികളാണ്. കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പി. ജയരാജന്. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി നടപടി നേരിട്ടയാളാണ്. ഇത് കോണ്‍ഗ്രസിനെ സഹായിക്കാന്‍ വേണ്ടിയാണ്.
ദേശീയ തലത്തിലുള്ള കോണ്‍ഗ്രസ്- മാര്‍ക്സിസ്റ്റ് സഖ്യം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ശശി തരൂരും, കെ.സി. വേണുഗോപാലും കേസുകളില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നവരാണ്. പാക്കിസ്ഥാന്റെ സ്വരവും, ഇമ്രാന്‍ഖാന്റെ സ്വരവും കേടിയേരിക്കും, ഉമ്മന്‍ ചാണ്ടിക്കും സമാനമാണ്.
രണ്ട് മുന്നണികള്‍ക്കും സ്വീകാര്യനായ നേതാവായി ഇമ്രാന്ഖാന് മാറി. ശബരിമലയെ തകര്‍ക്കാന്‍ കൂട്ട് നിന്ന മാര്‍ക്സിസ്റ്റിനും കോണ്‍ഗ്രസിനും വിശ്വാസികള്‍ കനത്ത തിരിച്ചടി നല്‍കും.
കേരളത്തില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്, മീഡിയ സെല്‍ കണ്‍വീനര്‍ പ്രതിലാല്‍ തുടങ്ങിയവര്‍ പങ്കെ
ടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: