Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേനി ദുരന്തത്തിന് നാളെ ഒരു വയസ്

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാദിനത്തിന്റെ ഭാഗമായി അനധികൃത ട്രക്കിങ് നടത്തിയതെന്നും ഇവര്‍ക്ക് അംഗീകാരം ഇല്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 10, 2019, 08:34 am IST
in Kerala

ഇടുക്കി: തേനി കൊരങ്ങണി കാട്ടുതീ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാളെ ഒരു വയസ്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ ബോഡിക്ക് സമീപം കൊരങ്ങണി വനത്തിലുണ്ടായ തീപിടിത്തത്തില്‍ ട്രക്കിങ് സംഘത്തില്‍പ്പെട്ട 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ 16 സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടും. 

2018 മാര്‍ച്ച് 11ന് വൈകിട്ടായിരുന്നു സംഭവം. ചെന്നൈ ട്രക്കിങ് ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 26 പേരും ഈറോഡ് നിന്നെത്തിയ 12 പേരും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഐടി ജോലിക്കാരും മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്ന സംഘം പ്രദേശവാസിയായ ഗൈഡിനൊപ്പമാണ് തലേന്ന് മല കയറിയത്. ഇതില്‍ കോട്ടയം സ്വദേശിയായ മലയാളിയും ഉള്‍പ്പെടും. മൂന്ന് പേര്‍ തുടക്കത്തിലെ തന്നെ തിരിച്ച് മടങ്ങിയിരുന്നു. 

തേനി-ബോഡി മുന്തിയയിലെ ചെക്ക്‌പോസ്റ്റ് വഴി കൊരങ്ങണിയിലെത്തി ഇവിടെ നിന്ന് സംഘം കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മല കയറുകയായിരുന്നു. കൊളുക്കുമല സന്ദര്‍ശിച്ച ശേഷം 11ന് ഉച്ചകഴിഞ്ഞ് 3.30യോടെ മടങ്ങി വരുമ്പോഴാണ് ഒറ്റമരം ഭാഗത്ത് വച്ച് അപകടമുണ്ടായത്. ചെങ്കുത്തായ കയറ്റവും, പാറക്കെട്ടുകളും ഒറ്റയടി പാതയും, കുടിവെള്ളത്തിന്റെ ക്ഷാമവും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 2-4 അടിവരെ പൊക്കത്തില്‍ പുല്ലുനിറഞ്ഞ നിന്ന മേഖലയില്‍ മുകളില്‍ നിന്നെത്തിയ കാട്ടുതീയില്‍ സംഘം അകപ്പെടുകയായിരുന്നു. പലരും പലവഴിക്കും ഓടിയെങ്കിലും 10 പേര്‍ മാത്രമാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാദിനത്തിന്റെ ഭാഗമായി അനധികൃത ട്രക്കിങ് നടത്തിയതെന്നും ഇവര്‍ക്ക് അംഗീകാരം ഇല്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക് കൂട്ടായ്‌മയിലൂടെയാണ് ആളുകളെ കണ്ടെത്തിയത്. ഈറോഡ് നിന്നെത്തിയ സംഘത്തിന്റെ തലവനെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ ഉടമയായ വിദേശിയെയും ഗൈഡിനെയും കണ്ടെത്താനായിട്ടില്ല. 

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടായെങ്കിലും തീയിട്ടതാരെന്നതടക്കമുള്ളവ ഇനിയും കണ്ടെത്തിയിട്ടില്ല. 10 പേരാണ് ആദ്യ രണ്ട് ദിനം മാത്രം മരിച്ചത്. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും. ബന്ധുക്കളും നവ ദമ്പതികളും മരിച്ചവരില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെ സംസ്ഥാനത്തും ട്രക്കിങ്ങിന് നിരോധനം വന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ തമിഴ്‌നാട് വീണ്ടും നിരോധനം കൊണ്ടുവന്നെങ്കിലും കേരളത്തില്‍ എല്ലാം പഴയപടി തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

India

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Kerala

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

ഈദിന് മൃഗങ്ങളെ അറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മഹുവ മൊയ്ത്രയ്‌ക്ക് കോടതിയില്‍ തിരിച്ചടി

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.