Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അന്തകനാകുന്ന അന്തരീക്ഷ മലിനീകരണം

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Mar 10, 2019, 05:03 am IST
inVaradyam

കണ്ണ് കൊണ്ട് കാണാന്‍ വയ്യ. ചെവികൊണ്ട് കേള്‍ക്കാനും വയ്യ. മൂക്കില്‍ മണം കിട്ടുകയില്ല. പക്ഷേ സര്‍വം നിറഞ്ഞുനില്‍ക്കുകയാണ് അന്തരീക്ഷ മലിനീകരണം എന്ന വില്ലന്‍. മലിനീകരണം എന്ന മഹാമാരി ഉണ്ടായിരുന്നില്ലെങ്കില്‍ ഓരോ ഭാരതീയന്റെയും ആയുര്‍ദൈര്‍ഘ്യം ശരാശരി 1.7 വര്‍ഷം കൂടി വര്‍ധിക്കുമായിരുന്നത്രെ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം നടത്തിയ മലിനീകരണ സര്‍വേ നല്‍കുന്ന വിവരമാണിത്.

അന്തരീക്ഷത്തില്‍ നിറഞ്ഞ പൊടിപടലങ്ങള്‍ 2017-ല്‍ ശ്വാസംമുട്ടിച്ചു കൊന്നത് 6.7 ലക്ഷം മനുഷ്യരെ.വീടിനുള്ളിലെ മലിനീകരണമാവട്ടെ 4.8 ലക്ഷം പേരെയും വകവരുത്തി. മരിച്ചവരില്‍ പകുതിയും 70 വയസ്സില്‍ താഴെ പ്രായമുള്ളവര്‍. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രാജസ്ഥാനാണെന്നും സര്‍വേ പറയുന്നു. അന്തരീക്ഷ മലിനീകരണം ശരാശരി പൗരന്റെ ആയുസ്സില്‍ 1.7 വയസ്സ് കുറയ്‌ക്കാന്‍ കാരണമാവുമ്പോള്‍ രാജസ്ഥാനില്‍ അത് 2.5 വയസ്സ്.

വീടിനുള്ളിലെ വായു മലിനീകരണത്തിന് പ്രധാന കാരണം പാചകത്തിനുപയോഗിക്കുന്ന വിറക്, ചാണം, കൃഷി അവശിഷ്ടങ്ങള്‍, കരി, കല്‍ക്കരി തുടങ്ങിയവയാണെന്നും സര്‍വേ വിവരിക്കുന്നു. തണുപ്പകറ്റാനുപയോഗിക്കുന്ന ചൂളകളും അടുപ്പുകളും അതിന് ആക്കം വര്‍ധിപ്പിക്കുന്നു. രാജ്യത്തെ എല്ലാ വീടുകളിലും വിറകിനു പകരം ദ്രവീകൃത പെട്രോളിയം മന്ത്രിയുടെ ഉജ്ജ്വലയോജന പദ്ധതി ഗാര്‍ഹിക വായു മലിനീകരണം കുറയ്‌ക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വായു മലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഓരോ സംസ്ഥാനത്തും സംഭവിക്കുന്ന മരണങ്ങള്‍, രോഗ-ദുരിതങ്ങള്‍, ആയുസ്സിലുണ്ടാകുന്ന കുറവ് എന്നിവ സംബന്ധിച്ച് രാജ്യത്ത് തയ്യാറാക്കിയ ആദ്യ സമഗ്ര റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017-ല്‍ വായുമലിനീകരണം മൂലം 12.4 ലക്ഷം മരണങ്ങള്‍ രാജ്യത്ത് സംഭവിച്ചുവെന്നും സര്‍വേ അടിവരയിട്ടു പറയുന്നു. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേര്‍ണലിലാണ് സര്‍വേ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

ഭാരതത്തിലെ ജനസംഖ്യ, ലോക ജനസംഖ്യയുടെ 18 ശതമാനം മാത്രമാണെങ്കിലും ലോകത്ത് നടക്കുന്ന ബാലമരണങ്ങളില്‍ 26 ശതമാനവും ഭാരതത്തിലാണത്രെ. അതിന്റെ കാരണവും മാരകമായ മലിനീകരണം തന്നെ. മലിനീകരണത്തിന്റെ ദുരന്തഫലങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും അനുഭവിക്കുന്നത് കര്‍ണാടക സംസ്ഥാനമാണെന്ന് മറ്റൊരു നിരീക്ഷണം. പ്രധാനം പുറംവാതില്‍ മലിനീകരണം. വാഹന മലിനീകരണം, കെട്ടിട നിര്‍മാണം, പൊടിപടലങ്ങള്‍, വ്യാവസായിക മലിനീകരണം, ഖര ഇന്ധനങ്ങള്‍ കത്തിക്കുന്നത് തുടങ്ങിയവയാണ് വില്ലന്മാര്‍. മാലിന്യ കണികകള്‍ അന്തരീക്ഷത്തില്‍ ഏറ്റവും അധികം തങ്ങിനില്‍ക്കുന്ന മേഖലകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ദല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവയാണെന്നും കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഒരു വര്‍ഷം മുന്‍പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ലോകത്തെ 15 നഗരങ്ങളില്‍ 14 ഉം ഇന്ത്യയിലാണെന്ന നിരീക്ഷണവും ഇവിടെ അനുസ്മരിക്കുക.

ആഗോള താപനവും മലിനീകരണവും സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആഗോളതാപനത്തില്‍ കേവലം ഒന്നര ഡിഗ്രി ചൂട് കുറയുന്ന പക്ഷം ഇന്ത്യയ്‌ക്ക് പ്രതിവര്‍ഷം എട്ട് ട്രില്യന്‍  ഡോളര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.

ഗര്‍ഭഛിദ്രം വ്യാപകമാകുന്നതിനും വായു മലിനീകരണം കാരണമാവുന്നതായി ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. മാലിന്യ മേഖലയിലെ സ്ത്രീകളില്‍ ഗര്‍ഭഛിദ്രം സംഭവിക്കാനുള്ള സാധ്യത 18 ശതമാനം അധികമാണെന്ന് അമേരിക്കയിലെ യൂട്ടാ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയതും നാമോര്‍ക്കണം. ഫെര്‍ട്ടിലിറ്റി ആന്റ് സ്റ്റെറിലിറ്റി ജേര്‍ണലല്‍ 1300 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഈ നിരീക്ഷണം രൂപപ്പെട്ടത്. വനനശീകരണവും വായുമലിനീകരണത്തിന് ആക്കം കൂട്ടുന്നു.

വാല്‍ക്കഷണം: ലോകത്ത് അവശേഷിക്കുന്ന മഴവനങ്ങളില്‍ പകുതിയിലേറെ അവശേഷിക്കുന്നത് ആമസോണ്‍ പ്രദേശത്താണ്. കൃത്യമായി പറഞ്ഞാല്‍ 55 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വനം. അതില്‍ 60 ശതമാനവും. ബ്രസീല്‍ എന്ന ഒരൊറ്റ രാജ്യത്ത്. അവിടെ ഒരു വര്‍ഷം വെട്ടിവെളുപ്പിക്കപ്പെടുന്നത് 10 ലക്ഷം ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെയത്ര വലിപ്പത്തിലുള്ള വനമേഖലയാണത്രെ. 2017 ആഗസ്റ്റ് മുതല്‍ 2018 ജൂലൈ വരെ ബ്രസീലിന് നഷ്ടപ്പെട്ടത് 7900 ചതുരശ്ര കിലോമീറ്റര്‍ നിത്യഹരിത വനം. ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അവതരിപ്പിക്കുന്നതാണ് ഞെട്ടിപ്പിക്കുന്ന ഈ മരക്കണക്കുകള്‍. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.