Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വകലാശാലാ ഭരണം സിപിഎം നിയന്ത്രണത്തിലേക്ക്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 9, 2019, 01:31 am IST
in Kerala

കണ്ണൂര്‍: സര്‍വകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ കാലാവധി വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടേയും ഭരണം പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലേക്ക്.

ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളുടെ തലപ്പത്തുളള സിപിഎം സഹയാത്രികരല്ലാത്ത ഉദ്യോഗസ്ഥരെയെല്ലാം നീക്കി തുടങ്ങി. സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ കാലാവധി നാലുവര്‍ഷം അല്ലെങ്കില്‍ 56 വയസ്സായി നിശ്ചയിച്ചു കൊണ്ടാണ് ഓര്‍ഡിനന്‍സ്. നിലവില്‍ 60 വയസ്സായിരുന്നു സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ കാലാവധി.

സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലായി 36 സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരാണ് ഉളളത്. യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് നിയമിക്കപ്പെട്ട കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥരാണ് മിക്ക സര്‍വ്വകലാശാലകളിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലാവധി കഴിയാത്തതിനാല്‍ ഇവരെ മാറ്റാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല പല സര്‍വകലാശാലകളിലും സിപിഎം അനുകൂലികളായ സിന്‍ഡിക്കേറ്റും പാര്‍ട്ടി സഹയാത്രികരായ വൈസ്ചാന്‍സലറും പിവിസിയും ഉള്‍പ്പെടെ നിയമിക്കപ്പെട്ടെങ്കിലും പാര്‍ട്ടി തീരുമാനങ്ങള്‍ സര്‍വകലാശാലയ്‌ക്കകത്ത് നടപ്പാക്കവെ സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുകയായിരുന്നു. ഇതാണ് തിരക്കിട്ട് സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരുടെ കാലാവധി സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സിപിഎം ഇംഗിതത്തിന് വഴങ്ങാത്ത യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഏതാനും ദിവസം മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അകാരണമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയും സര്‍വകലാശാലയുടെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. പുതിയ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ അഞ്ചുവര്‍ഷം ബാക്കി നില്‍ക്കെ ഈ രജിസ്ട്രാറേയും നീക്കി.

കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറങ്ങിതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സംസ്ഥാനത്തെ പല സര്‍വകലാശാലകളിലേയും സിപിഎം ഇതര യൂണിയനില്‍പ്പെട്ട ജീവനക്കാരുടെ സംഘടനയില്‍പ്പെട്ട സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി ഉത്തരവിറങ്ങി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മാത്രം നാലുവര്‍ഷം പൂര്‍ത്തിയായതും 56 വയസ്സ് തികഞ്ഞവരുമായ രജിസ്ട്രാര്‍, ഫൈനാന്‍സ് ഓഫീസര്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നിവരെ ഇന്നലെ നീക്കം ചെയ്തു.

അതേസമയം സിപിഎം സഹയാത്രികരായ ചിലരെ നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവിലുളള സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ തസ്തികകളിലെല്ലാം സിപിഎം സഹായാത്രികരായ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ പാര്‍ട്ടി സെല്ലുകള്‍ സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും ഏറ്റെടുക്കുകയും പാര്‍ട്ടി തീരുമാനങ്ങള്‍ വിദ്യാര്‍ഥികളുടേമേല്‍ അടിച്ചേല്‍പ്പിക്കലുമാവും ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.