കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്സ് കമ്പനിയുടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്ന് നല്‍കണമെന്ന വിധി പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
വിദേശ മദ്യം കരിഞ്ചന്തയില്‍ വിറ്റ് നികുതി വെട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ അടച്ചു പൂട്ടിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാന്‍ കസ്റ്റംസ് അനുമതി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പാലിച്ചില്ലെന്നാരോപിച്ച് പ്ലസ് മാക്സ് കമ്പനിയധികൃതര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നോട്ടീസ്. ലൈസന്‍സ് വ്യവസ്ഥകളുടെയും കസ്റ്റംസ് ആക്ടിന്റെയും ലംഘനം കണ്ടതിനെത്തുടര്‍ന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചു പൂട്ടിയതെന്ന് കസ്റ്റംസ് അധികൃതര്‍ പ്രധാന ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അന്വേഷണഘട്ടത്തില്‍ മതിയായ കാരണമില്ലാതെ ഇത്തരം നടപടികള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 25 നകം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാന്‍ അനുമതി നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പാലിച്ചില്ലെന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: