ശ്രീനഗര്‍ : ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിനു പിന്നില്‍ ഹിസ്ബുള്‍ മുജാഹിദിനെന്നു ജമ്മു കശ്മീര്‍ ഐജി. ഹിസ്ബുള്‍ ജില്ലാ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് ഭട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കുല്‍ഗ്രാം സ്വദേശി യാസിര്‍ ഭട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്നാണ് സൂചന.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്ത് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നു.
ജമ്മു നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്റ്റാന്‍ഡ്. കഴിഞ്ഞ 10 മാസത്തിനിടെ പ്രദേശത്ത് ഉണ്ടാകുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: