Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭീകരതയെ ആശ്ലേഷിക്കുന്നകമ്മ്യൂണിസം

ജി. മോഹനന്‍ നായര്‍ by ജി. മോഹനന്‍ നായര്‍
Mar 3, 2019, 05:32 am IST
in Vicharam

കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ കാഴ്ചപ്പാടും ലക്ഷ്യവും ഒളിച്ചുവയ്‌ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നിലവിലുള്ള സാമൂഹ്യക്രമങ്ങളെ ബലം പ്രയോഗിച്ച് പിഴുതെറിഞ്ഞുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാനാകു എന്ന് വിശ്വസിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുമ്പില്‍ ഭരണവര്‍ഗ്ഗം പേടിച്ചു വിറച്ചുനില്‍ക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അക്രമങ്ങളെ തങ്ങളുടെ മാര്‍ഗ്ഗമായി കൊണ്ടുനടക്കുന്നവരാണ്. അക്രമ പ്രവര്‍ത്തനങ്ങളില്‍ക്കൂടിമാത്രമെ തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യം കൈവരിക്കാനാവു എന്നവര്‍ ഉറച്ച് വിശ്വസിക്കയും ചെയ്യുന്നു.

കാള്‍ മാര്‍ക്‌സിന്റെ 1859ല്‍ ‘എ കോണ്‍ട്രിബ്യൂഷന്‍ ടു ദി ക്രിട്ടിസിസം ഓഫ് പൊളിറ്റിക്കല്‍ എക്കണോമി’ എന്ന പ്രബന്ധത്തിലെ ഒരു ചെറിയ വിവരണമാണ് മുകളില്‍ കാണുന്നത്. ഇതിന് അനുബന്ധമായി മാത്രമാണല്ലോ അദ്ദേഹത്തിന്റെ ദാസ് ക്യാപിറ്റലും മറ്റ് ഹദീസുകളും. 

എന്നും സമൂഹ മനസ്സിനെതിരെ തിരിഞ്ഞു നിന്ന ചരിത്രമേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളു. അതിന്റ പ്രകടമായ തെളിവാണ്, പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ രണ്ടാം മിന്നല്‍ ആക്രമണത്തില്‍ രാജ്യമാകെ ആഹ്‌ളാദിക്കുമ്പോള്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശവിരുദ്ധമായ പ്രസ്താവന. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണിതെന്നാണ് കോടിയേരിയുടെ ആരോപണം. ഈ നിലപാടിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേക്കുറിച്ചും അവരുടെ വിചിത്രമായ നിലപാടുകളേയുംകുറിച്ച് ഒരു ചിന്ത. 

1921ല്‍ മലബാറില്‍ നടന്ന മാപ്പിള ലഹളയെയും കൂട്ടക്കൊലയെയും ക്ഷേത്രധ്വംസനത്തേയും ജിഹാദ്ദി മുസ്ലീമിന്റെ വാളിന് മുമ്പിലെ മതപരിവര്‍ത്തനത്തെയും, ഗത്യന്തരമില്ലാതെ കൂട്ടപലായനം ചെയ്ത അനുഭവത്തെയുമൊക്കെ സ്വാതന്ത്ര്യസമരമായും കര്‍ഷക സമരമായും ചിത്രീകരിച്ചു. ആ  ലഹളക്കാര്‍ക്കു പെന്‍ഷന്‍ പോലും കൊടുത്തു.  

കോണ്‍ഗ്രസ്സിന്റെ മറപിടിച്ച് സോഷ്യലിസ്റ്റ് ചേരിയിലൂടെ സ്വാധീനം ഉറപ്പിച്ചതോടെ കേരളം കമ്മ്യൂണിസ്റ്റുകളുടെ വിളനിലമായി. രക്തം ചിന്തുക പ്രധാനലക്ഷ്യമാക്കിയിരിക്കുന്ന അവര്‍ നിരക്ഷരരായ പട്ടിണിപ്പാവങ്ങളെ വാഗ്ദാനങ്ങളിലൂടെ പ്രലോഭിപ്പിച്ച് സംഘടിപ്പിച്ചു കയ്യൂര്‍, പുന്നപ്ര, വയലാര്‍ സമരങ്ങള്‍ നടത്തി. പട്ടാളക്കാരുടെ തോക്കിന്റെ മുന്നിലേക്ക് വാരിക്കുന്തവുമായി തള്ളിവിട്ട്, രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്തി. അങ്ങനെ 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു. ഇതു ലോകമെമ്പാടും ഒരേ സമയം ഭയവും പ്രതീക്ഷയും വളര്‍ത്തി. ഭയം, പല രാഷ്‌ട്രങ്ങളിലെയും മുതലാളിത്ത വ്യവസ്ഥിതി അപകടത്തിലാകുമോ എന്നതായിരുന്നു. മാര്‍ക്‌സിസ്റ്റ് രക്ഷകന്‍ വന്ന് തങ്ങളെ മോചിപ്പിക്കുമെന്ന് ദരിദ്രരാഷ്‌ട്രങ്ങള്‍ വ്യാമോഹിച്ചു. ഒന്നും നടന്നില്ല. കേരളം സര്‍വ്വനാശത്തിലേക്ക് കൂപ്പുകുത്തുന്നതിനുള്ള തുടക്കം കുറിയ്‌ക്കുക മാത്രമായിരുന്നു അത്. 

ഇനി 1977ല്‍ ബാലറ്റിലൂടെ അവര്‍ അധികാരത്തില്‍ വന്ന പശ്ചിമ ബംഗാളിനെ പരിശോധിച്ചുനോക്കാം. കേരളത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളെ അവലോകനം ചെയ്തപ്പോള്‍ അവര്‍ക്ക് മനസ്സിലായി ജനായത്ത രീതിയില്‍ അധികാരത്തിലെത്തിയാലും കേരളത്തില്‍ നടന്നതുപോലെ ജനങ്ങളില്‍ നിന്നുതന്നെ ഒരു പ്രക്ഷോഭം ഉണ്ടാകാമെന്ന്. അതിനു പരിഹാരമായി, അവരുടെ മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന, കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുന്നില്‍ ഭരണവര്‍ഗ്ഗം പേടിച്ച് വിറച്ച് നില്‍ക്കണം എന്ന മാര്‍ഗം അവലംബിക്കാന്‍ തീരുമാനിച്ചു.

അതിനുള്ള മാര്‍ഗ്ഗമാണു കൊലപാതകം.  ഭരണം കയ്യിലെത്തും മുമ്പുതന്നെ അത് ആരംഭിച്ചു. 1978 മുതല്‍ സ്വന്തം ഭരണത്തണലില്‍ വ്യവസ്ഥാപിതമായ രീതിയിലുള്ള കൊലകള്‍ ആരംഭിച്ചു. ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ കൂടാതെ പല കൂട്ടക്കൊലകളും നടത്തി. പതിനേഴോളം പേരെ മര്‍ദ്ദിച്ച് അവശരാക്കി പെട്രോളൊഴിച്ച് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചു തീകൊളുത്തി കൊന്നു. യു.എന്‍. പ്രതിനിധികളായ രണ്ട് സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് കൊന്നു. കൊലപാതകം, ബലാല്‍സംഗം, കൊള്ളിവെയ്‌പ്, മോഷണം എന്നിങ്ങനെയുള്ള ഹീനമാര്‍ഗ്ഗങ്ങളില്‍ക്കൂടി തങ്ങളുടെ ആധിപത്യം ഓരോ പ്രദേശങ്ങളിലും ഉറപ്പിച്ചു.  

1997ല്‍ നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത് 1977നും 1996 നും മദ്ധ്യേ 28000ത്തോളം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ കൊലപാതകങ്ങളുടെ തോത് പിന്നെയും ഉയര്‍ന്നു. 97ലെ കണക്കുകേട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ പരക്കെ വിമര്‍ശനമുണ്ടായി. അതിനാല്‍,  കൃത്യമായ കണക്കു സൂക്ഷിക്കാത്ത കൊലപാതകങ്ങള്‍ ആയിരുന്നു പിന്നീട് നടന്നത്. 

2009ലെ കണക്ക്: 2284 കൊലപാതകങ്ങള്‍, 2516 ബലാത്സംഗങ്ങള്‍, 3013 മാനഭംഗം, 17571 സ്ത്രീപീഡനങ്ങള്‍ കൂടാതെ മാവോയിസ്റ്റ് നേതൃത്വത്തില്‍ 134 കൊലപാതകങ്ങളും. 

1997നും 2009നും ഇടയില്‍ 55408 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും 35 വര്‍ഷത്തിനിടയില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. ഇത്രയും കുറ്റവാളികള്‍ സംസ്ഥാനത്ത് സൈ്വര്യവിഹാരം നടത്തുന്നെങ്കില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ പോലീസും ചേര്‍ന്ന് എങ്ങനെ സംസ്ഥാനത്തെ ഭരണം നടത്തുന്നു എന്ന് അനുമാനിക്കാം. ചുരുക്കത്തില്‍,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 35 വര്‍ഷം ഒരു സംസ്ഥാനം ഭരിച്ചിട്ട് അതിനെ എല്ലാത്തുറകളിലും പരാജയപ്പെട്ട സംസ്ഥാനമാക്കി മാറ്റി. 

രക്തത്തില്‍ മുക്കിപ്പിഴിഞ്ഞ കൊടി. കുഴുത്തുവെട്ടാനുള്ള അരിവാളും തലയടിച്ച് പൊട്ടിക്കാനുള്ള ചുറ്റികയും കൊടിയടയാളം.  മാനുഷിക മൂല്യമില്ലാത്ത, മനുഷ്യനെ കളിപ്പിക്കാന്‍ മാത്രമുള്ളൊരു മാനിഫെസ്റ്റോ. ലഭിച്ച ഭരണം ഒരിടത്തും നിലനിര്‍ത്താന്‍ കഴിയാത്ത പ്രസ്ഥാനം. ഇതിന്റെ ശവക്കല്ലറ കേരളത്തിലോ ക്യൂബയിലോ?

കേരള ജനത രാഷ്‌ട്രീയ കാര്യത്തില്‍ അല്‍പബുദ്ധികളും മറവിരോഗികളും ആണെന്നുള്ളത് പലതവണ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണല്ലോ. അനുഭവിക്കുക, ഭരണകാലാവധി കഴിയും വരെ. പിന്നെ മനസ്സിരുത്തി വോട്ടവകാശം വിനിയോഗിക്കുക. ഇന്ത്യയില്‍ നിന്നു തന്നെ ഈ പ്രസ്ഥാനത്തേ തുടച്ചുനീക്കാം. അതിനുള്ള നിയോഗം നമുക്കാണ്, കേരളീയര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.