Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായ് ലയിക്കുന്നു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 26, 2019, 05:53 am IST
in Samskriti

ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല പരമാത്മാവിനെയാണ് നിശ്ചയിക്കുന്നതെന്നുള്ളത് അടുത്ത സൂത്രത്തിലും വിവരിക്കുന്നു.

സൂത്രം – ഭേദവ്യപദേശാച്ച

ഭേദവ്യപദേശാത് ച എന്നാല്‍ വേര്‍തിരിച്ച് കാണിക്കുന്നതുകൊണ്ടും.

ജീവാത്മാവിനും പരമാത്മാവിനും വ്യത്യാസം കല്‍പ്പിച്ചിട്ടുണ്ടെന്നുതു കൊണ്ട് എന്നര്‍ത്ഥം.

ജീവാത്മാവും പരമാത്മാവും വേറെയാണെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ ആനന്ദമയ ശബ്ദം കൊണ്ട് ജീവനെയല്ല കണക്കാക്കേണ്ടത്.

 ‘രസോ വൈ സ: രസം ഹ്യേ വായം ലബ്ധ്വാനന്ദീഭവതി’ എന്ന ഉപനിഷദ്  വാക്യത്തില്‍ ജീവന്‍ ആനന്ദ സ്വരൂപിയായ ബ്രഹ്മത്തെ പ്രാപിച്ചേ ആനന്ദമുള്ളവനാകുന്നുള്ളൂ എന്ന് പറയുന്നു. ഇത് ജീവനെ ആനന്ദമയനി

ല്‍ നിന്ന് വേര്‍തിരിച്ച് കാട്ടുന്നതാണ്. അതിനാ

ല്‍ ജീവന്‍ ആനന്ദമയനല്ല.

 ആനന്ദമയന്‍ ജീവനല്ല എന്നുള്ളതിന് ഒരു യുക്തിയെക്കൂടി പറയുന്നു. ജീവാത്മാ- പരമാത്മാ ഐക്യത്തെപ്പറ്റി പറയുമ്പോള്‍ രണ്ടും ഒന്ന് തന്നെയാണ്. എന്നാല്‍ അജ്ഞാനപ്പെട്ടിരിക്കുമ്പോള്‍ ദേഹം ഇന്ദ്രിയം തുടങ്ങിയവയില്‍ അഭിമാനം ഉള്ള സമയത്ത്  ജീവനെ പരമാത്മാവില്‍ നിന്ന് വേറിട്ട് തന്നെ കാണണം. അജ്ഞാനം നശിപ്പിച്ച് ജ്ഞാനം കൊണ്ട് പരമാത്മാഭാവം പ്രാപിക്കുമ്പോള്‍ മാത്രമാണ് ജീവനും ഈശ്വരനും ഒന്നാകുന്നത്. അതുവരെ വേറെ തന്നെയായിരിക്കും. ഇവിടെ ആനന്ദമയ ശബ്ദത്താല്‍ സദ്‌രൂപമായ പരമാത്മാവിനെ മാത്രമാണ് അര്‍ത്ഥമാക്കേണ്ടത്. ആനന്ദമയനെ ഇത്തരത്തില്‍ വിവരിക്കുന്നതിലൂടെ സാംഖ്യ മതത്തിന്റെ പ്രധാനം എന്ന വാദത്തേയും ഖണ്ഡിക്കുന്നു.

 ബ്രഹ്മാനന്ദവല്ലിയിലെ വിവരണപ്രകാരം സുകൃതിയായ ജീവനാണ് പരമാത്മാവിന്റെ ആനന്ദരസത്തെ അനുഭവിക്കുന്നതെന്ന് പറയുന്നു. പാപിയായ ജീവന് ഇതിന് കഴിയില്ല. ജീവാത്മാവും തമ്മിലുള്ള വ്യത്യാസത്തെ കാണിക്കുന്നതാണിത്. അതിനാല്‍ ആനന്ദമയന്‍ പരമാത്മാവ് തന്നെ.

ജഗത്കാരണം ബ്രഹ്മം തന്നെയാണെന്ന് അടുത്ത രണ്ടു സൂത്രങ്ങളിലൂടെയും വീണ്ടും സമര്‍ത്ഥിക്കുന്നു.

സൂത്രം- കാമാച്ച നാനുമാനാപേക്ഷാ

കാമാത് ച ന അനുമാന അപേക്ഷ- കാമിച്ചതുകൊണ്ടും അനുമാനത്തെ ആശ്രയിക്കേണ്ടതില്ല.

അവന്‍ കാമിച്ചുവെന്ന് പറയുന്നതു കൊണ്ട് അനുമാനത്തെ ആശ്രയിച്ചാലും പ്രധാനം ജഗത്കാരണമാകുകയില്ല.

കാമ ശബ്ദത്തെ പറയുന്നതിനാല്‍ പ്രകൃതിയില്‍ ആനന്ദമയ ശബ്ദാര്‍ത്ഥം യോജിപ്പിക്കേണ്ട ആവശ്യമില്ല.

ഉപനിഷത്തുക്കളില്‍ എവിടെയൊക്കെ ആനന്ദ ശബ്ദം ബ്രഹ്മത്തെ പറയുന്ന വാചകമായി ഉപയോഗിക്കുന്നുവോ അവിടെയൊക്കെ ‘സോകാമയത ‘ എന്നത് കാണാം.

തൈത്തിരീയത്തില്‍ ‘സോളകാമയത ബഹു സ്യാം പ്രജായേയ ഇതി’- ഞാന്‍ പലതായിത്തീരട്ടെയെന്ന് ആഗ്രഹിച്ചു എന്ന് പറയുന്നു.

പരമാത്മാവ് സൃഷ്ടി ധര്‍മ്മത്തെ ആഗ്രഹിച്ചു എന്ന് പറഞ്ഞതിനാല്‍ പ്രധാനത്തെ ജഗത്കാരണമാകാന്‍ പറ്റില്ല. അചേതനമായ ഒന്നിന് ആലോചിക്കുവാനോ സങ്കല്പിക്കുവാനോ സാധിക്കുകയില്ല. അവിദ്യകൊണ്ട് പരിച്ഛിന്നനായ ജീവനും പലതായിത്തീരട്ടെ എന്നാഗ്രഹിക്കുകയില്ല. അതിനാല്‍ ആനന്ദമയന്‍ പ്രധാനനോ ജീവനോ ആകുകയില്ല.

സൂത്രം – അസ്മിന്നസ്യ ച തദ്യോഗം ശാസ്തി

അസ്മിന്‍ അസ്യ ച തദ് യോഗം ശാസ്തി

ആനന്ദമയനില്‍ ജീവന് ഒന്നിച്ച് ചേരല്‍ ശാസിക്കുന്നു. ഉപനിഷത്തില്‍ തന്നെ ജീവാത്മാവിന് പരമാത്മാവുമായുള്ള ചേര്‍ച്ചയെ ശാസിക്കുന്നതുകൊണ്ടും.

ആനന്ദമയനില്‍ ജീവന് ഐക്യം വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ടും ആനന്ദമയന്‍ പ്രധാനമോ  ജീവനോ അല്ല.

ജ്ഞാനം നേടിക്കഴിഞ്ഞാല്‍ ജീവന്‍ ഐക്യം പ്രാപിക്കുന്നത് ബ്രഹ്മത്തോടാണ്. അതിനാല്‍ ഇവിടെ ബ്രഹ്മമെന്ന് തന്നെ അര്‍ത്ഥമെടുക്കണം.

 തൈത്തിരീയ ഉപനിഷത്തില്‍ പരമാത്മാവിനെ അറിയുന്ന വിദ്വാന്‍ ആനന്ദമയ ബ്രഹ്മത്തെ പ്രാപിക്കുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. 

ബൃഹദാരണ്യക ഉപനിഷത്തില്‍ ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായി ബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന് പറയുന്നു.

ഇങ്ങനെ ശ്രുതി വചനങ്ങള്‍ പരമാത്മാവിനെയാണ് ആനന്ദമയമായി സ്വീകരിച്ചിട്ടുള്ളത്.അതിനാല്‍ ആനന്ദമയന്‍ ജഡ പ്രകൃതിയോ പ്രധാനമോ ജീവനോ അല്ല. ആനന്ദമയനും ജഗത്കാരണവും ബ്രഹ്മം തന്നെയെന്ന് ഉറപ്പാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.