Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിര്‍ത്താതെ കഥ പറഞ്ഞ് ‘നിരണം’

ജി. അനൂപ് by ജി. അനൂപ്
Feb 24, 2019, 03:07 am IST
in Entertainment

കഥപറഞ്ഞ് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച കാഥികരുടെ പേരുകള്‍ ഒരുകാലത്ത് മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. അവരുടെ കഥയും അതിലെ കഥാപാത്രങ്ങളും നാവിന്‍തുമ്പത്ത് തത്തിക്കളിച്ചിരുന്നു. അവരില്‍ പലരും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞപ്പോള്‍ കഥാപ്രസംഗകലയുടെ ഭാവി എന്താകുമെന്ന് പലരും സംശയിച്ചു. എന്നാല്‍ 50 വര്‍ഷമായി കഥപറയുന്ന നിരണം രാജന്‍ കഥാപ്രസംഗകലയിലെ കുലപതികളുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ഈ കലയെ ജീവനു തുല്യം കൊണ്ടുനടക്കുകയാണ്. 

കാലത്തിന്റെ വേഗപ്പാച്ചിലില്‍ കഥാപ്രസംഗം അന്യംനിന്ന് പോകുമെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് നിരണത്തിന്റെ നിര്‍ത്താതെയുള്ള കഥപറച്ചില്‍. തിരുവല്ല നിരണം സ്വദേശിയായ അദ്ദേഹം 14,000ത്തോളം വേദികള്‍ പിന്നിട്ടു. കഥാപ്രസംഗത്തിന്റെ ആദ്യത്തെ സമ്പാദ്യം ഒരു സൈക്കിളായിരുന്നു. ആ സൈക്കിള്‍ ഇപ്പോഴും ഭദ്രമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നു; പിന്നിട്ട വഴികളുടെ അടയാളമായി. 

എട്ടാമത്തെ വയസ്സിലാണ് കഥാപ്രസംഗകലയിലേക്കുള്ള നിരണത്തിന്റെ രംഗപ്രവേശം.1970-ല്‍ തിരുനല്ലൂര്‍ കരുണാകരന്റെ റാണി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം. ഇപ്പോള്‍ 58-ാമത്തെ വയസ്സിലും അനുസ്യൂതം അദ്ദേഹം കഥ പറയുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ കഥാപ്രസംഗകലയിലും വരുത്തിയതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. സമൂഹത്തിന്റെ മൂല്യച്യുതിയെ സരസമായ ഭാഷയിലൂടെ അവതരിപ്പിക്കുകയാണ് കാഥികന്‍ ചെയ്യുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തിയിരുന്ന ഈ കല അന്യംനിന്നു പോയേക്കുമെന്ന് വിചാരിക്കുന്ന കാലഘട്ടത്തിലാണ് നിരണം രാജന്‍  കഥപറയുന്നത്. കലയുടെ ആത്മാവിനെ നോവിക്കാതെ കാലത്തിന്റെ മാറ്റങ്ങള്‍ കഥാപ്രസംഗത്തിലും അദ്ദേഹം വരുത്തി. നവീന കഥാപ്രസംഗവും ഡ്രമാറ്റിക് കഥാപ്രസംഗവും ഇപ്പോള്‍ വിഷ്വല്‍ കഥാപ്രസംഗവും കൊണ്ടുവന്നാണ് പുതുതലമുറയ്‌ക്കും ആസ്വാദ്യകരമാക്കിത്തീര്‍ത്തത്. കര്‍ണ്ണന്‍, ഭീഷ്മര്‍, സമയം വൈകിപ്പോയി തുടങ്ങിയ കഥകള്‍ ആസ്വാദകരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയതാണ്.

50 വര്‍ഷത്തെ കലാസപര്യയ്‌ക്ക് മുതല്‍ക്കൂട്ടായത് ശാസ്ത്രീയ സംഗീതം പഠിച്ചതാണ്. പതിനാറാമത്തെ വയസ്സില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത എച്ച്എംടി വാച്ച് പണയം വച്ച് വാങ്ങിയ ഹാര്‍മോണിയം ഉപയോഗിച്ചാണ് സംഗീത പഠനം തുടങ്ങിയത്. കോട്ടയം പഴയ സെമിനാരിയിലെ ഫാ. എം.പി. ജോര്‍ജ് സുറിയാനി സംഗീതവും ശാസ്ത്രീയ സംഗീതവും അഭ്യസിപ്പിച്ചു. കഥാപ്രസംഗകലയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം കഥാപ്രസംഗ ചക്രവര്‍ത്തി വി.സാംബശിവന്റെ കഥകളോടായിരുന്നു. കെടാമംഗലം സദാനന്ദനും ഓച്ചിറ രാമചന്ദ്രനും ചേര്‍ത്തല ബാലചന്ദ്രനും വി. ഹര്‍ഷകുമാറും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് രാജന്‍ പറയുന്നു.

ഇതിനകം നിരവധി അംഗീകാരങ്ങള്‍ നിരണം രാജനെ തേടിയെത്തി. 22 മണിക്കൂറും 10 മിനിറ്റും തുടര്‍ച്ചയായി കഥാപ്രസംഗം അവതരിപ്പിച്ചതിന് യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് വിന്നര്‍ പദവി തേടിയെത്തി. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും വേദിയൊരുക്കി. എഐആര്‍ ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റായ നിരണം രാജനെ അടുത്തിടെ ചെന്നൈയില്‍ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. നാല് സിനിമകളില്‍ അഭിനയിച്ച അദ്ദേഹം പുതിയൊരു സിനിമയുടെ കഥാരചനയിലാണ്. 

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി
India

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

India

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

Kerala

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

പുതിയ വാര്‍ത്തകള്‍

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.