Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുല്ലപ്പള്ളീ, ഈ കണ്ണീരിന് നിങ്ങളും ഉത്തരവാദി…

കെ.സുജിത്byകെ.സുജിത്
Feb 20, 2019, 07:48 am IST
inKerala

കൊലപാതകം നടന്ന വീടുകളില്‍ പോയിട്ടുണ്ടോ? കരഞ്ഞ് പോകും. ‘ജന്മഭൂമി’യില്‍ കോഴിക്കോട് ലേഖകനായിരിക്കെ, സിപിഎമ്മുകാര്‍ അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ പയ്യോളിയിലെ മനോജിന്റെ വീട്ടില്‍ ആഴ്ചകള്‍ക്ക് ശേഷം പോയപ്പോഴും ആ അമ്മയുടെ കണ്ണീരിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല.

ഒന്നും ചോദിക്കാനാകാതെ, കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് അന്ന് മടങ്ങിയത്. കാസര്‍കോട്ട്  സിപിഎം ക്രിമിനലുകള്‍ അരുംകൊല ചെയ്ത ശരത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊട്ടിക്കരയുന്ന ചിത്രം ആദ്യം മനസിലേക്കെത്തിച്ചത് പയ്യോളിയിലെ അമ്മയുടെ മുഖമാണ്. മനുഷ്യസഹജമായ വികാരങ്ങളുള്ളവര്‍ പൊട്ടിക്കരയും. പച്ചമാംസത്തില്‍ കത്തി കുത്തിയിറക്കി രസിക്കുന്ന സിപിഎമ്മുകാര്‍ക്ക് അത് അഭിനയമെന്നും തോന്നും. 

ശരത്തിന്റെയും കൃപേഷിന്റെയും വീട്ടുകാര്‍ക്കും മുല്ലപ്പള്ളിക്കും കരയേണ്ടി വന്നത് എന്തുകൊണ്ടാണ്? അതിനുത്തരവാദികള്‍ ‘വെള്ളക്കോളര്‍ മാവോയിസ്റ്റുക’ളായ സിപിഎമ്മുകാര്‍ മാത്രമാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. അതിലൊരു പങ്ക് മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അവകാശപ്പെട്ടതാണ്.

ഭരണമുള്ളപ്പോള്‍ എപ്പോഴെങ്കിലും കൊലയാളികളായ സിപിഎം നേതാക്കളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടോ? അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കി കേസുകള്‍ പകല്‍വെളിച്ചത്തില്‍ അട്ടിമറിച്ച ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ടി.പി. ചന്ദ്രശേഖരന്‍ വധം. 

ഒരു കാലത്ത് സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നെങ്കിലും ടിപി അതേ ആശയത്തിന്റെ ആളുകളാല്‍ കൊല്ലപ്പെട്ടപ്പോള്‍ അക്രമരാഷ്‌ട്രീയത്തിനെതിരെ അതുവരെയില്ലാത്ത ജനരോഷം പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നു.

കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടിക്കുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാക്കുകള്‍ ജനാധിപത്യവിശ്വാസികളായ ഏതൊരു പൗരനും ആവേശവും ആത്മവിശ്വാസവും പകരുന്നത് തന്നെയായിരുന്നു. പിണറായി വിജയനും പി. ജയരാജനുമായിരുന്നു കൊല്ലിച്ചതെന്നാണ് ടിപിയുടെ ഭാര്യ രമയും ആര്‍എംപിയും ആരോപിച്ചത്. എന്നാല്‍, സോളാര്‍ അഴിമതിക്കെതിരായ സിപിഎമ്മിന്റെ സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ടിപി കേസിലെ അന്വേഷണം അട്ടിമറിച്ച് കോണ്‍ഗ്രസ് ഇരുവരെയും സംരക്ഷിച്ചു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തയാറാണെന്ന് മുല്ലപ്പള്ളി തുറന്നുപറഞ്ഞത്. ശരത്തിന്റെ വീട്ടില്‍നിന്നു കരഞ്ഞിറങ്ങിയ മുല്ലപ്പള്ളി ഏതാനും ദിവസം കഴിയുമ്പോള്‍ എകെജി സെന്ററിലെത്തി കൊലയാളികള്‍ക്ക് കൈ കൊടുക്കില്ലെന്ന് വ്യക്തമാക്കണം. കൊലപാതകം നടന്ന കാസര്‍കോട് ജില്ലയിലെ പഞ്ചായത്തുകളിലെ സിപിഎം സഖ്യമെങ്കിലും അവസാനിപ്പിച്ച് കുടുംബത്തോട് നീതിപുലര്‍ത്തണം. കൊന്നത് സിപിഎമ്മാണെന്ന് പറയാന്‍ പോലും തയാറാകാത്ത ദേശീയ പ്രസിഡന്റ് രാഹുലിനെ തിരുത്തണം. 

സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി കണ്ണീര്‍വാര്‍ത്ത നൂറുകണക്കിന് കുടുംബങ്ങളെ കാണാന്‍ കോണ്‍ഗ്രസ് തയാറാകാതിരുന്നതു കൊണ്ടാണ് മുല്ലപ്പള്ളിക്ക് ഇപ്പോള്‍ കരയേണ്ടിവന്നത്. കൊലകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായപ്പോള്‍ കേരളത്തെ അപമാനിക്കുന്നുവെന്ന് സിപിഎമ്മുകാര്‍ക്കൊപ്പം ചേര്‍ന്ന് നിലവിളിക്കുകയാണ് കോണ്‍ഗ്രസും ചെയ്തത്. ഇത് തിരുത്തി, കുടുംബങ്ങളില്‍ കണ്ണീര്‍ വീഴ്‌ത്തുന്ന സിപിഎമ്മിനെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ഇരകള്‍ക്കുമൊപ്പം പോരാടുകയാണ് മുല്ലപ്പള്ളിയും കോണ്‍ഗ്രസും ചെയ്യേണ്ടത്. എങ്കില്‍ മാത്രമാണ് ഈ കണ്ണീരിന് അര്‍ഥമുണ്ടാവുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.