കൊച്ചി : നടന് കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തുക്കളായ നടന് ജാഫര്‍ ഇടുക്കി, സാബുമോന് ( തരികിട സാബു) എന്നിവരടക്കം ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി. എറണാകുളം സിജെഎം കോടതിയാണ് ഏഴുപേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയത്.
കലാഭവന്‍ മണി കുഴഞ്ഞു വീണ പാടിയില്‍ അവസാന സമയത്ത് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മണിയുടെ സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്, ജോബി സെബാസ്റ്റ്യന്‍, അരുണ്‍ സി.എ, എം.ജി വിപിന്‍, അനീഷ് കുമാര്‍, മുരുകന് എന്നിവര്‍ കോടതിയില്‍ ഹാജരായി നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചിരുന്നു.
നുണപരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയുണ്ടെങ്കിലേ പരിശോധന പാടൂള്ളൂ എന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം തേടിയത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ വീടിന് സമീപത്തുള്ള പാടിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണം എന്നാണ് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മണിയുടെ ശരീരത്തില്‍ അസ്വാഭാവികമായ അളവില്‍ മീതൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയത്. മണിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരന് രാമകൃഷ്ണന് കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: