Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് ധാരണ: മറുകണ്ടം ചാടി കോടിയേരി, കസേരയില്‍ കണ്ണുറപ്പിച്ച് യെച്ചൂരി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 11, 2019, 04:17 am IST
in Kerala

തൃശൂര്‍ : കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള  തീരുമാനത്തെച്ചൊല്ലി  കേരള സിപിഎമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസുമായുള്ള ധാരണയ്‌ക്ക് ആദ്യം മുതല്‍ എതിര് നിന്ന മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുകണ്ടം ചാടിയതാണ് ഔദ്യോഗിക പക്ഷത്തെ വിള്ളല്‍ രൂക്ഷമാക്കുന്നത്. കോണ്‍ഗ്രസുമായി ധാരണ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനൊപ്പമാണ് ഇപ്പോള്‍ കോടിയേരി.

ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടേയും നിലപാടിനൊപ്പം കേരളത്തില്‍ നിന്ന് വി.എസ് അച്യുതാനന്ദനും എം.എ ബേബിയും മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്ന് ഹൈദ്രാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിലും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊപ്പം പിണറായി-കോടിയേരി സഖ്യം യെച്ചൂരിയുടെ നിലപാടിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ഇപ്പോള്‍ കോടിയേരി കളം മാറിയതോടെ കാരാട്ട്-പിണറായി പക്ഷം ദുര്‍ബലമാവുകയും കോണ്‍ഗ്രസ് സഖ്യത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുകയുമാണ്.

അതേസമയം കോണ്‍ഗ്രസ് സഖ്യത്തെ കേരളത്തില്‍ ന്യായീകരിച്ച് നില്‍ക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് പാര്‍ട്ടി നേതൃത്വം തന്നെ സമ്മതിക്കുന്നത്. ശബരിമല, പ്രളയ പുനരധിവാസം, വിലക്കയറ്റം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ട്. അതിന് പിന്നാലെ കോണ്‍ഗ്രസ് സഖ്യം കൂടിയാകുമ്പോള്‍ കേരളത്തിലും നില പരുങ്ങലിലാകും. കേരളത്തില്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ഇതുവരെയുള്ള രാഷ്‌ട്രീയ നിലപാട് കോണ്‍ഗ്രസ് വിരുദ്ധത എന്നതായിരുന്നു. ഇനി കോണ്‍ഗ്രസ് വിരുദ്ധത എത്രമാത്രം പ്രസംഗിക്കാനാകുമെന്നാണ് നേതാക്കള്‍ തന്നെ ആശങ്കപ്പെടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിവേദികളില്‍ നിരന്തരം പോരിന് വഴിവെച്ചിരുന്ന കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമാകുന്നതോടെ കാരാട്ട് -പിണറായി സഖ്യം പരാജയപ്പെടുകയും യെച്ചൂരി അവര്‍ക്കുമേല്‍ വിജയം വരിക്കുകയുമാണ്. കോണ്‍ഗ്രസുമായും സോണിയ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സോണിയയും രാഹുലും കോണ്‍ഗ്രസും തയാറായിരുന്നുവെങ്കിലും പിബി യോഗത്തില്‍ കാരാട്ടും പിണറായിയും ചേര്‍ന്ന് വെട്ടുകയായിരുന്നു.  

കേരളത്തിന് പുറത്തുനിന്ന് രണ്ടോ മൂന്നോ സീറ്റ് തരപ്പെടുത്തുകയും കേരളത്തില്‍ പിണറായിയെ ദുര്‍ബലനാക്കുകയും ചെയ്യുക എന്നതാണ് ദേശീയ രാഷ്‌ട്രീയത്തില്‍ കണ്ണുറപ്പിച്ചിട്ടുള്ള യെച്ചൂരി ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധാരണ നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ സാങ്കേതിക കാരണം പറഞ്ഞ് യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം കാരാട്ട് പക്ഷത്തിന് എതിര്‍ക്കാനുമാകില്ല. യുപിഎക്ക് ഭരണം കിട്ടുന്ന സാഹചര്യമുണ്ടായാല്‍ ലഭിക്കാനിടയുള്ള പരിഗണനയിലാണ് യെച്ചൂരിയുടെ കണ്ണ് എന്നാണ് പിണറായി പക്ഷത്തെ ഒരു പ്രമുഖ നേതാവ് കുറ്റപ്പെടുത്തുന്നത്.    

ബംഗാളിലും ത്രിപുരയിലും  ധാരണ എന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍ കേരളമൊഴികെ രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ ബി. ടീമാവുകയാണ് സിപിഎം. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കാനും പാര്‍ട്ടി തയാറാകുമെന്നാണ് സൂചന. 

                                                                            

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

പുതിയ വാര്‍ത്തകള്‍

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.