കൊച്ചി : ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പി.കെ. കുഞ്ഞനന്തന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് കുഞ്ഞനന്തന് നല്കിയ ഹര്ദജിയാണ് പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്.
ഇതിനുമുമ്പ് കേസ് പരിഗണിച്ചപ്പോള്‍ നടക്കാന്‍ കഴിയാത്ത അത്രയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കുഞ്ഞനന്തന് കോടതിയില്‍ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും കുഞ്ഞനന്തന് പിന്തുണ നല്കുന്ന റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ കേസില്‍ എത്രനാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവു പുള്ളികള്‍ ഉണ്ട്. നടക്കാന്‍ വയ്യ എന്നതൊന്നും ഒരു പ്രശ്നമല്ലെന്നും അറിയിച്ചു. കൂടാതെ കേസില്‍ ഏഴുവര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ തെളിയിക്കുന്നതെന്നും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: