Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതിലില്‍ കയറി നിന്ന് മന്ത്രി കൊഞ്ഞനംകുത്തുന്ന ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 01:35 am IST
in Editorial

ശ്രീനാരായണ ഗുരുദേവനെയും മഹാകവി കുമാരനാശാനെയും മറയാക്കി മാലോകരെയാകെ ഞെക്കിപ്പിഴിയുന്ന ബജറ്റ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിന് അതില്‍പ്പരംചേരുന്ന വിശേഷണമില്ല. പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാന്‍ നമ്മോടൊപ്പം കൈകോര്‍ത്ത കേന്ദ്രസൈനിക വിഭാഗങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി അറിയിച്ച ധനമന്ത്രി ആമുഖത്തില്‍ പറഞ്ഞ കേന്ദ്രവിരുദ്ധം ഫെഡറല്‍ സങ്കല്‍പ്പത്തിനുതന്നെ എതിരാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി പ്രധാനമന്ത്രിയെ ചെന്നുകണ്ടപ്പോള്‍ എന്റെ വസതി സ്വന്തം വീടായി പരിഗണിച്ച് വരാമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. അതിനുശേഷം കേന്ദ്രവിരുദ്ധ വികാരംപ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരമൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പാഴാക്കിയില്ല. അതിന്റെ തുടര്‍ച്ചയായി വേണം ധനമന്ത്രിയുടെ കേന്ദ്രവിരുദ്ധ സമീപനത്തെയും കണക്കാക്കാന്‍. മുഷ്‌കിന് കീഴടങ്ങാതെ എന്ന് ആശാന്‍ പറഞ്ഞതിനെ ഉദ്ധരിച്ച ഡോ. ഐസക് കേരള ഭരണക്കാരുടെ മുഷ്‌കും മുട്ടാപ്പോക്കും വിസ്മരിച്ചു എന്നതാണ് സത്യം. മുഖ്യമന്ത്രി ചിലപ്പോഴും പൊതുമരാമത്ത് മന്ത്രി പലപ്പോഴും കേന്ദ്രം ഉദാരമായി ഇപ്പോഴത്തെപ്പോലെ ഒരിക്കലും സഹായിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചതാണ്. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് കേന്ദ്രത്തിന്റെ ഉദാരസമീപനം ധനമന്ത്രി ഓര്‍മിച്ചതേയില്ല.

ശബരിമലയ്‌ക്ക് വഴിവിട്ട് എന്തൊക്കെയോ ചെയ്തു എന്ന ധാരണ പരത്താന്‍ ധനമമന്ത്രി ബോധപൂര്‍വം ശ്രമിക്കുകയാണ്. പമ്പവഴിയും പത്തനംതിട്ടയിലേക്കും കോട്ടയത്തേക്കും ഇടുക്കിയിലേക്കുമൊക്കെ പോകുന്ന റോഡുപണിക്ക് ചെലവാക്കിയ തുകയെല്ലാം ശബരിമലയുടെ പേരില്‍ എഴുതിച്ചേര്‍ത്ത് വായിച്ചതുപോലുള്ള മുഷ്‌ക് മാര്‍ക്‌സിസ്റ്റ്കാരനല്ലാതെ മറ്റാര്‍ക്കും ചെയ്യാനാകില്ല. ആകെ എടുത്തുപറയേണ്ടത് ദേവസ്വം ബോര്‍ഡിന് 100കോടി വാഗ്ദാനം ചെയ്തുവെന്നതാണ്. വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സര്‍ക്കാരിന്റെ വാക്കില്‍ ആവേശംകൊള്ളാനൊന്നുമില്ല. ഇക്കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ ഭക്തജനങ്ങള്‍ക്കെതിരെ നടത്തിയ കിരാതനടപടികള്‍ക്ക് എത്ര തുക അനുവദിച്ചാലും പരിഹാരമാകില്ല. സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയും ധാര്‍ഷ്ട്യവും മറച്ചുവച്ച് ഭക്തജനങ്ങളെ അധിക്ഷേപിക്കാനാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ഇടംകണ്ടെത്തിയത്. സുപ്രീംകോടതിവിധിയെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണാവസരമായി ഉപയോഗിക്കാന്‍ അരയും തലയുംമുറുക്കി വര്‍ഗീയ വാദികള്‍ ഇറങ്ങി എന്നാണ് ഡോ. ഐസക്ക് കുറ്റപ്പെടുത്തിയത്. ശരണം അയ്യപ്പ മന്ത്രം ജപിച്ചവരെല്ലാം മന്ത്രിയുടെ കണ്ണില്‍ വര്‍ഗീയവാദികളാണ്. പ്രളയത്തിന്റെയും ദുരന്തത്തിന്റെയും കഥ പറഞ്ഞ മന്ത്രി ദുരിതബാധിതരെ പിഴിയുന്ന നിര്‍ദേശമാണ് ബജറ്റിലുടനീളം പറഞ്ഞത്. സോപ്പുതേച്ചുള്ള കുളിയും പല്ലുതേപ്പുമൊന്നും മലയാളിക്ക് വേണ്ടെന്ന തീരുമാനത്തിലാണ് മന്ത്രി. സാധാരണക്കാരന് നിത്യജീവിതത്തില്‍ അനിവാര്യമായ എല്ലാ വസ്തുക്കള്‍ക്കും ഇനി അധികവില നല്‍കണം.

ബജറ്റില്‍ വന്‍കിടക്കാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് അധികവും. പാര്‍ട്ട്ണര്‍ഷിപ്പ് കരാറുകള്‍ക്കും ഇനിമുതല്‍ മുദ്രവില നല്‍കേണ്ടിവരും. എന്നാല്‍ കുത്തക കമ്പനികളുടെ രജിസ്‌ട്രേഷനുള്ള മുദ്രവില കുറച്ചു. റവന്യു വകുപ്പില്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്‌ക്ക് നല്‍കേണ്ട അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒഴിവാക്കി എന്നത് മാത്രമാണ് സാധാരണക്കാരനെ സഹായിക്കുന്ന ബജറ്റിലെ ഏക പ്രഖ്യാപനം. പിന്നെയുള്ളത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തെ നികുതിയിലെ അന്‍പത് ശതമാനം ഇളവാണ്. സ്വര്‍ണപ്പണയത്തിലും പണം കടംകൊടുക്കുന്നതിനും ഉള്ള പലിശ പരമാവധി 18 ശതമാനമാക്കി നിജപ്പെടുത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടിവരെ വിറ്റുവരുമാനമുള്ള വന്‍കിട വ്യാപാരികള്‍ക്കുള്ള നികുതി ഒരു ശതമാനമാക്കി കുറയ്‌ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെലവ് ചുരുക്കല്‍ നടത്തില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു. പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര മാത്രമാണ് ബജറ്റ്. കിഫ്ബിയുടെ ബലത്തില്‍ ബജറ്റില്‍ പുതിയ പദ്ധതികള്‍ ഒന്നുംതന്നെ ഇടംപിടിച്ചിട്ടില്ല. പെന്‍ഷന്‍ തുക പ്രതിമാസം 100 രൂപ വര്‍ദ്ധിപ്പിച്ചു എന്നതാണ് ബജറ്റിലെ ഏക നേട്ടം. എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചതോടെ നൂറ്റന്‍പത് രൂപ നികുതിയിനത്തില്‍ പ്രതിമാസം സര്‍ക്കാരിന് തിരികെ നല്‍കേണ്ട ഗതികേടിലാണ് സാധാരണ ജനങ്ങള്‍. വനിതാമതിലിലാണ് മന്ത്രി ആവേശംകൊള്ളുന്നത്. മതിലില്‍ കയറിനിന്ന് പൊതുജനത്തെ കൊഞ്ഞനംകുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ബജറ്റിലൂടെ ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.