Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജീവിതം പോരാട്ടമാക്കിയ ജനനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 01:33 am IST
in Editorial

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഇഹലോകവാസം വെടിഞ്ഞതോടെ സംഭവബഹുലവും സമരോത്സുകവുമായ ഒരു രാഷ്‌ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മംഗലാപുരത്ത് ജനിച്ച് സെമിനാരി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഫെര്‍ണാണ്ടസ്, രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനം ജീവിതദൗത്യമായി ഏറ്റെടുക്കുകയായിരുന്നു. ബോംബെയിലേക്ക് താമസം മാറ്റുകയും തൊഴിലാളി നേതാവായി ഉയരുകയും ചെയ്ത ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 1974-ല്‍ നടന്ന റെയില്‍വേ പണിമുടക്കില്‍ മറ്റ് മേഖലയിലുള്ളവരും പങ്കുകൊണ്ടതോടെ രാജ്യം നിശ്ചലമായി. ഇതോടെ പകരക്കാരനില്ലാത്ത നേതാവായി ഉയര്‍ന്നു.

ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1961-68 കാലയളവില്‍ അംഗമായിരുന്ന അദ്ദേഹം, 1967ല്‍ ബോംബെ സൗത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ്സിലെ കരുത്തനായി അറിയപ്പെട്ടിരുന്ന എസ്.കെ. പട്ടേലിനെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയതോടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി. ഫെര്‍ണാണ്ടസിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയമായിരുന്നില്ല. അന്നുമുതല്‍ ഓര്‍മകള്‍ അവശേഷിച്ച അവസാനകാലം വരെ കോണ്‍ഗ്രസ്സ് എന്ന ജനശത്രുവിനോട് നിരന്തരം പോരാടാന്‍ ജീവിതം തന്നെ മാറ്റിവച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ഈ പോരാട്ടത്തില്‍ ഒരിക്കല്‍പ്പോലും പിന്തിരിയുകയോ പതറുകയോ ചെയ്തില്ല.

കോണ്‍ഗ്രസ്സിന് അധാര്‍മികമായി അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975-ല്‍ പ്രഖ്യാപിച്ച പത്തൊന്‍പത് മാസം നീണ്ട അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ ദേശീയ രാഷ്‌ട്രീയത്തിലെ ഇതിഹാസ നായകനാക്കിയത്. പൗരാവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഏകാധിപത്യത്തിനെതിരെ ആര്‍എസ്എസിനു പുറത്ത് ധീരമായി പ്രവര്‍ത്തിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച് അന്ന് ഗുജറാത്തിലെത്തിയ ഫെര്‍ണാണ്ടസിനെ സ്വീകരിച്ചതിനെക്കുറിച്ച് പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അഭിമാനത്തോടെ പറയുന്നുണ്ട്. അറസ്റ്റു ചെയ്യപ്പെട്ട്, ചങ്ങലയ്‌ക്കിട്ട കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഒടുങ്ങാത്ത സ്വാതന്ത്ര്യവീര്യത്തിന്റെ എക്കാലത്തെയും പ്രതീകമാണ്.

അടിയന്തരാവസ്ഥയ്‌ക്കുശേഷം അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന ഫെര്‍ണാണ്ടസ് ബഹുരാഷ്‌ട്ര കുത്തകയായ കൊക്കക്കോളയെ നിരോധിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. വി.പി. സിങ് സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായ ഫെര്‍ണാണ്ടസാണ് കൊങ്കണ്‍ പാതയ്‌ക്ക് തുടക്കമിട്ടത്. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ സൈന്യത്തിന്റെ തോഴനാവുകയും, പൊഖ്‌റാന്‍ അണുപരീക്ഷണത്തിലും കാര്‍ഗില്‍ യുദ്ധത്തിലും പ്രധാനമന്ത്രി വാജ്‌പേയിയുടെ കരങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്തു. ഇതില്‍ അമര്‍ഷം പൂണ്ട പ്രതിപക്ഷം അടിസ്ഥാനരഹിതമായ ‘ശവപ്പെട്ടി അഴിമതി’ ആരോപണം ഉന്നയിച്ച് പകവീട്ടി. യഥാര്‍ത്ഥത്തില്‍ ബലിദാനികളായ സൈനികരുടെ മൃതദേഹങ്ങള്‍ ദൂരദിക്കുകളിലേക്ക്  കേടുകൂടാതെ കൊണ്ടുപോകാന്‍ വിലകൂടിയ ‘കാസ്‌കെറ്റ്’ വാങ്ങുകയാണുണ്ടായത്. രേഖകളില്‍ ഇത് വെറും ‘ശവപ്പെട്ടി’യെന്ന് ഒരു സാധാരണ ഉദ്യോഗസ്ഥന്‍ വരുത്തിയ പിഴവാണ് അഴിമതിയുടെ പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിന് സഹായകമായത്. ഒടുവില്‍ കോണ്‍ഗ്രസ്സ് ഭരണകാലത്തുതന്നെ ഇടപാടില്‍ അഴിമതിയില്ലെന്ന് സിബിഐ കണ്ടെത്തി. പക്ഷേ ഖേദം പ്രകടിപ്പിക്കാനുള്ള മാന്യത കോണ്‍ഗ്രസ്സ് കാണിച്ചില്ല.

ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിരുന്ന ഫെര്‍ണാണ്ടസ് കുടുംബാധിപത്യത്തിന്റെ നിതാന്ത ശത്രുവുമായിരുന്നു. സ്വാഭാവികമായും ഇത് അദ്ദേഹത്തെ നെഹ്‌റു കുടുംബത്തിനെതിരാക്കി. ഫെര്‍ണാണ്ടസ് പാര്‍ലമെന്റില്‍ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ്സ് ഞെളിപിരികൊണ്ടു. കോണ്‍ഗ്രസ്സിന്റെ ‘ബദ്ധശത്രുക്കള്‍’ ആയ പലരും പല കാരണങ്ങള്‍കൊണ്ടും സോണിയയോട് മൃദുസമീപനം പുലര്‍ത്തിയപ്പോള്‍, ഫെര്‍ണാണ്ടസ് ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല. അതായിരുന്നു ആ തത്ത്വദീക്ഷ. രാഷ്‌ട്രീയ ജീവിതം വലിയൊരു പോരാട്ടമാക്കി മാറ്റിയ ഇങ്ങനെയൊരാള്‍ ഇനിയുണ്ടാകുമെന്ന് കരുതാനാവില്ല. ജനാധിപത്യത്തിന്റെ ഈ കാവല്‍ഭടന് ഞങ്ങളുടെ ആദരാഞ്ജലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.