ലക്നൗ: ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഗുണ്ടകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു. ഒരു ഗുണ്ട കൊല്ലപ്പെട്ടു. കൊടുംകുറ്റവാളിയായ ശിവാവതാറിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ശിവാവതാര് വെടിവെട്ടു. ഈ വെടിവെപ്പിലാണ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൗധരി കൊല്ലപ്പെട്ടത്. പോലീസിന്റെ പ്രത്യാക്രമണത്തില്‍ ശിവാവതാറും കൊല്ലപ്പെട്ടു.
വീരമൃത്യു വരിച്ച പോലീസുകാരന്റെ കുടുംബത്തിന് അന്‍പത് ലക്ഷം രൂപ നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊടുംകുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. ഇതുവരെ 78 ക്രിമിനലുകളെ പോലീസ് വധിച്ചു. ഏഴ് പോലീസുകാര്‍ വീരമൃത്യു വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: