Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റ്, മര്‍ദനം, പോലീസ് രാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 02:30 am IST
in Kerala

സന്നിധാനം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ യുദ്ധസന്നാഹങ്ങളാണ് ഒരുക്കിയത്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് സന്നിധാനത്ത് പോലീസ്‌രാജ് നടപ്പാക്കി. തീവ്രവാദികളെപ്പോലെയാണ് ഭക്തരോട് പോലീസും സര്‍ക്കാരും പെരുമാറിയത്. ശരണം വിളിപോലും അയ്യപ്പന്റെ സന്നിധിയില്‍ വിലക്കി. എന്നിട്ടും ഒരു ദിവസംപോലും മുടങ്ങാതെ സന്നിധാനത്ത് നാമജപം ഉയര്‍ന്നു. 

ശബരിമല കര്‍മസമിതിയുടെ ആഹ്വാനം ഭക്തജനങ്ങള്‍ ഏറ്റെടുത്തതോടെ പിണറായി സര്‍ക്കാര്‍ പലതവണ മുട്ടുമടക്കി. ഒടുവില്‍ കുതന്ത്രത്തിലൂടെ വേഷപ്രച്ഛന്നരായ യുവതികളെ ഒളിപ്പിച്ച് സന്നിധാനത്ത് കൂടി ഓടിച്ച് തെളിവ് ശേഖരിക്കാന്‍ നോക്കി. എന്നിട്ടും പ്രകോപിതരാകാത്ത ഭക്തരുടെ ശരണമന്ത്ര ശക്തിക്ക് മുന്നില്‍ മനീതികള്‍ക്കും നവോത്ഥാനത്തിന് മുറവിളി കൂട്ടിയവര്‍ക്കും മുട്ടുമടക്കേണ്ടി വന്നു.

നട തുറക്കും  മുമ്പ് നവംബര്‍ 15 മുതല്‍ ശബരിമലയിലും നിലയ്‌ക്കലും പമ്പയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര ആട്ടവിശേഷത്തിന് കര്‍മസമിതിയുടെ സംഘബലം കണ്ട് ഭയന്ന പിണറായി സര്‍ക്കാര്‍ നിരോധനാജ്ഞയുടെ മറവില്‍ ഭക്തരെ ദ്രോഹിച്ചു. തിരുമുറ്റത്തും വാവര് സ്വാമി നടയ്‌ക്ക് മുന്നിലും നടപ്പന്തലിലും ശരണം വിളി വിലക്കി.  നേതാക്കള്‍ക്ക് നിയമക്കുരുക്ക് നെയ്തു. 

നവംബര്‍ 16ന് വെകിട്ട് ഇരുമുടിക്കെട്ടുമായി മലകയറിയ ശബരിമല കര്‍മസമിതി നേതാവ് കെ.പി. ശശികല ടീച്ചറെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. ശശികലടീച്ചറെ ഇരുമുടിക്കെട്ടോടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. പക്ഷെ സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്  ഭക്തര്‍ സന്നിധാനത്ത് ശരണ മന്ത്രം ഉയര്‍ത്തി.  ബിജെപി നേതാക്കളായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയും നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. 

നവംബര്‍ 19ന് വാവര് നടയ്‌ക്ക് മുന്നിലും നടപ്പന്തലിലും ശരണം വിളിച്ചതിന് ഭക്തര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടു. മാളികപ്പുറങ്ങളെയും കുഞ്ഞുങ്ങളെയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഭക്തരുടെ ശക്തി ആദ്യം സര്‍ക്കാരിന് മനസ്സിലായത് നവംബര്‍ 30 ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ്. ആരുടെയും കണ്ണില്‍പ്പെടാതെ നടപ്പന്തലില്‍ എത്തിയ ആന്ധ്ര ഗുണ്ടൂര്‍ സ്വദേശികളായ നവോജാമ്മയെയും മരക്കൂട്ടത്തെത്തിയ കൃപാവതി യെയും അയ്യപ്പഭക്തര്‍ തടഞ്ഞു. ഒടുവില്‍ യുവതികള്‍ മലയിറങ്ങി. 23 ന് പമ്പയിലെത്തിയ മനീതികളും അവര്‍ക്ക് സുരക്ഷ ഒരുക്കിയ പോലീസും ഭക്തര്‍ക്ക് മുന്നില്‍ തോറ്റോടി. 

മകരവിളക്കിന് നടതുറന്ന് മൂന്നാം നാള്‍ ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 ന് പുരുഷ വേഷത്തില്‍ മുഖം മറച്ച് ബിന്ദുവിനെയും കനക ദുര്‍ഗയെയും സന്നിധാനത്ത് ഒളിപ്പിച്ചു കടത്തി. കണ്ണീരോടെയാണ് ഭക്തര്‍ ആ അനീതിയോട് പ്രതികരിച്ചത്. തൊട്ടുപിന്നാലെ സര്‍ക്കാര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി. നിരവിധി യുവതികളെ കയറ്റിയെന്ന് വ്യാജവാര്‍ത്തകള്‍ നല്‍കി ഭക്തരെ പ്രകോപിപ്പിക്കാന്‍ നോക്കി. പക്ഷെ ശരണമന്ത്രം മാത്രം ഉരുവിട്ട് അവര്‍ സംയമനം പാലിച്ചു.

പക്ഷെ, ജനുവരി 16ന് അയ്യപ്പഭക്തരുടെ പ്രതിഷേധം ആളിപ്പടര്‍ന്നു.  പോലീസ് അസോസിയേഷന്‍ നേതാവിന്റെ നേതൃത്വത്തിലുള്ള മഫ്തി പോലീസിനൊപ്പം മലകയറിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ പോലീസ് നിര്‍ബന്ധിച്ച് മലയിറക്കി.

കൂടുതല്‍ തമിഴ്-ആന്ധ്രാ സ്വദേശികളായ ഭക്തര്‍ യുവതികളെ തടഞ്ഞ് വഴിയില്‍ ഇരുന്നു. അതോടെ ശബരിമ കര്‍മസമിതിയുടെ നേതൃത്വത്തിലുള്ളവരാണ് യുവതികളെ തടയുന്നതെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രചരണത്തിന്റെ മുന ഒടിഞ്ഞു. 

2187 കേസ്; അറസ്റ്റ് 6914

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തര്‍ നടത്തിയ പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത് 2187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6914 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 954 പേര്‍ റിമാന്‍ഡിലാണ്. 5960 പേര്‍ക്ക് ജാമ്യം ലഭിച്ചു. 

അനീഷ് അയിലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.