Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിരാമവും നിര്‍മലവുമായി ഒഴുകണം നദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 04:46 am IST
in Samskriti

നദികളെ ജീവസ്വരൂപങ്ങളായിട്ടാണ് എക്കാലത്തും നാം കണ്ടിട്ടുള്ളത്. ഇത് നമ്മുടെ സാംസ്‌കാരികമായ സവിശേഷതകൊണ്ടുണ്ടായ ഒരു മനോഭാവമല്ല. അതിന് ശാസ്ത്രീയമായ അറിവിന്റെ ദൃഢമായ പിന്‍ബലം കൂടിയുണ്ട്. നമ്മുടെ സംസ്‌കാരം പ്രചരിച്ചിട്ടുള്ളത് വാമൊഴിയായാണ്. അതിന് പ്രാദേശിക ഭാഷകളുടെ പ്രകൃതവും സ്വാധീനവും കൂടിയുണ്ട്. അതുകൊണ്ട് കാലഗതിയില്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന പല പ്രധാന ശാസ്ത്രസത്യങ്ങളും യുക്തിചിന്തയും നമുക്ക് നഷ്ടമായി എന്നതാണ് നേര്. അതിനുപുറമേ പല പല വിദേശീയാക്രമണങ്ങള്‍ക്കും ഈ നാട് വിധേയമായി.

നദികളേയും അതിനോട് ബന്ധപ്പെട്ട ആവാസവ്യവസ്ഥയേയും കുറിച്ച് ഇന്ന് നുമക്ക് കൂടുതല്‍ സമഗ്രവും, ശാസ്ത്രീയവുമായ അറിവ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതസര്‍ക്കാര്‍ നദികള്‍ക്ക് സമഗ്രമായ ഒരു നിര്‍വചനം നല്‍കിയിട്ടുണ്ട്.ഒരു നദിയെ എല്ലാ അര്‍ഥത്തിലും നദിയായി പരിഗണിക്കണമെങ്കില്‍ ചില ഗുണവിശേഷങ്ങള്‍ ഉണ്ടായിരിക്കണം. എല്ലാക്കാലത്തും നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കണം.

അവിരാമം-അതൊരു ശുദ്ധജല പ്രവാഹമായിരിക്കണം. (നിര്‍മല്‍ധാര) എല്ലായ്‌പ്പോഴും ഭൂഗര്‍ഭപരമായും പരിസ്ഥിതിപരമായും അതിനൊരസ്തിത്വം നദീതടത്തില്‍ ഉടനീളമുണ്ടായിരിക്കണം. നിര്‍മലമായ ധാര എന്നതിന് ശുദ്ധജലപ്രവാഹം എന്നാണര്‍ഥം. മാലിന്യം കലരാത്തത്. അതിനുവേണ്ടി മാലിന്യനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്. ജലമാര്‍ഗങ്ങളുടേയും, മലിനീകരണ നിയന്ത്രണങ്ങളുടേയും ചുമതലകള്‍ വഹിക്കുന്ന വകുപ്പുകളും ബന്ധപ്പെട്ട ഉപവകുപ്പുകളും തമ്മില്‍ നല്ല ധാരണയും സഹകരണവും അത്യാവശ്യമാണ്.

അവിരാമമായ ധാര എന്നാല്‍ ഇടമുറിയാത്ത ഒഴുക്കാണ്. ഇടയില്‍ യാതൊരു തടസ്സവുമില്ലാതെ സമുദ്രം വരെ നദിക്കൊഴുകിയെത്താനാകണം. കുറഞ്ഞ തോതിലാണെങ്കില്‍ കൂടി ഉടനീളം വെള്ളമുണ്ടായിരിക്കണം. എങ്കിലേ ഉത്ഭവസ്ഥാനത്തുനിന്നും സമുദ്രം വരെയുള്ള ദൂരം അതിന് സ്വതന്ത്രമായി ഒഴുകിയെത്താനാവൂ. ചിലപ്പോള്‍ ഒരു നദി വഴിമധ്യേ മറ്റൊരു നദിയുമായി ചേര്‍ന്നുവെന്നും വരാം. സമതലങ്ങളിലും വളക്കൂറുള്ള ഭൂമിയിലും ഒഴുകുന്ന പുഴയിലെ വെളളം വറ്റിപ്പോകുന്നതിനെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. അതേസമയം തീരങ്ങളില്‍ പുഴകള്‍ വറ്റുന്നതിനെപ്പറ്റി നമ്മള്‍ കാര്യമായി സംസാരിക്കാറില്ല. 

ആരംഭത്തില്‍ തന്നെ വരണ്ടുപോകുന്ന പുഴകള്‍. ഏറെ ദൂരം ഒഴുകാന്‍ അവയ്‌ക്കവസരം കിട്ടുന്നില്ല. പുഴകള്‍ തീരദേശത്തൊഴുകിയെത്തും മുമ്പേ വറ്റിപ്പോയാല്‍ അത് അവിടെയുള്ള ജലസ്രോതസ്സുകളേയും തളര്‍ത്തും. അവയും ക്രമേണ വരണ്ടുപോകും. ഭൂഗര്‍ഭജലശേഖരങ്ങള്‍ ശുഷ്‌കിക്കുന്നതോടെ ശുദ്ധജലത്തില്‍ ഉപ്പിന്റെ അംശം വര്‍ധിക്കും. അതുകൊണ്ടാണ് അവിരാമമായ ധാരയ്‌ക്ക്  ഇത്രയും പ്രാ

ധാന്യം കല്‍പിക്കുന്നത്. അപായകരമായ നിലയില്‍ നദികളെ ചൂഷണം ചെയ്തതിനുശേഷമാണ് നിര്‍മലമായ ധാര, അവിരാമമായ ധാര തുടങ്ങിയ ആശയങ്ങളെക്കുറിച്ച് നമ്മള്‍ ഇപ്പോള്‍ ബോധവാന്മാരായിക്കുന്നത്. പുഴയുടെ ആരംഭദശയിലെ ശുദ്ധിയും, ശക്തിയും ക്രമേണ നഷ്ടമാവുന്നു. ഇന്ന് കാണുന്ന പുഴകള്‍ അത്യന്തം അശുദ്ധവും അസ്വസ്ഥവുമാണ്. ജലസേചന സൗകര്യങ്ങള്‍ക്കായി നദികളില്‍ പലയിടത്തും അണകെട്ടി വെള്ളം സംഭരിച്ചു നിര്‍ത്തുന്നു.

ജലസേചനത്തിനു മാത്രമല്ല വിദ്യുച്ഛക്തിക്കും നമ്മള്‍ അണക്കെട്ടുകളെ ആശ്രയിക്കുന്നു. വെള്ളം വഴിതിരിച്ചുവിടുന്നതും സാധാരണമായിരിക്കുന്നു. അതിനുവേണ്ടി പുഴയ്‌ക്കു കുറുകെ നമ്മള്‍ കൃത്രിമ മണല്‍ത്തിട്ടകളുയര്‍ത്തുന്നു. ഇതിനെല്ലാം പുറമേയാണ് മനുഷ്യവാസവും വനനശീകരണവും മണല്‍ഖനനവും വരുത്തിവച്ചിട്ടുള്ള കെടുതികള്‍, വൃഷ്ടി പ്രദേശങ്ങളില്‍ത്തന്നെ ഇതിന്റെ ദോഷഫലങ്ങള്‍ കാണാനാവും. 

വലിയ തോതില്‍ ഊറല്‍മണ്ണ് പുഴകളിലേക്കെത്തിച്ചേരുന്നു. വ്യവസായശാലകളില്‍നിന്നും, കൃഷിയിടങ്ങളില്‍നിന്നുമുള്ള അപകടകാരികളായ രാസപദാര്‍ഥങ്ങളും നദീജലത്തില്‍ കലരുന്നു. വീടുകളില്‍നിന്നുള്ള വിസര്‍ജ്യങ്ങളും നേരെ ചെന്നുചേരുന്നത് പുഴകളിലാണ്. ഇതിന്റെയൊക്കെ ഫലമായി നദീജലത്തിന്റെ ഗുണമേന്മ ഏറ്റവും തരം താഴ്ന്നവസ്ഥയിലാണ്. ഈ വക ദോഷങ്ങളെല്ലാം നദിയോടു ബന്ധപ്പെട്ടു കിടക്കുന്ന ജീവജാലങ്ങളേയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അവയുടെ ഘടനയില്‍ തന്നെ പലമാറ്റങ്ങളും കാണാവുന്നതാണ്.

പല പ്രാണിവര്‍ഗങ്ങളും ഇല്ലാതായിക്കഴിഞ്ഞു. ലോകത്തിലെ ആകെ മുപ്പത് നദീതടങ്ങളെയാണ് പ്രത്യേകസംരക്ഷണയ്‌ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അവയില്‍ ഒമ്പതെണ്ണം ഭാരതത്തിലാണ്. നദികളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തെ സംരക്ഷിക്കുക അവരുടെ ഒരു മുഖ്യലക്ഷ്യമാണ്. കാവേരി, ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി, സിന്ധു, കൃഷ്ണ, മഹാനദി, പെന്നാര്‍, തപ്തി എന്നിവയാണ് പ്രത്യേകം പരിഗണിക്കപ്പെടുന്ന നദീതങ്ങള്‍.

പ്രകൃതിയിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥ എന്ന നിലയില്‍ നദികളെ നമ്മള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല, അവയുടെ പരിസ്ഥിതിപരമായ ഭദ്രത ആശ്രയിച്ചിരിക്കുന്നത്, ഓരോ നദിയുടേയും ഘടനാപരവും, രാസപരവും, ജൈവപരവുമായ പ്രത്യേകതകളിലാണ്. പുഷ്ടി പ്രദേശവുമായുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതാണ്. പുഴയുടെ നിര്‍ബാധമായ പ്രവാഹമാണ് അതിലെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തിപ്പോരുന്നത്. 

ഒഴുക്കിനെ തടയണകെട്ടി തടസ്സപ്പെടുത്തുന്നതും, നദീജലത്തിന്റെ അമിതമായ ഉപഭോഗവും ഈ ആവാസവ്യവസ്ഥയെ ദുര്‍ബ്ബലമാക്കുന്നു. പലപ്പോഴും പാടേ നശിപ്പിക്കുകയും ചെയ്യുന്നു. ”നദികളെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കണം. അത് അവയുടെ ആരോഗ്യത്തിന് അത്യന്തപേക്ഷിതമാണ്. സാമ്പത്തിക പുരോഗതിക്കും, ദാരിദ്രം കുറച്ചുകൊണ്ടുവരുവാനും അത് കാര്യമായി സഹായിക്കും. ആരോഗ്യമുള്ള നദികളും, നിറഞ്ഞ ഭൂഗര്‍ഭജലസ്രോതസ്സുകളും മനുഷ്യന് ഒട്ടനവധി നന്മകള്‍ പ്രദാനം ചെയ്യുന്നു. 

എന്നാല്‍ അത് നമ്മുക്ക് സുലഭമായി ലഭിക്കണമെങ്കില്‍ നദികളുടെ സ്വച്ഛന്ദപ്രവാഹം ഉറപ്പാക്കുക തന്നെവേണം” ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല എങ്കില്‍ സമീപഭാവിയിലും, വിദൂരഭാവിയിലും മനുഷ്യസമൂഹം വലിയ ദുരന്തങ്ങള്‍ നേരിടാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ പല ആവശ്യങ്ങളും നദികള്‍ നടത്തിത്തരുന്നു. 

ജലസേചനം, ജലഗതാഗതം, വ്യവസായശാലകള്‍ക്കാവശ്യമായ ശുദ്ധജലവിതരണം അങ്ങനെ പ്രയോജനങ്ങള്‍ നിരവധിയാണ്. നദികള്‍ നിലനില്ക്കുന്നത് നമുക്ക് ചൂഷണം ചെയ്യാന്‍ വേണ്ടയില്ല എന്ന് ഓര്‍ക്കുന്നത് നന്ന്. നദികള്‍ മനുഷ്യരെയല്ല മനുഷ്യര്‍ നദികളെയാണ് നിലനില്പിനായി ആശ്രയിക്കുന്നത് എന്നത് എപ്പോഴും ഓര്‍മ്മവേണം. അതുകൊണ്ട് ശുദ്ധജലത്തിന്റെ ഈ അമൂല്യനിധിയെ എന്തുവിലകൊടുത്തും നമ്മള്‍ സംരക്ഷിക്കുക തന്നെ വേണം. നദികളില്ലാത്ത ഭൂമിയില്‍ മനുഷ്യരുമുണ്ടാവുകയില്ല എന്നതാണ് യാഥാര്‍ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.