തൃശൂര്‍: വാടാനപ്പിള്ളി ഗണേശമംഗലത്ത് നാല് ബിജെപി പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാല് എസ്ഡിപിഐക്കാര് അറസ്റ്റിലായി. വാടാനപ്പള്ളി പുതിയവീട്ടില്‍ ഫൈസല്‍ (43), മൊയ്നുദ്ദീന് (26), കാട്ടൂര്‍ പൊഞ്ഞനം കല്ലുങ്കല്‍വീട്ടില്‍ നവാബ് (45), തളിക്കുളം പണിക്കവീട്ടില്‍ ഫായിസ് അന്‍വര്‍ (33) എന്നിവരെയാണ് അറസ്റ്റ ചെയ്തത്. വലപ്പാട് സിഐ ടി.കെ. ഷൈജു, വാടാനപ്പള്ളി എസ്ഐ ജിനേഷ്, ക്രൈംബ്രാഞ്ച് എസ്ഐ സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തി പിരിഞ്ഞുപോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ പ്രതികളിലൊരാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഒളിച്ചിരിക്കുകയായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വാടാനപ്പള്ളി പഞ്ചായത്തംഗം കുണ്ടുവീട്ടില്‍ കെ.ബി. ശ്രീജിത്ത് (35), മഠത്തില്‍ രാമദാസ് (35), ഉണ്ണിക്കോച്ചന്‍ രതീഷ് (35), ചിരുകണ്ടത്ത് ശ്രീഹരി (23), കാട്ടില്‍ ഇണ്ണാറന്‍ കൃഷ്ണന്‍കുട്ടി (57), മഞ്ഞിപ്പറമ്പില്‍ സുജിത്ത് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മൊത്തം അന്‍പതോളം പ്രതികളുള്ളതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക ഭീകരസംഘടനയുടെ പരിശീലനം സിദ്ധിച്ചവരാണെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: