Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുലസ്ത്രീകള്‍, മതില്‍ സ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 05:02 am IST
in Vicharam

സാമൂഹികദ്രോഹികള്‍, പുരോഗമനത്തിന് എതിരുനില്‍ക്കുന്നവര്‍, നവോത്ഥാന വിരുദ്ധര്‍, മാനവികതയുടെ ശത്രുക്കള്‍… തുടങ്ങി ഒരുപാട് എതിരാളികളെ നിലംപരിശാക്കാനാണ് മതില്‍ പണിതുയര്‍ത്താന്‍ പോകുന്നത്. ഈ മതില്‍ പക്ഷേ, അംഗനമാര്‍ക്ക് മാത്രം അവകാശപ്പെട്ടതാകുന്നു. കാരണം മതിലുപൊളിക്കാനും മതിലുചാടാനും മിടുക്കുള്ളവരത്രെ പുമാന്മാര്‍. എന്നുവെച്ചാല്‍ ആണ്‍സിംഗങ്ങള്‍, പുരുഷ കേസരികള്‍. അവരെ ഇങ്ങനെ മതിലുകെട്ടി നിര്‍ത്താനാവില്ല. അല്ല, പറഞ്ഞുവരുമ്പോള്‍ ഈ മതില്‍ എന്നു പറയുന്നതു തന്നെ സ്ഥിരതയുള്ള ഒരു നിര്‍മ്മിതിയുടെ നല്ല സ്വയമ്പന്‍ പേരല്ലേ? നാഴികക്കു നാല്‍പ്പതുവട്ടം കളം മാറുന്ന, വേഷം മാറുന്നവരെ എങ്ങനെ മതിലില്‍ പങ്കാളികളാക്കും.

ആയതിനാല്‍ അംഗനമാരുടെ സ്വാതന്ത്ര്യാഭിവാഞ്ജയുടെയും സ്വത്വാത്മകദാര്‍ഢ്യത്തിന്റെയും സര്‍വോപരി കെട്ടുറപ്പിന്റെയും ചെല്ലപ്പേരാവുന്നു വനിതാമതില്‍. അതുകൊണ്ടു തന്നെ ഇതിന്റെ ചെല്ലും ചെലവും ബ്രഹ്മസ്വംവഴിയാണ്. കൈയാളുമാരും കാര്യസ്ഥന്മാരും അതിന്റെ വഴികളൊക്കെ നോക്കിവെച്ചിട്ടുണ്ട്.

ശബരിമലയിലെ ആചാരവിരുദ്ധതക്കെതിരെ അഭിമാനബോധമുള്ള അമ്മപെങ്ങന്മാര്‍ പെരുവഴിയിലിറങ്ങി നാമജപത്താല്‍ അന്തരീക്ഷം ശുദ്ധിയാക്കുന്നത് ചിലര്‍ക്ക് പിടിക്കാഞ്ഞതിന്റെ ബാക്കിപത്രമായിരിക്കുകയാണ് വനിതാമതില്‍. ഇങ്ങനെ നാമജപവും ഭജനയുമായി നീങ്ങിയവരെ ചൂണ്ടി ഒരു വിശേഷണവും വന്നു. 

കുലസ്ത്രീകള്‍ എന്നത്രേ അത്. നല്ല അര്‍ത്ഥത്തില്‍ എടുക്കുകയാണെങ്കില്‍ അതില്‍ തെറ്റൊന്നും കാണാനാവില്ല. കുലമുള്ള സ്ത്രീകള്‍, കുലത്തില്‍ പിറന്നവര്‍, കുലമഹിമയില്‍ അഭിമാനം കൊള്ളുന്നവര്‍, കുലത്തിനെതിരെയുള്ള അധാര്‍മ്മികതയെ നെഞ്ചൂക്കോടെ എതിരിടാന്‍ കെല്‍പ്പുള്ളവര്‍ എന്നൊക്കെ വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ ഒരമ്പലം നശിച്ചാല്‍ അത്രയും നന്നെന്ന് പറഞ്ഞയാളുടെ അതേ നിലപാടുമായി ഭരണക്കസേരയില്‍ അള്ളിപ്പിച്ചിരിക്കുന്നവരും അവരുടെ ഒത്താശക്കാരും മേല്‍സൂചിത അമ്മപെങ്ങന്മാരെ അപമാനിച്ചുകൊണ്ടാണ് കുലസ്ത്രീകള്‍ എന്നു വിളിച്ചത്. കുലത്തെക്കുറിച്ച് ബോധ്യമുള്ളവരായതുകൊണ്ട് ദൈവനാമത്തില്‍ അവരത് ക്ഷമിച്ചു. ആ ക്ഷമയില്‍ ഭക്തി പ്രഹര്‍ഷത്തിന്റെ പരിപൂതമായ തുടിപ്പുകളാണ് അവര്‍ അനുഭവിച്ചത്.

അതേസമയം ആചാരവിരുദ്ധത തങ്ങളുടെ ജന്മാവകാശമാണെന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് മതിലുകെട്ടാനിറങ്ങിയവര്‍ക്കും ഒരു പേരു വേണ്ടേ? നാമജപത്തിനും ശരണംവിളിക്കും രംഗത്തിറങ്ങിയവരെ കുലസ്ത്രീകള്‍ എന്നാണ് വിളിക്കുന്നതെങ്കില്‍ മതില്‍സ്ത്രീകള്‍ എന്ന് മതില്‍നിര്‍മ്മാണക്കാരെയും വിളിക്കാമല്ലോ. വനിതകളുടെ സ്വത്വാത്മകബോധത്തെ ഊട്ടിയുറപ്പിക്കാനുള്ള ഔദ്യോഗിക രാജസൂയമായി വനിതാമതില്‍ മാറുമ്പോള്‍ മതില്‍സ്ത്രീകള്‍ എന്ന വിശേഷണം അവര്‍ക്ക് അഭിമാനമല്ലേ? മനുഷ്യവംശം സകലമതിലും തകര്‍ത്ത് പുരോഗമനത്തിന്റെ പ്രകാശതീരങ്ങളിലേക്ക് അടിവെച്ചടിവെച്ചു പോകുമ്പോള്‍ ഇവിടെ മതിലുപണിത് അതൊക്കെ അന്യമാക്കുന്ന പ്രക്രിയയാണല്ലോ നടക്കുന്നത്.

എല്ലാ നവോത്ഥാനനായകരും നേതാക്കളും ദുരാചാരത്തിന്റെ, ദുഷ്ടതയുടെ, അധാര്‍മ്മികതയുടെ, അകല്‍ച്ചയുടെ, അന്യവല്‍ക്കരണത്തിന്റെ മതിലുകള്‍ തകര്‍ക്കാനാണ് ആഹ്വാനം ചെയ്തത്. അത്തരം മതിലുകള്‍ മനുഷ്യരാശിയുടെ അപമാനകരമായ അടയാളങ്ങളായാണ് അവര്‍ വിശേഷിപ്പിച്ചിരുന്നത്. മതിലുകെട്ടിയാല്‍ നവോത്ഥാനം വരുകയല്ല ചെയ്യുക. നവോത്ഥാനത്തിന്റെ കിരണങ്ങള്‍ ഗതിമുട്ടിനില്‍ക്കുകയാണുണ്ടാവുക.

പിന്നെ എന്തിനാവും മതില്‍സ്ത്രീകളായി അമ്മ പെങ്ങന്മാരെ ഒരുപാര്‍ട്ടി അപമാനിക്കുന്നത്? ഈ സംശയം തനി സാധാരണക്കാര്‍ക്കു മാത്രമല്ല ഉണ്ടായിരിക്കുന്നത്. വിവരമുള്ള സഖാവായി പലരും വിശേഷിപ്പിക്കുന്ന വേലിക്കകത്തെ സഖാവിനുമുണ്ട് സംശയം. തന്നെക്കാണിച്ച് ജനങ്ങളുടെ കൈയടി വാങ്ങി ഒടുവില്‍ സ്റ്റേജിന്റെ പിന്നാമ്പുറത്തേക്ക് തൊഴിച്ചെറിഞ്ഞതിന്റെ സകലവേദനയും പലിശയും കൂട്ടുപലിശയുമായി തിരിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വനിതാമതില്‍ വരുന്നത്. 

പാര്‍ട്ടിക്കുള്ളിലെ വനിതകള്‍ക്ക് മാനം മര്യാദയായി സ്വന്തം പാര്‍ട്ടി ഓഫീസില്‍ പോലും ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനെതിരെ ചെറുവിരല്‍ അനക്കുന്നതോപോകട്ടെ, അക്രമിയെ തീറ്റിപ്പോറ്റുകയുമാണ്. ഇതൊക്കെ ചെയ്യുന്ന പാര്‍ട്ടി മതിലുമായി മുന്നോട്ടുപോവുമ്പോള്‍ വേലിക്കകത്തെയും വേലിക്കു പുറത്തെയും സഖാക്കന്മാര്‍ക്ക് സംശയമുണ്ടാവില്ലേ? അക്രമികള്‍ക്കും പീഡകന്മാര്‍ക്കും സര്‍വതന്ത്രസ്വാതന്ത്ര്യത്തോടെ തങ്ങളുടെ കലാപരിപാടികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനാവുമോ ഈ മതില്‍? അങ്ങനെ മതില്‍കെട്ടിയാല്‍ ഒന്നും പുറത്തുവരില്ലല്ലോ. അഥവാ മാധ്യമ സിന്‍ഡിക്കേറ്റ് തലനീട്ടാന്‍ തുടങ്ങിയാല്‍ ‘കടക്ക്പുറത്ത്’ എന്ന തനതു മുദ്രാവാക്യം പുറത്തെടുക്കാമല്ലോ.

പ്രളയത്തിന്റെ പേപിടിച്ച ദിനങ്ങളിലുണ്ടായതെല്ലാം മറക്കാന്‍ ഒരു സുവര്‍ണാവസരമാണ് മതിലിലൂടെ കൈവന്നിരിക്കുന്നതെന്ന നിലയിലാണ് രാജാവും പരിവാരങ്ങളും. ഗതിയറ്റ് അലയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സഹായം പോലും എത്തിച്ചിട്ടില്ല. രാജാവിന്റെ ഇഷ്ടക്കാര്‍ക്കും ഒത്താശക്കാര്‍ക്കും മാത്രമായി എല്ലാ സഹായങ്ങളും വകമാറ്റപ്പെട്ടു. ആരും സഹായിക്കാനില്ലാത്തവര്‍ ഗതിയും പരഗതിയും കിട്ടാതെ അലയുകയാണ്. അതൊക്കെ വാര്‍ത്തയും ചിത്രവുമായി വന്നാല്‍ ഉണ്ടാകാവുന്ന പുകിലുകളൊക്കെ ഒരു മതില്‍ കെട്ടി നിര്‍ത്തി എന്നതാണ് രാജാവിന്റെ കഴിവ്. 

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുവന്നതായതുകൊണ്ട് എന്തിനും ശേഷിയുണ്ട്. വാളിനോട് പണ്ടേ ഇഷ്ടമായതിനാല്‍ ഇടയ്‌ക്കൊക്കെ സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അതൊന്നെടുത്ത് ജനത്തെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഏതായാലും കുലസ്ത്രീകളുടെ പാരമ്പര്യവഴി ചോദ്യം ചെയ്ത മതില്‍സ്ത്രീകളും രംഗത്ത് എത്തിക്കഴിഞ്ഞിരിക്കുന്നതിനാല്‍ നവോത്ഥാനം നടവഴികയറി ഉമ്മറത്തെത്തിക്കഴിഞ്ഞു. നിറപറയും നിലവിളക്കും കുലസ്ത്രീകളുടെ ആചാരമായതിനാല്‍ നമുക്ക് നാടു നടുങ്ങുമാറുച്ചത്തില്‍ നാല് മുദ്രാവാക്യം വിളിക്കാം:

മതിലായമതിലെല്ലാം

കെട്ടിവന്നോര്‍

നാണവും മാനവും

തിരിച്ചറിഞ്ഞോര്‍

എബൗട്ടേണ്‍

മനസ്സ് മതിലാക്കി മഞ്ജു-സാറാസ്-എംടി

[email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.