Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനുഷ്യജീവനു വില കല്‍പ്പിക്കാത്ത കോണ്‍ഗ്രസുകാര്‍ അതിലപ്പുറവും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 05:00 am IST
in India

അമൃത്‌സര്‍: കോണ്‍ഗ്രസുകാര്‍ അതും അതിലപ്പുറവും ചെയ്യും, എനിക്ക് അത്ഭുതമില്ല… വാര്‍ധക്യത്തിലും തളരുന്നില്ല ജഗദീഷ് കൗറിന്റെ ശബ്ദം. മുപ്പത്തഞ്ചു വര്‍ഷം മുമ്പ് സ്വന്തം നേതാവിന്റെ വധത്തിനു പകരം ചോദിക്കാന്‍ കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഭ്രാന്തന്മാരെപ്പോലെ ഓടിനടന്ന ദിവസങ്ങളില്‍ ഭര്‍ത്താവിനേയും പതിനെട്ടുകാരനായ മകനേയും മൂന്നു ബന്ധുക്കളേയും നഷ്ടമായ കൗര്‍. കൂട്ടക്കൊലയ്‌ക്കു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ മരണം വരെ തടവിലിടാന്‍ ദല്‍ഹി ഹൈക്കോടതി വിധിച്ചപ്പോള്‍ നിര്‍ണായകമായത് ഒന്നാം സാക്ഷി കൗറിന്റെ മൊഴി തന്നെ. 

പരേതനായ കെഹര്‍ സിങ്ങിന്റെ ഭാര്യ, വീട്ടു നമ്പര്‍ 2723, ഗുരുനാനാക് വാര, ഖല്‍സ് കോളേജ് പിഒ, അമൃത്‌സര്‍ എന്നാണ് ഇപ്പോള്‍ മേല്‍വിലാസം. 35 വര്‍ഷം മുമ്പ് കോണ്‍ഗ്രസുകാര്‍ ക്രൂരമായി സമ്മാനിച്ച മേല്‍വിലാസമാണിത്. 

1984 ഒക്‌ടോബര്‍ മുപ്പത്തൊന്നിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖ് വംശഹത്യക്കു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തകര്‍ ദല്‍ഹിയുടെ തെരുവുകളില്‍ അഴിഞ്ഞാടിയപ്പോഴാണ് കൗറിന് സ്വന്തം ജീവിതം തന്നെ നഷ്ടപ്പെട്ടത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത്.

നവംബര്‍ ഒന്നിന് ദല്‍ഹി പാലം കോളനിയിലെ രാജ് നഗറില്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന കോണ്‍ഗ്രസ് ക്രിമിനലുകള്‍ ഭര്‍ത്താവ് കെഹര്‍ സിങ്ങിനെ വെട്ടി വീഴ്‌ത്തി. രക്ഷയുടെ അവസാന ശ്രമം നടത്തിയ മകന്‍ പതിനെട്ടുകാരനായ ഗുര്‍പ്രീതിനെ അവര്‍ ജീവനോടെ ചുട്ടെരിച്ചു. വീട് തകര്‍ത്തു.

ഭര്‍ത്താവിന്റേയും മകന്റേയും മൃതദേഹം സംസ്‌കരിക്കാന്‍ പിറ്റേന്ന് അടുത്ത പോലീസ് സ്റ്റേഷനില്‍ സഹായം ചോദിച്ച് ചെന്നു കൗര്‍. എത്രയും പെട്ടെന്നു സ്ഥലം വിട്ടോ അല്ലെങ്കില്‍ ഇനിയും മരണങ്ങള്‍ കാണേണ്ടി വരും എന്നായിരുന്നു മറുപടി. വീട്ടില്‍ അവശേഷിച്ച ഫര്‍ണിച്ചറുകള്‍ വെട്ടിപ്പൊളിച്ച് ആ തടികൊണ്ടാണ് കൗര്‍ പ്രിയപ്പെട്ടവര്‍ക്കു ചിതയൊരുക്കിയത്. ഡിഗ്രിക്കു മികച്ച മാര്‍ക്കു ലഭിച്ചപ്പോള്‍ മകനു സമ്മാനമായി കിട്ടിയ സ്വര്‍ണമെഡല്‍ മാറോടു ചേര്‍ത്തു പിടിച്ചിരുന്നു കൗര്‍ അപ്പോഴും.

ഭര്‍ത്താവിന്റേയും മകന്റേയും വേര്‍പാടിന്റെ കനല്‍ വഴി താണ്ടി ദല്‍ഹിയില്‍ നിന്ന് അമൃത്‌സറിലേക്കു പോയി കൗര്‍. പക്ഷേ അത് പോരാട്ടത്തിന്റെ തുടക്കമായിരുന്നു. മുപ്പത്തഞ്ചു വര്‍ഷത്തെ നിയമ പോരാട്ടം. തന്റെ പ്രിയപ്പെട്ടതെല്ലാം തട്ടിയെടുത്തവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമത്തില്‍ പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങിയില്ല. 

ദല്‍ഹിയിലെ പോലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസുകാരെ അക്രമത്തിനു പ്രേരിപ്പിക്കുന്ന സജ്ജന്‍ കുമാറിന്റെ വാക്കുകള്‍ മറന്നിരുന്നില്ല കൗര്‍. അത് കോടതിയില്‍ ആവര്‍ത്തിച്ചു. സിഖുകാരെ കൊന്നൊടുക്കുക, അവര്‍ക്ക് അഭയം നല്‍കുന്ന ഹിന്ദുക്കളേയും എന്നാണ് സജ്ജന്‍ പറഞ്ഞത്. എത്ര കോഴികളെ കൊന്നു എന്ന് കോണ്‍ഗ്രസുകാരോടു പരിഹാസത്തോടെ ചോദിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും കൗര്‍ കോടതിയില്‍ പറഞ്ഞു. ഇതെല്ലാം ദല്‍ഹി ഹൈക്കടതി ഗൗരവത്തിലെടുത്തു. 

സജ്ജന്‍ കുമാറിനു കിട്ടിയ ശിക്ഷയില്‍ തൃപ്തയല്ല ജഗദിഷ് കൗര്‍. അയാളെ തൂക്കിലേറ്റണം, ഞാന്‍ സുപ്രീംകോടതിയില്‍ പോകും.

സിഖ് വംശഹത്യയില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന കമല്‍നാഥിനെ കോണ്‍ഗ്രസ് മധ്യപ്രദേശിലെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൗര്‍ പറഞ്ഞു, എനിക്കതില്‍ അത്ഭുതമില്ല. സജ്ജനും നല്‍കിയില്ലേ വലിയ സ്ഥാനങ്ങള്‍. മനുഷ്യ ജീവന് അല്‍പ്പം പോലും വില കല്‍പ്പിക്കാത്തവരാണവര്‍. അതും അതിലപ്പുറവും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.