കോട്ടയം: മനുഷ്യനെ വേര്‍തിരിക്കുന്ന മതിലുകള്‍ തകര്‍ത്ത് മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭത്തില്‍, സമൂഹത്തെ പലതട്ടിലാക്കി വിഭാഗീയത പടര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് അഭിപ്രായപ്പെട്ടു. കേരള എന്‍ജിഒ സംഘിന്റെ 40ാം സംസ്ഥാന സമ്മേളനഭാഗമായ കൗണ്‍സില്‍ യോഗം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വൈസ് പ്രസിഡന്റ് ബാബു പിള്ള കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. മധുസൂദനന് ചര്‍ച്ച നയിച്ചു. സംസ്ഥാന സെക്രട്ടറി റ്റി.എന്‍. രമേശ് സ്വാഗതവും, സംസ്ഥാന സമിതിയംഗം പി.വി. മനോജ് നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ കോട്ടയം മാമന് മാപ്പിള ഹാളില്‍ 10.30 ന് പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രജി ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, സ്വാഗതസംഘം ചെയര്മാന് സി.ഐ. ഐസക്, ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. സുരേഷ്കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ഉച്ചയ്ക്ക് 12ന് യാത്രയയപ്പ് സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്യും. 2.30ന് ജീവനക്കാരുടെ അവകാശ സംരക്ഷണവും സാലറി ചലഞ്ചിലെ നിയമപോരാട്ടവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അഞ്ച് മണിക്ക് സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: