Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിറവത്ത് സര്‍ക്കാര്‍ മുട്ടിലിഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 05:10 am IST
in Editorial

ശബരിമല കേസ് പോലെയല്ല പള്ളിക്കേസ് എന്നു സര്‍ക്കാര്‍ പരോക്ഷമായെങ്കിലും സമ്മതിച്ചിരിക്കുന്നു. പിറവം പള്ളിക്കേസ് സംബന്ധിച്ചു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ശബരിമല എന്ന പേര് പരാമര്‍ശിക്കാതെ തന്ത്രപൂര്‍വമാണ് സമ്മതം. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിലാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്.

ശബരിമല പ്രശ്‌നം രാഷ്‌ട്രീയമായി മുതലെടുക്കാന്‍ സമുദായസംഘടനകളും സാമൂഹ്യവിരുദ്ധരും ശ്രമിക്കുന്നതാണത്രെ പ്രശ്നം. അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയും ഭക്തരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്തു. പിന്നെ പോലീസിനു നടപടി എടുക്കാതെ പറ്റില്ലല്ലോ. പിറവത്തെ പ്രശ്നം പള്ളിയുടെ ഭരണം സംബന്ധിച്ചു രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയമാണെന്നും അതു സിവില്‍ തര്‍ക്കമാണെന്നും വിശദീകരിക്കുന്നു. ഒരിടത്ത് ശൗര്യം കാണിക്കുകയും വേറൊരിടത്ത് മുട്ടിലിഴയുകയും ചെയ്യുന്നതിനുള്ള നല്ല വിശദീകരണം!

പിറവത്ത് ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലാണു തര്‍ക്കം. സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളിയില്‍ ചടങ്ങുകള്‍ നടത്താനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ കേസിലാണു സര്‍ക്കാരിന്റെ സത്യവാങ്മൂലം. യാക്കോബായ വിഭാഗത്തിലെ ആയിരത്തോളംപേര്‍ കഴിഞ്ഞ ദിവസം പള്ളിമുറ്റത്ത് സംഘടിച്ചു. കൂടുതല്‍ പേര്‍ എത്തിക്കൊണ്ടുമിരുന്നു.

ഏതാനും പേര്‍ പള്ളിയുടെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഘടിച്ചവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് ഇതൊക്കെ കണ്ട് നിസ്സഹായരായി പിന്മാറേണ്ടിവന്നു. എന്നിട്ടും അവിടെ ഒരു നിരോധനാജ്ഞയും പ്രഖ്യാപിച്ചുകേട്ടില്ല. അവിടെ നടന്നതു സിവില്‍ നടപടിയായിരുന്നോ?  

ഇതേ കേരളാ പോലീസാണ് നിലയ്‌ക്കലും പമ്പയിലുമൊക്കെ നാമം ജപിച്ച അയ്യപ്പഭക്തരെ ഓടിച്ചിട്ടുതല്ലുകയും അറസ്റ്റു ചെയ്ത് ജയിലലടയ്‌ക്കുകയും ചെയ്തത്. സന്നിധാനത്തു ശരണം വിളിച്ചവരെ അറസ്റ്റുചെയ്തതും ഈ പോലീസ് തന്നെ. ഇരുമുടിയുമായി ദര്‍ശനത്തിനുപോയ ശശികല ടീച്ചറെ മരക്കൂട്ടത്തു പാതിരാത്രിയിലും കെ. സുരേന്ദ്രനെ നിലയ്‌ക്കലിലും അറസ്റ്റുചെയ്തപ്പോഴും ഇവര്‍ക്ക് ഒരു നിസ്സഹായതയുമില്ലായിരുന്നു.

സുരേന്ദ്രനെ തുടര്‍ച്ചയായി റിമാന്‍ഡുചെയ്യിച്ചു ജയിലിലടച്ചപ്പോഴും ശരിയല്ലായ്‌കയൊന്നും സര്‍ക്കാരിനും പോലീസിനും തോന്നിയില്ല. ഈ വീരശൂര പരാക്രമമൊന്നും പിറവത്തു കാണാനില്ല. കാണിക്കാന്‍ ഈ മുഖ്യമന്ത്രി സമ്മതിക്കില്ല. നാണവുംമാനവും നെറിയുമില്ലാത്തവര്‍ക്ക് എന്തുമാകാമെന്നും തങ്ങള്‍ അക്കൂട്ടത്തില്‍ത്തന്നെയാണെന്നും ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ഈ സര്‍ക്കാര്‍. 

പിറവത്തു സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയെ സമീപിക്കും മുന്‍പുതന്നെ വേണ്ടത്ര സാവകാശം എടുക്കുകയും ചെയ്തു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു ശ്രമമെന്നും ഇതിനു സാവകാശവും സ്വാതന്ത്ര്യവും അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ അപേക്ഷ.

ഒരു പ്രശ്നം പരിഹരിക്കുന്നതു മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാതെ നോക്കേണ്ടതുണ്ടെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ സത്യവാങ്മൂലം പറയുന്നുണ്ട്. അതിനര്‍ഥം സമാധാനത്തിന്റെയും സമവായത്തിന്റെയും ഭാഷയും ശൈലിയും ഈ സര്‍ക്കാരിനു വശമാണെന്നു തന്നെയാണ്. അതു പരിഗണിക്കുന്നതു വിവേചനത്തോടെ ആയിരിക്കുമെന്നു മാത്രം. ഹിന്ദുവിന്റെ കാര്യത്തില്‍ ഒന്നും മറ്റുള്ളവര്‍ക്കു വേറൊന്നും.

 ശബരിമല വിഷയത്തില്‍ സമുദായ നേതാക്കളും ആചാര്യന്‍മാരും രാഷ്‌ട്രീയപ്പാര്‍ട്ടികളും തുടരെ ആവശ്യപ്പെട്ടിട്ടും സാവകാശത്തിനു ശ്രമിക്കാതെ വിധി നടപ്പാക്കാന്‍ ധൃതിപിടിക്കുകയും അതിനായി ഭരണ സംവിധാനം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്ത സര്‍ക്കാര്‍ തന്നെയാണ് ഇതു പറയുന്നത്. തുറന്നു പറയണം സര്‍ക്കാരേ, ഹിന്ദുക്കളേ കാണുമ്പോള്‍ മാത്രമേ നിങ്ങളില്‍ നിയമബോധം ഉണരുകയുള്ളോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.