Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്രിസ്റ്റിയന്‍ മിഷേലിനെഭയക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:06 am IST
in Editorial

മൂവായിരത്തി അറുനൂറ് കോടിയുടെ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടിയതോടെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്തെ വന്‍ അഴിമതികളിലൊന്നിന്റെ ചുരുളഴിയുകയാണ്. ഇടപാടില്‍ കൈമാറിയതായി കരുതപ്പെടുന്ന 375 കോടിയുടെ കോഴപ്പണം ആര്‍ക്കൊക്കെയാണ് പോയിരിക്കുന്നതെന്ന് ഇനി വിശദമായി അറിയാന്‍ കഴിയുമെന്ന വിശ്വാസമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.

മിഷേലിനെ ദുബായിയില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്ന വാര്‍ത്ത പരന്നതോടെ പേക്കിനാവ് കണ്ടിട്ടെന്നപോലെ ഞെട്ടിയുണര്‍ന്ന കോണ്‍ഗ്രസ്സ് നേതൃത്വം മാധ്യമങ്ങള്‍ക്കകത്തും പുറത്തുമിരുന്ന് പിച്ചും പേയും പറയുകയാണ്. ദല്‍ഹിയിലെ പ്രത്യേക കോടതി അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന മിഷേലിന്റെ വായില്‍നിന്ന് എന്തൊക്കെ പുറത്തുചാടുമെന്നോര്‍ത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.

ഇതിനു കാരണമുണ്ട്. ഇംഗ്ലണ്ടുകാരനായ ക്രിസ്റ്റിയന്‍ മിഷേല്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ സുഹൃത്താണ്. എന്നുമാത്രമല്ല, ഹെലികോപ്ടര്‍ ഇടപാടില്‍ ലഭിച്ച കോഴപ്പണം താന്‍ ആര്‍ക്കൊക്കെ കൈമാറിയിട്ടുണ്ടെന്ന് മിഷേല്‍ ഡയറിയില്‍ കുറിച്ചിട്ടുമുണ്ട്. ഇതില്‍ ‘ഫാം’ എന്ന ചുരുക്കപ്പേര് സൂചിപ്പിക്കുന്നത് സോണിയയുടെ കുടുംബത്തെക്കുറിച്ചാണെന്നും, ‘എപി’ എന്നത് സോണിയയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണെന്നുമാണ് സിബിഐയുടെ നിഗമനം.

ഇടപാടിന്റെ ചാലകശക്തി സോണിയയാണെന്ന് മിഷേല്‍ പറഞ്ഞ വിവരവും പുറത്തുവന്നിട്ടുണ്ട്. കേസിന്റെ ഈ പശ്ചാത്തലമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ മനസ്സില്‍ തീകോരിയിടുന്നത്. യുപിഎ ഭരണകാലത്തെ ‘എല്ലാ അഴിമതികളുടെയും അമ്മ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോണിയ കുടുങ്ങുന്നതോടെ അഴിമതിയുടെ വന്‍മരങ്ങളായി നില്‍ക്കുന്ന പല പാര്‍ട്ടി നേതാക്കളും നിലംപൊത്തും. മിഷേലിന് നിയമസഹായം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെത്തന്നെ അയച്ചത് ഈ നേതാക്കളുടെ അങ്കലാപ്പിന് തെളിവാണ്.

അഴിമതിവിരുദ്ധ ജനവിധിയാണ് 2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയത്. അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മോദി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. എന്നാല്‍ നിയമത്തിന്റെ പഴുതുകളും നടപടിക്രമങ്ങളുടെ കാലതാമസവും മുതലെടുത്ത് പിടിച്ചുനില്‍ക്കുകയാണ് പലരും.

എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ പ്രതിയായ പി. ചിദംബരം അനുകൂലമായ കോടതി ഉത്തരവുകള്‍ നിരന്തരം വാങ്ങി അറസ്റ്റില്‍നിന്നും അനിവാര്യമായ ജയില്‍വാസത്തില്‍നിന്നും രക്ഷനേടുകയാണ്. വഴിവിട്ട സ്വാധീനം ഉപയോഗിച്ച് നടത്തുന്ന ഈ കളി അധികം നീളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. മോദി സര്‍ക്കാരിനെ കടന്നാക്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരുന്ന ചിദംബരം ഇതോടെ നിശ്ശബ്ദനായിരിക്കുകയാണ്.

2006-ല്‍ യുപിഎ ഭരണകാലത്താണ് നിബന്ധനകളില്‍ ഇളവുവരുത്തി അഴിമതിക്ക് വഴിവച്ച് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറുണ്ടാക്കിയത്. അഴിമതി പുറത്തായതോടെ മിഷേല്‍ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. തന്നെ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കരുതെന്ന മിഷേലിന്റെ ഹര്‍ജി ദുബായ് കോടതി തള്ളിയത് പല മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായില്ല.

മിഷേലിനെ തിരിച്ചെത്തിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കളെപ്പോലെ ഈ മാധ്യമങ്ങളും വിശ്വസിച്ചു. ഇവരുടെ കണക്കുകൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്. ഇന്ന് മിഷേലാണെങ്കില്‍ നാളെ വിജയ് മല്യ. വെട്ടിച്ചെടുത്ത പണം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് മല്യ പറഞ്ഞുകഴിഞ്ഞു. അഴിമതിക്കാരായ ആരെയും വെറുതെവിടില്ലെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറുതെയാവില്ലെന്ന് ഇനിയുള്ള നാളുകള്‍ തെളിയിക്കും. വര്‍ധിതവീര്യത്തോടെ 2019-ലെ തെരഞ്ഞെടുപ്പ് ബിജെപിയും നരേന്ദ്ര മോദിയും നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.