തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കെ. സുരേന്ദ്രനെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ പൂജപ്പുര ജയിലില്‍ എത്തിയ സംഘം സുരേന്ദ്രനെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.
ശബരിമല വിരുദ്ധ നിലപാടില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചതുകൊണ്ടാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലിലടച്ചതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ സരോജ പാണ്ണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സുരേന്ദ്രന് ഉള്‍പ്പെടെ പന്ത്രണ്ടു പ്രവര്‍ത്തകര്‍ ഇപ്പോഴും ജാമ്യം നിഷേധിച്ച് ജയിലുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കേസുകള്‍ ചുമത്തി ജാമ്യം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ശാരീരിക അസുഖങ്ങളുള്ള സുരേന്ദ്രന് വേണ്ട പരിചരണം നല്‍കുന്നില്ലെന്നും എംപി മാരുടെ സംഘം കുറ്റപ്പെടുത്തി. ഹിന്ദുത്വ ശക്തികളുടെ നേരേയുള്ള കടന്നാക്രമണമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് ബിജെപി ഇത് ശക്തമായി നേരിടുമെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി.
എംപിമാരായ വിനോദ്കുമാര്‍ സോംകാര്‍, പ്രഹ്ളാദ് ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന് പിള്ള, ശോഭ സുരേന്ദ്രന്, സി. ശിവന് കുട്ടി എന്നിവരും സംഘത്തിലുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: