Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്ഷേത്ര വിമോചനത്തിനാവണം ഈ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:41 am IST
in Vicharam

വിശ്വാസത്തെ സംരക്ഷിക്കുന്നത് തങ്ങളാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമുട്ടലിന്റെ ശബ്ദം മയപ്പെടുത്തിയിരിക്കുന്നു. ഭക്തര്‍ കാണിക്ക ഇട്ടില്ലെങ്കിലും ദേവസ്വം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുമെന്ന് പറയേണ്ടിവരുന്നത്, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം വിശ്വാസികള്‍ ഏറ്റെടുത്തെന്ന തിരിച്ചറിവുമൂലമാണ്. ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ രോഷത്തിന് തടയിടാനുള്ള നീക്കമായേ ഇതിനെ കാണേണ്ടതുള്ളൂ. 

ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ധനവിനിയോഗമെന്ന് കരുതേണ്ട. ”അമ്പലം പൊളിച്ച് കപ്പ നടണമെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും ഹൈന്ദവ ധര്‍മ്മത്തെയും, വിശ്വാസത്തെയും ആചാരത്തെയും അവഹേളിച്ചിട്ടേയുള്ളൂ. ”മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്നാണ് അവരുടെ കാഴ്ചപ്പാട്. വിശ്വാസത്തെ സംരക്ഷിക്കുമെന്ന് ഇപ്പോള്‍ പറയുന്നതിന്റെ പിന്നിലുള്ള അടവുനയം തിരിച്ചറിയണം. സാഹചര്യമനുസരിച്ച് വാക്കുകള്‍ തിരിക്കാനും മറിക്കാനും മടിയില്ലാത്തവരാണിവര്‍.  

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന് അനുകൂലമായും പ്രതികൂലമായും മാറിമാറി നിലപാടെടുത്തവരാണിവര്‍. റഷ്യയുടെ ചുവടുമാറ്റത്തിനനുസരിച്ചായിരുന്നു അത്. ഇങ്ങനെ മലക്കം മറിയുന്ന ഒരു പ്രസ്ഥാനത്തെ ലോകത്ത് ഒരിടത്തും നമുക്ക് കാണാന്‍ കഴിയില്ല.

ഗോഹത്യ നിരോധിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് പല സംസ്ഥാനങ്ങളും ഗോഹത്യനിരോധനം നിയമമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ ഗോഹത്യ നിരോധനത്തെ അനുകൂലിച്ചപ്പോള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ‘ബീഫ് ഫെസ്റ്റ്’ നടത്തി പ്രതിഷേധിച്ചു. സരസ്വതിയുടെ നഗ്നചിത്രം വരച്ച എംഎഫ് ഹുസൈനെ, രവിവര്‍മ്മയുടെ പേരിലുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗത്തില്‍ സരസ്വതി, ബ്രഹ്മാവ്, മഹാവിഷ്ണു എന്നിവരെക്കുറിച്ചുള്ള അധിക്ഷേപങ്ങള്‍ക്ക് സമാനതകളില്ല. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ കടന്നുകയറ്റമെന്ന് ഇടത് എഴുത്തുകാര്‍ നിലപാടെടുത്തു. ‘മീശ’ നോവല്‍ സ്ത്രീത്വത്തെ അപമാനിച്ച് വിശ്വാസത്തെ വ്രണപ്പെടുത്തിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞ് നോവലിനെ ന്യായീകരിച്ചു. നമ്മുടെ സംസ്‌കാരത്തെ എതിര്‍ക്കുന്നതാണ് പുരോഗമനവാദം എന്നവര്‍ കരുതുന്നു. ചുംബനസമരത്തെ സ്വാഗതം ചെയ്യുന്നതും കണ്ടതാണ്. 

ഗുരുദേവന്റെയും, ചട്ടമ്പിസ്വാമികളുടെയും സാമൂഹ്യ പരിഷ്‌കരണത്തെ വളച്ചൊടിക്കാനാണ് ശ്രമം. സ്ത്രീസമത്വമെന്ന ഭാഷ്യംകൂടി രചിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ശബരിമലയില്‍ സ്ത്രീപുരഷ വിവേചനമില്ല. പ്രായം മാത്രമാണ് പ്രശ്‌നം. പാശ്ചാത്യസംസ്‌കാരത്തിന്റെ ഉല്‍പ്പന്നമാണ് അസമത്വം. വൈവിദ്ധ്യത്തില്‍ ഏകത്വത്തെ ദര്‍ശിച്ചവരാണ് ഭാരതീയര്‍. ഭാരതം സ്ത്രീത്വത്തെ എങ്ങനെ കാണുന്നുവെന്നത് ഈ സമസ്യയ്‌ക്കുള്ള പരിഹാരമാണ്. നമുക്ക് വിവാഹം ഒരു സംസ്‌കാരമാണല്ലോ. പരിഷ്‌കൃത രാജ്യങ്ങളില്‍ വിവാഹം ഒരു ഉടമ്പടി മാത്രമാണ്. ഉടമ്പടി എപ്പോഴും താല്‍ക്കാലികമായിരിക്കും. കുടുംബ ബന്ധങ്ങളെ എങ്ങനെ ശക്തിപ്പെടുത്താമെന്ന പഠനത്തിലാണവര്‍. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്മാരും ആക്ടിവിസ്റ്റുകളും നമ്മുടെ ദൃഢമായ ഈ ജീവിതമൂല്യങ്ങളെ എങ്ങനെ തകര്‍ക്കാമെന്ന ചിന്തയിലുമാണ്.   

ആയിരത്താണ്ടത്തെ വൈദേശിക അടിമത്തം സാമൂഹ്യ ജീവിതത്തെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള സംസ്‌കാരമാണ് നമ്മുടേത്. മൂല്യങ്ങള്‍ക്ക് കോട്ടംതട്ടാത്ത എന്തിനെയും സ്വീകരിക്കാനുള്ള വിവേകമാണ് ആവശ്യം. ‘ലോകാ സമസ്ത സുഖിനോ ഭവന്തു’, ലോകമേ തറവാട്, വസുധൈവ കുടുംബകം എന്നൊക്കെയുള്ള സന്ദേശങ്ങള്‍ കലാതിവര്‍ത്തിയാണ്. വിശ്വമാനവികതയുടേതാണ്. കമ്മ്യൂണിസ്റ്റുകാരുടെ വരട്ടുവാദമല്ല. അത് പിറവിയെടുത്തത് ഭാരതത്തിലാണ്. ഈ തിരിച്ചറിവ് ഈ തലമുറയ്‌ക്കും വരും തലമുറയ്‌ക്കും ഉണ്ടായാല്‍ ഭാവി ശോഭനമാവും. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ”ഈ ഭൂമണ്ഡലത്തില്‍ അനുഗ്രഹീതമായ പുണ്യഭൂമിയെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യമുണ്ടെങ്കില്‍, താന്താങ്ങളുടെ കര്‍മ്മങ്ങള്‍ക്കു സമാധാനം പറയാനായി ആത്മാക്കള്‍ക്ക് വന്നുകൂടേണ്ട ഒരു രാജ്യമുണ്ടെങ്കില്‍, ഈശ്വരാമുഖം യാത്ര തുടരുന്ന ഒരോ ആത്മാവിനും തന്റെ അന്ത്യമായ വിശ്രമസ്ഥാനം നേടുവാന്‍ വന്നെത്തേണ്ട ഒരു രാജ്യമുണ്ടെങ്കില്‍, മനുഷ്യരാശിക്ക് സൗമ്യത, ഔദാര്യം, പരിശുദ്ധി, ശാന്തി എന്നിവയിലേക്ക് അടുത്തെത്താന്‍ കഴിഞ്ഞ ഒരു രാജ്യമുണ്ടെങ്കില്‍, എല്ലാറ്റിനും മീതേ അന്തര്‍ദൃഷ്ടിയുടെയും ആദ്ധ്യാത്മികതയുടേതുമായ ഒരു രാജ്യമുണ്ടെങ്കില്‍ അത് ഭാരതമാണ്. എന്നാണ്.  

സ്വാമി വിവേകാനന്ദനെ കാവിയുടുത്ത മൂരാച്ചിയെന്നും ഗുരുദേവനെ പിന്തിരിപ്പനെന്നും വിളിച്ചപഹസിച്ചവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 1988-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠാ ശതാബ്ദി ആഘോഷം മാര്‍ക്‌സിസ്റ്റുകാര്‍ ബഹിഷ്‌കരിച്ചു. അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് ദേശാഭിമാനിയില്‍ എഴുതി ”ഗുരുദേവദര്‍ശനം പിന്തിരിപ്പനാണെന്ന്.  

 രാജ്യത്തെയും സംസ്‌കാരത്തെയും എക്കാലവും തള്ളിപ്പറഞ്ഞ ദേശവിരുദ്ധ പ്രസ്ഥാനമായ കമ്യൂണിസത്തിന്റെ ഉല്‍പ്പന്നമായേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കാണാന്‍ കഴിയൂ. അവരാണിപ്പോള്‍ പന്തളം കൊട്ടാരത്തെയും തന്ത്രിയെയും വിശ്വാസികളെയും ചട്ടം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഇന്നുണ്ടായിട്ടുള്ള ക്ഷേത്രവിശ്വാസികളുടെ കൂട്ടായ്‌മ ശബരിമല വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികള്‍ക്ക് എന്നതിന് കൂടിയാവണം. 

 (ലേഖകന്‍ വിശ്വഹിന്ദുപരിഷത്ത്  

സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.