Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹോക്കി പൂരം കൊടിയേറുന്നു; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:41 am IST
in Sports

ഭുവനേശ്വര്‍: പതിനാലാമത് ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തിരശീല ഉയരും. ലോകത്തെ പതിനാറ് മുന്‍നരി ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, 43 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ലോക കിരീടമെന്ന ലക്ഷ്യത്തോടെയാണ് അരയും തലയും മുറുക്കി പോരിനിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടധാരണം നടത്താമെന്ന പ്രതീക്ഷയിലാണ് മന്‍പ്രീതിന്റെ ഇന്ത്യന്‍ ടീം.

കിരീടത്തിലേക്ക് വഴിതുറക്കാനുളള ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പൂള്‍ സിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി ഏഴിനാണ് ഈ പോരാട്ടം. ഉദ്ഘാടനമത്സരത്തില്‍ വൈകിട്ട് അഞ്ചിന് ബെല്‍ജിയം കാനഡയുമായി കൊമ്പുകോര്‍ക്കും. കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

എട്ട് തവണ ഒളിമ്പിക് കിരീടം നേടിയ ഇന്ത്യക്ക് ലോകകപ്പില്‍ ഒരിക്കലേ ചാമ്പ്യന്‍പട്ടം അണിയാനായൊള്ളൂ. അജിത് പാല്‍ സിങ് നയിച്ച ടീം 1975 ലെ ലോകകപ്പില്‍ കിരീടമണിഞ്ഞു. പിന്നീട് നടന്ന ലോകകപ്പുകളില്‍ ഇന്ത്യ കരുത്തരായ ഹോളണ്ട്, ജര്‍മനി, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് മുന്നില്‍ അടിതെറ്റിവീണു. 1975 നുശേഷം പത്ത് ലോകകപ്പ് കളിച്ച ഇന്ത്യയുടെ മികച്ച പ്രകടനം 1892 മുംബൈ ലോകകപ്പില്‍ അഞ്ചാം സ്ഥാനം നേടിയതാണ്.

നിലവില്‍ ലോക അഞ്ചാം നമ്പറായ ഇന്ത്യ ആരാധകരുടെ പിന്തുണയില്‍ ഇന്ദ്രജാലപ്രകടനത്തോടെ സെമിയിലേക്കും പിന്നീട് കാലാശക്കളിക്കും യോഗ്യത നേടാനുളള പുറപ്പാടിലാണ്. പറയുന്നത് പോലെ കാര്യങ്ങള്‍ അത്ര ഏളുപ്പമല്ല. രണ്ട് തവണ തുടര്‍ച്ചയായി കിരീടമണിഞ്ഞ ഓസ്‌ട്രേലിയ, ഹോളണ്ട്, ജര്‍മനി, ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന തുടങ്ങിയവരെ മറികടന്ന് വേണം കിരീടത്തില്‍ മുത്തമിടാന്‍. 2010 ലാണ് ഇന്ത്യ അവസാനമായി  നാട്ടില്‍ ലോകകപ്പ് കളിച്ചത്. അന്ന് ന്യൂദല്‍ഹിയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സിങ്ങിന് ഇത് ജീവന്മരണ പോരാട്ടമാണ്. ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താനായില്ല. ലോകകപ്പിലും പ്രകടനം മോശമായാല്‍ ഹരേന്ദ്ര സിങ്ങിന്റെ പണിപോകും.

രണ്ട് വര്‍ഷ മുമ്പ് ലക്‌നൗവില്‍ ജൂനിയര്‍ ടീമിനെ ലോകകപ്പ് കിരീടമണിയിച്ച മാജിക് പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹരേന്ദ്ര സിങ്. അതിനായി ജൂനിയര്‍ ലോകപ്പ് നേടിയ ടീമിലെ ഏഴു പേരെ സീനിയര്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്്. ഇവര്‍ക്കൊപ്പം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, പി.ആര്‍. ശ്രീജേഷ്, അകാശ്ദ്വീപ് സിങ് , വീരേന്ദ്ര ലാക്ര എന്നിവരും ചേരുന്നതോടെ ടീം ശക്തമാകും.

യുവാക്കളും പരിചയ സമ്പന്നരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ ലോകകപ്പില്‍ അണിനിരന്ന ഏഴുതാരങ്ങള്‍ ഇത്തവണയും ടീമിലുണ്ട്. 

ലോക മൂന്നാം നമ്പറായ ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന പൂള്‍ സി യിലാണ് ഇന്ത്യ മത്സരിക്കുക. ബെല്‍ജിമൊഴിച്ചുളള ടീമുകള്‍ക്കെതിരെ വിജയിക്കാമെന്ന പ്രതീക്ഷയിലാണ്. കാരണം ലോക റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക പതിനഞ്ചാം സ്ഥാനത്തും കാനഡ പതിനൊന്നാം സ്ഥാനത്തുമാണ്. ബെല്‍ജിയവുമായുള്ള പോരാട്ടം ഇന്ത്യക്ക് വെല്ലുവിളിയാകും. ബെല്‍ജിയത്തെയും മറികടന്നാല്‍ ഇന്ത്യക്ക് നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. അല്ലെങ്കില്‍ പിന്നെ ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കണം. ഡിസംബര്‍ രണ്ടിനാണ് ബെല്‍ജിയവുമായുള്ള പോരാട്ടം. എട്ടിന് കാനഡയേയും എതിരിടും.

2002 നു ശേഷം പതിനാറ് ടീമുകള്‍ മത്സരിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. നാല് ടീമുകള്‍ വീതം നാല് പൂളുകളിലായി മത്സരിക്കും. ഓരോ പൂളിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. രണ്ട് , മുന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കും. ഇതിലെ വിജയികള്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാം.

ഓസ്‌ട്രേലിയ, ഹോളണ്ട്, ജര്‍മനി എന്നിവയാണ് കിരീടമണിയാന്‍ സാധ്യതയേറിയ ടീമുകള്‍. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസീസായിരുന്നു ചാമ്പ്യന്മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.