ന്യൂദല്‍ഹി: വെടിയുണ്ടയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ നിന്ന് 39 കാരന് പിടിയില്‍. മുഹമ്മദ് ഇമ്രാന് ആണ് അറസ്റ്റിലായത്. കരോള്‍ ബാഗിലെ ഒരു മോസ്ക്കിന്റെ സൂക്ഷിപ്പുകാരന് കൂടിയായ ഇയാള്‍ സീലാംപൂര്‍ സ്വദേശിയാണ്.
ദല്‍ഹി മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാര്‍ (ജനസഭ)യില്‍ പങ്കെടുക്കാന്‍ എത്തിയ ഇയാളുടെ പേഴ്സില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം 12 ഇമാമുമാരും ഉണ്ടായിരുന്നു. ദല്‍ഹി വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പള വര്‍ധന ചര്‍ച്ച ചെയ്യാനാണത്രേ ഇവര്‍ എത്തിയത്. സുരക്ഷാ പരിശോധനക്കിടെയാണ് ഉപയോഗിക്കാന്‍ പറ്റുന്ന വെടിയുണ്ട പിടിച്ചെടുത്തത്.
ഇമ്രാനെ പോലീസിന് കൈമാറി. ഇയാള്‍ക്കെതിരെ ആയുധ നിയമ പ്രകാരം കേസും എടുത്തു. മസ്ജിദിലെ നേര്ച്ചപ്പെട്ടിയില് നിന്ന് രണ്ടു മൂന്നു മാസം മുന്‍പ് ലഭിച്ചതാണ് ഇതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറയുന്നത്. യമുനയില്‍ എറിഞ്ഞുകളയാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും അങ്ങനെ ചെയ്യാതെ പേഴ്സില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: