ആലപ്പുഴ: സിപിഎം അക്രമത്തില്‍ വീരബലിദാനികളായ ദമ്പതികളുടെ മകള്‍ക്ക് സേവാഭാരതി വീട് നിര്‍മിച്ച് നല്കി. കൊമ്മാടി വസന്താലയത്തില്‍ ഗിരിജാ വിശ്വപാലന് സേവാഭാരതിയും തുറവൂര്‍ മാധവം ബാലികാസദനവും ചേര്‍ന്ന് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന് നിര്‍വഹിച്ചു.
സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട യശോദ-ധര്മ്മജന് ദമ്പതികളുടെ മകളാണ് ഗിരിജ. പഴയ വീട് പൊളിച്ചു നീക്കുന്നതിനിടെ ഗിരിജയുടെ ഭര്‍ത്താവ് വിശ്വപാലന് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ചു. സ്വന്തമായി നല്ലൊരു വീട് എന്ന അദ്ദേഹത്തിന്റെ സ്വപ്നമാണ് സേവാഭാരതിയും മാധവം ബാലികാസദനവും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയത്.
ദക്ഷിണ സമര്‍പ്പണം ആര്‍എസ്എസ് വിഭാഗ് സഹസംഘചാലക് വി.എന്‍. രാമചന്ദ്രന്, മാധവം ബാലികാസദനം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് എന്നിവര്‍ നിര്‍വഹിച്ചു. തുറവൂര്‍ മാധവം ബാലിക സദനം സെക്രട്ടറി ശ്രീധരന് ശ്രീകൃഷ്ണ വിഗ്രഹവും, ആര്‍എസ്എസ് പ്രാന്തീയ സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി നിലവിളക്കും സമര്‍പ്പിച്ചു.
പൂര്‍വ സൈനിക സേവാ പരിഷത്ത് സംഘടനാ സെക്രട്ടറി കെ. സേതുമാധവന്, സേവാഭാരതി സംഭാഗ് സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണന്, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെളിയാകുളം പരമേശ്വരന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് കെ.ആര്. സുബ്രമണ്യന്‍, ജില്ലാ സഹസംഘചാലക് റിട്ട. കേണല്‍ റാംമോഹന്, ജില്ലാ സഹസമ്പര്‍ക്ക പ്രമുഖ് കെ. ബിജു, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എം. ജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: