സിഡ്നി: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുളള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങളായ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെയും ക്രിസ് ട്രമെയിനെയും ടീമിലുള്‍പ്പെടുത്തി. ഡിസംബര്‍ ആറിന് അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്.
ഷെഫീല്‍ഡ് ഷീല്‍ഡിലെ മികച്ച പ്രകടനമാണ് ഹാരിസിന് ദേശീയ ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. വിക്ടോറിയ ടീമംഗമായ ഹാരിസ് ന്യൂ സൗത്ത് വെയ്ല്സിനെതിരെ പുറത്താകാതെ 250 റണ്‍സ് നേടിയിരുന്നു. ബൗളിങ്ങ് നിര ശക്തമാക്കാനാണ് ഹാരിസിന്റെ സഹതാരമായ ക്രിസ് ട്രമെയിനെ ടീലിലെടുത്തത്.
യുഎഇയില്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്ത ഉസ്മാന് ഖവാജയ്ക്ക് ടീമില്‍ സ്ഥാനം നല്കി. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉസ്മാന് ആരോഗ്യം വീണ്ടെടുത്താലേ ടെസ്റ്റില്‍ കളിക്കാന്‍ അവസരം നല്‍കൂ.
പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച മാര്‍നസ് ലാബുഷ്ചേഞ്ചിനെ ഒഴിവാക്കി. പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ടീമിലെടുത്തു.ഇന്ത്യക്കെതിരെ ഓസ്ട്രേലിയ നാല് ടെസ്റ്റ് കളിക്കും. അഡ്ലെയ്്ഡ്, പെര്‍ത്ത്, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് ആദ്യ ടെസ്റ്റ്.
ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, പാറ്റ് കുമിന്‍സ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് , മാര്‍ക്കസ് ഹാരിസ്, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹീഡ്, ഉസ്മാന് ഖവാജ, നഥാന്‍ ലിയോണ്‍, മിച്ച് മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ടിം പെയ്ന് (ക്യാപ്റ്റന്‍) മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ട്രമെയിന്, പീറ്റര്‍ സിഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: