Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മധു ഉറങ്ങാതിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 03:22 am IST
in Vicharam

”നിന്റെ കണ്ണീര്‍ എന്നെ പൊള്ളിക്കുന്നുണ്ട്്

അതിന്നാഴങ്ങളിലെ ദൈന്യത കാണുന്നുണ്ട്

എന്നിട്ടും എനിക്കൊന്നും ചെയ്യാനാവുന്നില്ല

അതാണിന്നെന്റെ പിടച്ചില്‍ സഹോദരാ”

പാവപ്പെട്ടവന്റെ പേരില്‍ കണ്ണീര്‍ വാര്‍ക്കാന്‍ എളുപ്പമാണ്. അത് മറ്റുള്ളവരിലേയ്‌ക്ക് പകര്‍ന്നു കൊടുക്കാന്‍ അതിലേറെ എളുപ്പവും. എന്നാല്‍ അത്തരക്കാരെ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് അത്ര എളുപ്പമല്ല. പ്രകടിപ്പിക്കല്‍ പോലെയല്ല ഏറ്റെടുത്ത് നടപ്പാക്കുന്നത്. അത് ഇത്തിരി കഷ്ടപ്പാടും ബുദ്ധിമുട്ടും സഹനവും നിറഞ്ഞതാണ്. ഇവിടെ അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും ആ സഹോദരന്റെ പശ്ചാത്തലവും നമ്മുടെയൊക്കെ അന്തരംഗങ്ങളില്‍ കടുത്ത നീറ്റലായി തിണര്‍ത്ത് കിടപ്പുണ്ട്. 

മധു കൊല്ലപ്പെട്ട ഉടനെ വല്ലാത്തൊരു കണ്ണീര്‍മഴയില്‍ കുതിര്‍ന്നവരാണ് നമ്മള്‍. ദൈവത്തിന്റെ സ്വന്തം നാട്ടുകാരെന്ന പൊങ്ങച്ചത്തിന്റെ  മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു അത്. ആ വേദന ഇപ്പോഴും പതുക്കെ തല നീട്ടി വരുന്നുണ്ട്. അന്ന് മധുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആരുടെ ആഹ്വാനമില്ലാതിരുന്നിട്ടും നാലുപാടു നിന്നും ആളുകളെത്തി.

പോകപ്പോകെ എല്ലാത്തിന്റെയും ശക്തി കുറഞ്ഞു. മറവിയുടെ മാറാപ്പിലേക്ക് അങ്ങനെ മധുവും ഒരു ചെറിയ ഭാണ്ഡമായി വീണു. മധുവിനെ വകവരുത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കാന്‍ ബാധ്യതപ്പെട്ട ഒരു സംവിധാനം നമുക്കുണ്ട്. തല്‍ക്കാലം അതിനെ സര്‍ക്കാര്‍ എന്നുവിളിക്കുക. അവര്‍ പക്ഷേ, പ്രതികളുടെ ഒത്താശക്കാരായി മാറുന്ന കാഴ്ചയാണുള്ളത്.

കൊലപാതകത്തിലേക്കു വെളിച്ചം വീശാന്‍ ഗൂഢാലോചനയുള്‍പ്പെടെയുള്ള സംഗതികള്‍ തലനാരിഴ കീറി പരിശോധിക്കേണ്ടതുണ്ട്. വൈകാരിക താല്‍പ്പര്യങ്ങള്‍ കോടതിക്ക് പരിശോധിക്കേണ്ടതില്ല. അവര്‍ക്കു മുമ്പില്‍ തെളിവാണ് ആവശ്യം. അതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണം. ഏതെങ്കിലും ഒരഭിഭാഷകന്‍ കേസ് വാദിച്ചാല്‍ പോര. അതിന് പ്രത്യേക പ്രോസിക്യൂട്ടര്‍ വേണം. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം. ഓഫീസ് വേണം. നല്ല ഫീസ് കൊടുക്കണം. അതിനൊന്നും സംഗതിവശാല്‍ സര്‍ക്കാര്‍ തയ്യാറല്ല. കാരണമെന്താവും? മധു ഈ സമൂഹത്തില്‍ ഒരവശ്യഘടകമായി അവര്‍ കാണുന്നില്ല. അലഞ്ഞു നടന്നവന്‍, ആര്‍ക്കും വേണ്ടാത്തവന്‍, ഓടിച്ചുവിട്ടാലും തല്ലിക്കൊന്നാലും ആര്‍ക്കെന്തു ചേതം? ഇയൊരു നിലപാടാണ്, മനുഷ്യമുഖമുണ്ടെന്ന് അഹങ്കരിച്ചു നടക്കുന്ന ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

അടിസ്ഥാന വര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളുടെ മേല്‍ തിളച്ച വെള്ളം കോരിയൊഴിക്കുന്ന അനുഭവങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. ലഘുലേഖകളിലും പ്രസംഗത്തിലും പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കുവേണ്ടി കണ്ണാരൊഴുക്കുന്നവര്‍ തരംകിട്ടുമ്പോഴൊക്കെ അത്തരക്കാരെ പുറംകാല്‍ കൊണ്ട് തൊഴിച്ചെറിഞ്ഞിട്ടേയുള്ളൂ. ഓട്ടോറിക്ഷയോടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കവെ കണ്ണൂരിലെ ചന്ദ്രലേഖയെ അടിച്ചു വശംകെടുത്തിയ പാര്‍ട്ടിയുടെ നേതാക്കള്‍ ഭരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ദുര്‍ബലരേയും പിന്നാക്ക വിഭാഗങ്ങളെയും പാര്‍ട്ടിക്ക് കൊടി പിടിക്കാനും തല്ലുകൊള്ളാനും തള്ളിവിടുമ്പോള്‍ ആകാശത്തോളം പ്രതീക്ഷ നല്‍കുന്നതാണല്ലോ നടപ്പുരീതി. അടികൊണ്ട് നേടിയ സൗഭാഗ്യം വെട്ടിവിഴുങ്ങാന്‍ തല്‍പര കക്ഷികള്‍ കണ്ണുചിമ്മാതെ കാത്തിരിപ്പാണല്ലോ. നിലവില്‍ സര്‍ക്കാര്‍ കേസ് വാദിക്കുന്ന അഭിഭാഷകന്‍ തന്നെ മധു കൊലപാതക കേസിലും മതിയെന്ന് വാശിപിടിക്കുന്ന സര്‍ക്കാര്‍ അത്തരക്കാര്‍ കൂടി അടയ്‌ക്കുന്ന നികുതി പണം കൊണ്ടാണ് ധൂര്‍ത്തടിക്കുന്നതെന്ന് അറിയാതെ പോകരുത്.

സമൂഹത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വരാന്‍ വെമ്പല്‍ കൊള്ളുന്നവരെ അടിച്ച് പതംവരുത്താന്‍ ഒത്താശ ചെയ്യുന്ന സമീപനം ഈ സര്‍ക്കാര്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നു വ്യക്തമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിവേണം മധുവിന്റെ കൊലയാളികളെ രക്ഷപ്പെടുത്താനുള്ള തന്ത്രത്തെ കാണാന്‍. അക്രമികളെ തലനാരിഴയ്‌ക്ക് പോലും പോറലേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം കൊടുക്കുന്നതിലൂടെ ഈ സര്‍ക്കാര്‍ മറ്റെന്താണ് പറയുന്നത്. മധുവിനെ തല്ലിക്കൊന്ന് ആര്‍ത്തുവിളിച്ചവരേക്കാള്‍ നികൃഷ്ടന്മാരായി സര്‍ക്കാര്‍ സംവിധാനം മാറുമ്പോള്‍ പറയൂ, നാം ദൈവത്തിന്റെ നാട്ടുകാരാണോ ?  ജീവിതത്തിന്റെ പിന്നാമ്പുറത്ത് നിന്ന് വല്ലതും കിട്ടിയാല്‍ അതുകൊണ്ടുപോയി ജീവിച്ചോ എന്നല്ലേ ഇതുവഴി സര്‍ക്കാര്‍ അവരോട് പറയുന്നത്? 

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ നിഷേധികളായ സ്ത്രീ ജനങ്ങളെ ആനയും അമ്പാരിയുമായി പതിനെട്ടാംപടി ചവിട്ടിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ കാണിക്കുന്ന ഈ ധാര്‍ഷ്ട്യം അനുവദിച്ചുകൊടുക്കാനാവുമോ? ഒരു നേരം വയറുനിറയെ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ട് ഇത്തിരിയെന്തോ മോഷ്ടിച്ചതിന് തല്ലിക്കൊന്ന ആ മധുവിന്റെ ആത്മാവ് നാമോരോരുത്തരുടെയും ഉമ്മറത്ത് വന്ന് ദയനീയമായി കൈനീട്ടുന്നില്ലേ?

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ‘ച്ചിരി വെള്ളം തര്വോ’ എന്ന കരച്ചില്‍ കേള്‍ക്കുന്നില്ലേ? ഇനി അത്തരം നിര്‍ഭാഗ്യസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ട സര്‍ക്കാര്‍ അക്രമികള്‍ക്ക് ഊര്‍ജം നല്‍കാനല്ലേ ശ്രമിക്കുന്നത് ? കൂടുതല്‍ കൂടുതല്‍ മധുമാരെ കാലപുരിക്കയയ്‌ക്കാന്‍ ആളും അര്‍ഥവും നല്‍കുന്ന നീച സംവിധാനത്തിനും പേര് സര്‍ക്കാര്‍ എന്ന്! ഈ വിഴുപ്പുഭാണ്ഡം വലിച്ചെറിയാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നിടത്താണ് ജനാധിപത്യം ശരിക്കും വിജയിക്കുന്നത്. അതിനുള്ള കരുത്തും കരളുറപ്പുമായി മധു നമ്മുടെ ഉള്ളില്‍ എന്നുമെന്നും ഉറങ്ങാതിരിക്കട്ടെ. അഥവാ ഉറങ്ങിപ്പോയാല്‍ തട്ടിയുണര്‍ത്താന്‍ ധാര്‍മികതയുടെ സഹസ്രഹസ്തങ്ങള്‍ തൊഴുതുണരട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.